tag:blogger.com,1999:blog-2653697410220097642024-03-14T01:38:55.570+05:30അപ്പൂന്റെ ലോകംmy world .... my viewsഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger104125tag:blogger.com,1999:blog-265369741022009764.post-27363380785137270692011-01-13T09:55:00.004+05:302011-01-13T20:42:50.955+05:30അങ്കിളിനു സ്നേഹപൂർവം.....<div style="text-align: justify;">മലയാളം ബ്ലോഗിംഗ് രംഗത്ത് പ്രായം കൊണ്ട് എല്ലാവരുടെയും <a href="http://www.blogger.com/profile/11020862605423603375" target="_blank">“അങ്കിൾ” </a>ആയിരുന്ന ശ്രീ. എൻ.പി ചന്ദ്രകുമാർ 2011 ജനുവരി 9 ന് അന്തരിച്ചു. മലയാളം ബ്ലോഗ് വഴി എനിക്ക് കിട്ടിയ നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു അങ്കിൾ. അദ്ദേഹത്തെപ്പറ്റി ഒരു ചെറിയ ഓർമ്മക്കുറിപ്പാണ് ഈ പോസ്റ്റ്. </div><div class="separator" style="clear: both; text-align: center;"><a href="http://4.bp.blogspot.com/_9xgh922FHsQ/TS3YUMyoHKI/AAAAAAAAECs/BH9Ed8keWbk/s400/Uncle1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="http://4.bp.blogspot.com/_9xgh922FHsQ/TS3YUMyoHKI/AAAAAAAAECs/BH9Ed8keWbk/s400/Uncle1.jpg" width="372" /></a></div><div style="text-align: justify;"><br />
</div><div style="text-align: justify;">ഞാനും അങ്കിളും ഏകദേശം ഒരേ സമയത്താണ് മലയാളം ബൂലോകത്തെക്ക് വന്നതെങ്കിലും അങ്കിളിനെ ആദ്യമായി പരിചയപ്പെടുന്നത് ഒരു വർഷത്തോളം കഴിഞ്ഞതിനു ശേഷമാണ്. ഗൂഗിൾ ചാറ്റിൽകൂടിയായിരുന്നു ആദ്യപരിചയപ്പെടലുകൾ. അതിനുശേഷം ചാറ്റിൽകൂടെയും, മെയിലിൽ കൂടിയും ചിലപ്പോഴൊക്കെ ഫോണിൽ കൂടിയും ആ സൌഹൃദം വളർന്നു. മൂന്നു പ്രാവശ്യം അദ്ദേഹത്തെ നേരിൽ കണ്ടു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ വെറും മൂന്നുവർഷത്തെ പരിചയം മാത്രമേ ഞങ്ങൾ തമ്മിലുള്ളോ എന്നു അതിശയം തോന്നുന്നു. അതിലൊക്കെ എത്രയോ കൂടുതൽ കാലം പരിചയമുള്ളതുപോലെ അദ്ദേഹവുമായി മാനസികമായി അടുത്തിരുന്നു ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ എന്നതാണ് സത്യം. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഇത് എന്റെ മാത്രം തോന്നലല്ല എന്നെനിക്ക് ഉറപ്പുണ്ട്. അങ്കിളിനെ പരിചയമുള്ള എല്ലാവർക്കും ഇതുതന്നെയാവും പറയാനുള്ളത്. സദാ ചിരിക്കുന്ന മുഖം. ആരെയും ഒരുവിധത്തിലും നോവിക്കാത്ത വർത്തമാനവും മാന്യമായ പെരുമാറ്റവും. "അറുപതുകടന്ന ചെറുപ്പക്കാരൻ" എന്നു തോന്നിപ്പിക്കുന്ന ചുറുചുറുക്കുള്ള പെരുമാറ്റം. അങ്കിളിന്റെ അഥിതികളായെത്തുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത ആഥിത്യമര്യാദകൾ. ഒപ്പം ഒരമ്മയുടെ സ്നേഹമസൃണമായ കരുതലും പെരുമാറ്റവും കൈമുതലായുള്ള അങ്കിളിന്റെ പ്രിയഭാര്യ ചന്ദ്രിക ആന്റിയുടെ സാന്നിധ്യവും കൂടിയാകുമ്പോൾ അങ്കിൾ എന്ന വ്യക്തിയെയും, അദ്ദേഹത്തിന്റെ കുടുംബത്തേയും ആർക്കും മറക്കാനാവില്ല. </div><div class="separator" style="clear: both; text-align: center;"><a href="http://2.bp.blogspot.com/_9xgh922FHsQ/TS3YUd42oZI/AAAAAAAAECw/GZzg_OON-dY/s800/Uncle2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="http://2.bp.blogspot.com/_9xgh922FHsQ/TS3YUd42oZI/AAAAAAAAECw/GZzg_OON-dY/s400/Uncle2.jpg" width="400" /></a></div><div style="text-align: justify;"><br />
</div><div style="text-align: justify;">ഇന്ന് മലയാളം ബ്ലോഗിംഗ് രംഗത്ത് സജീവമായി നിൽക്കുന്നവരിൽ അറുപതിനുമേൽ പ്രായമുള്ളവർ അധികമുണ്ടെന്നു തോന്നുന്നില്ല. അങ്കിൾ ബ്ലോഗിംഗ് രംഗത്തേക്ക് വന്നത് 2007 ഫെബ്രുവരിയിലാണെന്ന് അദ്ദേഹത്തിന്റെ ബ്ലോഗർ പ്രൊഫൈലിൽ കാണുന്നുണ്ട്. അന്ന് മലയാളം ബ്ലോഗ് വേദി ഇത്രയൊന്നും വളർന്നിരുന്നില്ല, ബ്ലോഗ് ചെയ്യുന്നവരിൽ ഏറെയും ചെറുപ്പക്കാരും. അതുകൊണ്ടാവാം “അങ്കിൾ” എന്ന തൂലികാ നാമം അദ്ദേഹം അന്ന് തെരഞ്ഞെടുത്തത്. പക്ഷേ അതിനും വളരെ മുമ്പു തന്നെ കമ്പ്യൂട്ടറും മലയാളവുമായ അദ്ദേഹത്തിന്റെ ബന്ധം ആരംഭിച്ചിരുന്നു. അക്കഥ അങ്കിൾ തന്നെ അദ്ദേഹത്തിന്റെ <a href="http://upabhokthavu.blogspot.com/2007/09/1986.html" target="_blank">ഒരു പോസ്റ്റിൽ</a> പറയുന്നുണ്ട്. ചുരുക്കത്തിൽ അതിവിടെ എഴുതാം. </div><div style="text-align: justify;"><br />
</div><div style="text-align: justify;">1986 കാലഘട്ടത്തിൽ കമ്പ്യൂട്ടറും മലയാളം എഴുത്തും ഒന്നും സാധാരണ മലയാളിക്ക് അത്ര പരിചയമില്ല. അന്ന് സ്പെക്ട്രം പ്ലസ് എന്ന കമ്പ്യൂട്ടറിന്റെ പ്രാഗ്രൂപം ഉപയോഗിച്ച് വീഡിയോ ടൈറ്റിലുകൾ ഉണ്ടാക്കുന്നതിൽ കമ്പം കയറിയാണ് അങ്കിളും അദ്ദേഹത്തിന്റെ സുഹൃത്തായ ശ്രീ.കെ.ജി നാരായണൻ നായരും ചേർന്ന് വീഡിയോ ടൈറ്റിലിംഗിൽ മലയാളം അക്ഷരങ്ങൾ ഉപയോഗിക്കുവാനുള്ള സാങ്കേതികവിദ്യ ഉണ്ടാക്കിയെടുത്തത്. ഒരു പക്ഷേ ഇന്ത്യയിൽ തന്നെ മലയാള അക്ഷരങ്ങൾ ഒരു കമ്പ്യൂട്ടറിൽ തെളിയുന്നത് ആ പരീക്ഷണത്തിൽ വച്ചായിരിക്കാം എന്ന് അങ്കിൾ തന്നെ പറയുന്നുണ്ട്. 1986 മെയ് 18 നു മാതൃഭൂമിയിൽ വന്ന<a href="https://docs.google.com/Doc?id=df5b34xz_21hc8zvddt&pli=1" target="_blank"> ഈ റിപ്പോർട്ട്</a> നോക്കൂ (ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒറിജിനൽ പത്രവാർത്ത കാണാം). </div><div style="text-align: justify;"><br />
</div><div style="text-align: justify;">മുപ്പത്തൊൻപതു വർഷം നീണ്ട അങ്കിളിന്റെ ഔദ്യോകിക ജീവിതം സർക്കാരിന്റെ അക്കൌണ്ട്സ് ജനറൽ (AG) ഓഫീസിൽ ആയിരുന്നു - അക്കൌണ്ട്സ് ഓഫീസർ എന്ന പദവിയുടെ വിവിധ തലങ്ങളിൽ. Institute of Public Auditors, India (IPAI) ലെ അംഗം. ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകള്‍ പരിശോധിക്കുവാന്‍ യോഗ്യൻ. നാലു വർഷം കേരളസംസ്ഥാന സര്‍ക്കാരിന്റെ Internal Audit Board ൽ അതിന്റെ സ്ഥാപക സെക്രട്ടറിയായി പണി ചെതു. അതിനുശേഷം അക്കൌണ്ടന്റ് ജനറല്‍ ഓഫീസിൽ തിരിയെ പോയി സംസ്ഥാന സർക്കാരിന്റെ വരവുചെലവു കണക്കുകളും ബാലന്‍സ് ഷീറ്റും [Finance and Appropriation accounts] നിര്‍മ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാനത്തെ 3 വർഷം വീണ്ടും സംസ്ഥാന സര്‍ക്കാരിലേക്ക്. അവിടുത്തെ ട്രഷറികള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനല്‍ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും പണിയെടുത്തു. ആ പദവിയിലിരിക്കുമ്പോഴായിരുന്നു റിട്ടയർമെന്റ്. </div><div style="text-align: justify;"><br />
</div><div style="text-align: justify;">തിരുവനന്തപുരം ബ്ലോഗേഴ്സ് ക്ലബിൽ അങ്കിൾ സജീവമായിരുന്നു ആദ്യകാലം മുതൽ തന്നെ. <a href="http://sarkkaarkaryam.blogspot.com/" target="_blank">“സർക്കാർ കാര്യം</a>”<a href="http://upabhokthavu.blogspot.com/" target="_blank"> “ഉപഭോക്താവ്”</a> എന്നീ രണ്ട് ബ്ലോഗുകളിൽ കൂടി അദ്ദേഹം ഒരുപാടൊരുപാട് പോസ്റ്റുകൾ എഴുതിയിട്ടുണ്ട്. പ്രത്യേകിച്ചും സർക്കാർ കാര്യം എന്ന ബ്ലോഗിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വിഷയങ്ങൾ സർക്കാരിലെ വിവിധ വകുപ്പുകളിൽ നടക്കുന്ന / നടന്ന അഴിമതിക്കഥകളായിരുന്നു. അഴിമതികളെപ്പറ്റി വെറുതേ കുറച്ച് ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നില്ല അങ്കിൾ ചെയ്തത്. ഓരോ പോസ്റ്റിനു പിന്നിലും വിശദമായ പഠനവും, അതിനു മതിയായ രേഖകളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. ഒരു പോസ്റ്റിലും അദ്ദേഹം ആരുടെയും പക്ഷം പിടിച്ചില്ല, നിഷ്പക്ഷമായി തന്നെ കാര്യങ്ങളെ വിശകലനം ചെയ്തു. വിവരാവകാശ നിയമം ഒരു പൌരനു നൽകുന്ന അവകാശങ്ങൾ ഉപയോഗിച്ചായിരുന്നു പല രേഖകളും അദ്ദേഹം സംഘടിപ്പിച്ചിരുന്നത്. 2ജി സ്പെക്ട്രം അഴിമതിയെപ്പറ്റിയുള്ള ഒരു ലേഖനപരമ്പര അദ്ദേഹം തുടങ്ങിവച്ചിരുന്നു. അത് പൂർത്തിയാക്കാൻ സാധിക്കുന്നതിനു മുമ്പാണ് അദ്ദേഹത്തിന്റെ ആകസ്മിക മരണം. മലയാളം ബ്ലോഗിംഗ് രംഗത്ത് ഈ രീതിയിലൊരു ഒറ്റയാൾ പടനയിക്കുവാൻ ഇനി മറ്റൊരാൾ വരേണ്ടിയിരിക്കുന്നു. </div><div class="separator" style="clear: both; text-align: center;"><a href="http://4.bp.blogspot.com/_9xgh922FHsQ/TS3q1d24UII/AAAAAAAAEDs/SEXF5oMPFvM/s800/Unlce14.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="http://4.bp.blogspot.com/_9xgh922FHsQ/TS3q1d24UII/AAAAAAAAEDs/SEXF5oMPFvM/s640/Unlce14.jpg" width="425" /></a></div><div style="text-align: justify;"><br />
</div><div style="text-align: justify;">ബ്ലോഗ് എഴുതുന്നതിൽ മാത്രമല്ല, മറ്റുള്ളവരുടെ ബ്ലോഗ് പോസ്റ്റുകൾ വായിക്കുന്നതിനും അദ്ദേഹം ധാരളം സമയം കണ്ടെത്തി. റിട്ടയർമെന്റ് ജീവിതത്തിൽ ലഭിച്ച സമയത്തിന്റെ ഏറിയ പങ്കും അങ്കിൾ ബ്ലോഗിംഗ് രംഗത്താണ് ചെലവാക്കിയതെന്ന് നിസംശയം പറയാം. അതുവഴി അദ്ദേഹത്തിനു വലിയൊരു സുഹൃദ്വലയവും ഉണ്ടായി - സമപ്രായക്കാരും ചെറുപ്പക്കാരും ഉൾപ്പടെ. ബ്ലോഗ് മീറ്റുകൾ സാധാരണമല്ലാഞ്ഞ അക്കാലത്ത് (2007 നവംബറിൽ) അങ്കിളിന്റെ വീട്ടിൽ തന്നെ ഒരു <a href="http://picasaweb.google.com/angkil.consumer/Kerala8#" target="_blank">ബ്ലോഗ് മീറ്റും</a> അദ്ദേഹം സംഘടിപ്പിച്ചു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">2008 ആദ്യമാസങ്ങളിൽ ഞാൻ ആദ്യാക്ഷരി ബ്ലോഗിന്റെ പണിപ്പുരയിൽ ആയിരുന്ന സമയം. അന്ന് അങ്ങനെയൊരാശയം ഞാൻ മുമ്പോട്ട് വയ്ക്കുമ്പോൾ തന്നെ അങ്കിൾ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു, ചെറിയ നിർദ്ദേശങ്ങൾ തന്നിരുന്നു. ആദ്യാക്ഷരിയുടെ ഇരുപതോളം അദ്ധ്യായങ്ങൾ പൂർത്തിയായ സമയത്താണ് തിരുവനന്തപുരം ബ്ലോഗേഴ്സ് ക്ലബും, കേരള ബ്ലോഗ് അക്കാഡമിയും ചേർന്ന് സംയുക്തമായി ഒരു ബ്ലോഗ് ശില്പശാല തിരുവനന്തപുരത്ത് 2008 ജൂൺ ഒന്നാം തീയതി നടത്തുവാൻ തീരുമാനിച്ചത്. ആ വേദിയിൽ വച്ച് ആദ്യാക്ഷരി ബ്ലോഗിനെ പൊതുജനസമക്ഷം അവതരിപ്പിക്കാമോ എന്ന് ഞാൻ അങ്കിളിനോട് മടിച്ചുമടിച്ചാണ് ചോദിച്ചത്. പക്ഷേ അദ്ദേഹം സന്തോഷപൂർവം അത് അംഗീകരിച്ചു. അങ്ങനെയാണ് നിങ്ങളിൽ പലരും ഇപ്പോൾ ബ്ലോഗ് സംശയനിവാരണത്തിനായി നോക്കിയേക്കാവുന്ന ആദ്യാക്ഷരി ബ്ലോഗ് ഔദ്യോകികമായി ആഗ്രിഗേറ്ററുകളിൽ വരാൻ തുടങ്ങിയത്. ആദ്യാക്ഷരിയുമായുള്ള അങ്കിളിന്റെ ബന്ധം അവിടെ തീർന്നില്ല. അതിൽ നിന്നുള്ള കമന്റുകൾ അദ്ദേഹം പ്രത്യേകമായി അദ്ദേഹത്തിന്റെ മെയിലിലേക്ക് വരുത്തിയിരുന്നു. എന്തെങ്കിലും തിരക്കുകൾ കാരണം ഞാൻ ഏതെങ്കിലും വായനക്കാരന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുവാൻ താമസിച്ചാൽ അങ്കിൾ അതിന്റെ മറുപടിയും പലപ്പോഴും നൽകിയിരുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">അങ്കിളിനെ ഞാൻ നേരിൽ കാണുന്നത് 2008 ജൂലൈമാസത്തിൽ നാട്ടിൽ അവധിക്കുപോയപ്പോഴായാരുന്നു. തിരുവനന്തപുരത്തെ വീട്ടിലേക്ക് കുടുംബസമേതം വരൂ, കുട്ടികളേയും കൂട്ടി ഒരുദിവസം മുഴുവൻ ഉല്ലാസയാത്രാവാം എന്ന സ്നേഹപൂർവമുള്ള ക്ഷണം നിരസിക്കാനായില്ല. ദീപയേയും കുട്ടികളേയും കൂട്ടി ഒരു ദിവസം അങ്കിളിന്റെ വീട്ടിലേക്ക് പോയി; ഒപ്പം ദീപയുടെ സഹോദരൻ ദിലീപും. അങ്കിളുമായി നേരിൽ പരിചയമില്ല, ചാറ്റിലും മെയിലിലും മാത്രം പരിചയമുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ ഒരല്പം സങ്കോചം ഇല്ലാതിരുന്നില്ല! വട്ടിയൂർക്കാവിലെ അദ്ദേഹത്തിന്റെ “ചാന്ദ്നി” എന്ന വീട്ടിലെത്തുമ്പോൾ വീട്ടു പടിക്കൽ തന്നെ നിറഞ്ഞചിരിയുമായി അങ്കിൾ നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം അങ്കിളിന്റെ ഭാര്യ ചന്ദ്രകുമാരി എന്ന ആന്റിയും. ആന്റി എന്ന് അവരെ സംബോധന ചെയ്യുമ്പോൾ തന്നെ അങ്കിൾ സ്നേഹപൂർവം തിരുത്തി, അതുവേണ്ട അമ്മ എന്നു വിളിച്ചുകൊള്ളൂ എന്ന് - ശരിയാണ് എന്റെ അമ്മയുടെ പ്രായം തന്നെ ആന്റിക്കും. ഞങ്ങളെല്ലാവരും അന്നുമുതൽ ആന്റിയെ “അമ്മ” എന്നുതന്നെയാണ് വിളിക്കാറ്. കുട്ടികൾ അവരെ രണ്ടുപേരെയും അപ്പൂപ്പൻ / അമ്മൂമ്മ എന്നും വിളിച്ചു. വീടിന്റെ ഒന്നാം നിലയിലെ ഒരു മുറി ഞങ്ങൾക്കായി ഒരുക്കിയിട്ടിരുന്നു അങ്കിളും അമ്മയും. അധികനേരമൊന്നും വേണ്ടിവന്നില്ല വളരെനാളത്തെ പരിചയക്കാരെപ്പോലെ ഞങ്ങളെല്ലാവരും ആയിത്തിരുവാൻ. </div><div class="separator" style="clear: both; text-align: center;"><a href="http://1.bp.blogspot.com/_9xgh922FHsQ/TS3zDC-wmpI/AAAAAAAAED4/HyjxFqDX8cM/s800/Uncle15.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="265" src="http://1.bp.blogspot.com/_9xgh922FHsQ/TS3zDC-wmpI/AAAAAAAAED4/HyjxFqDX8cM/s400/Uncle15.jpg" width="400" /></a></div><div style="text-align: justify;"><br />
</div><div style="text-align: justify;">ഒരു ദിവസം മുഴുവൻ നീളുന്ന യാത്രക്കായി അങ്കിളും അമ്മയും റെഡിയായി ഇറങ്ങി. തിരുവനന്തപുരം ഒന്നോടിക്കാണുക. കുട്ടികളെ മൃഗശാലയും മ്യൂസിയവും കാണിക്കുക, അതിനുശേഷം കോവളം വരെ പോയി തിരിച്ചു പോരുക. ഇതായിരുന്നു പ്ലാൻ. അങ്കിളൂം അമ്മയും ഒരു കാറിലും ഞങ്ങൾ ഞങ്ങൾ വന്ന കാറിലുമായി യാത്ര തുടങ്ങി. കുറേനേരം കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് ഞങ്ങളോടൊപ്പം “ഓടിച്ചാടി” നടക്കുന്ന ഈ മനുഷ്യൻ ഒരു ബൈപ്പാസ് സർജറിയും കഴിഞ്ഞ്, ഡയബറ്റിസിനുള്ള മരുന്നുകളുമായി കഴിയുന്ന ആളാണെന്ന്. </div><div class="separator" style="clear: both; text-align: center;"><a href="http://2.bp.blogspot.com/_9xgh922FHsQ/TS3zDdi7fSI/AAAAAAAAED8/TDt5-2NLqsk/s640/Uncle16.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="http://2.bp.blogspot.com/_9xgh922FHsQ/TS3zDdi7fSI/AAAAAAAAED8/TDt5-2NLqsk/s400/Uncle16.jpg" width="400" /></a></div><div style="text-align: justify;"><br />
</div><div class="separator" style="clear: both; text-align: center;"><a href="http://3.bp.blogspot.com/_9xgh922FHsQ/TS3zDmdMBHI/AAAAAAAAEEA/V8kmLnv8tOI/s800/Uncle17.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="http://3.bp.blogspot.com/_9xgh922FHsQ/TS3zDmdMBHI/AAAAAAAAEEA/V8kmLnv8tOI/s400/Uncle17.jpg" width="400" /></a></div><div style="text-align: justify;"><br />
</div><div style="text-align: justify;">കോവളത്ത് എത്തി കടലുകണ്ടപ്പോൾ അങ്കിൾ മറ്റൊരു കുട്ടിയായി മാറി കുട്ടികളോടോപ്പം കളിക്കുന്നതാണ് ഞാൻ കണ്ടത് ! അദ്ദേഹത്തിന്റെ ചിട്ടയായ ജീവിതക്രമവും, ആഹാരം മരുന്നുകൾ, വ്യായാമം എന്നിവയിലുള്ള നിഷ്ടകളുമാണ് ഇങ്ങനെ ങ്കിലും നടക്കാൻ സാധിപ്പിക്കുന്നത് എന്ന് അങ്കിൾ കൂടെക്കൂടെ പറയുമായിരുന്നു. ഒപ്പം കൂട്ടിചേർക്കാൻ മറ്റൊന്നുകൂടി എനിക്ക് പറയാനുണ്ട് - ചിരിക്കുന്ന മനസും, എല്ലാറ്റിനേയും പോസിറ്റീവായി എടുക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. </div><div class="separator" style="clear: both; text-align: center;"><a href="http://3.bp.blogspot.com/_9xgh922FHsQ/TS3pwOXKB1I/AAAAAAAAEDM/1YHWeu-6x2o/s800/Uncle8.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="http://3.bp.blogspot.com/_9xgh922FHsQ/TS3pwOXKB1I/AAAAAAAAEDM/1YHWeu-6x2o/s400/Uncle8.jpg" width="400" /></a></div><div style="text-align: justify;"><br />
</div><div class="separator" style="clear: both; text-align: center;"><a href="http://1.bp.blogspot.com/_9xgh922FHsQ/TS3pwR3Xo7I/AAAAAAAAEDU/pYxSggcY7zk/s800/Uncle9.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/_9xgh922FHsQ/TS3pwR3Xo7I/AAAAAAAAEDU/pYxSggcY7zk/s640/Uncle9.jpg" width="400" /></a></div><div style="text-align: justify;"><br />
</div><div style="text-align: justify;">വീണ്ടും ഞങ്ങൾ തമ്മിൽ കാണുന്നത് ചെറായി ബ്ലോഗേഴ്സ് മീറ്റിൽ വച്ചാണ്; 2009 ൽ. അന്നും രഅങ്കിളും ആന്റിയും കൂടിയാണ് ചെറായിയിൽ വന്നത്. ഒരു ദിവസം അവിടെ താമസിച്ച് പിറ്റേന്നാണ് അവർ തിരികെ പോയത്. കൈയിലൊരു വീഡിയോ ക്യാമറയുമായി അവിടെയെല്ലാം ഓടിനടന്ന അങ്കിൾ മീറ്റിൽ നിറഞ്ഞുനിന്നു എന്നു തന്നെപറയാം!<br />
<div class="separator" style="clear: both; text-align: center;"><a href="http://4.bp.blogspot.com/_9xgh922FHsQ/TS3zyHjpLnI/AAAAAAAAEEE/rXiKdsae1sQ/s800/Uncle18.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="http://4.bp.blogspot.com/_9xgh922FHsQ/TS3zyHjpLnI/AAAAAAAAEEE/rXiKdsae1sQ/s400/Uncle18.jpg" width="400" /></a></div><br />
അതു കഴിഞ്ഞ് ഒരിക്കൽ കൂടി അങ്കിളിനെ കാണുവാൻ ഞാൻ പോയിരുന്നു. ആ യാത്രയിലാണ് യാരിദ്, വെള്ളെഴുത്ത്, എന്റെ അനുജൻ ഷിജു, അങ്കിൾ എന്നിവരോടൊപ്പം തിരുവനന്തപുരത്തെ കുതിരമാളിക കാണുവാൻ പോയത്. അന്നും ഒരു പകൽ മുഴുവൻ യാതൊരു മുഷിച്ചിലും ഇല്ലാതെ അങ്കിൾഞങ്ങളോടൊപ്പം വന്നു. <br />
<div class="separator" style="clear: both; text-align: center;"><a href="http://4.bp.blogspot.com/_9xgh922FHsQ/TS3q1UoEolI/AAAAAAAAEDg/sU6vu0vvN_4/s800/Uncle12.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="http://4.bp.blogspot.com/_9xgh922FHsQ/TS3q1UoEolI/AAAAAAAAEDg/sU6vu0vvN_4/s400/Uncle12.jpg" width="400" /></a></div><br />
<div class="separator" style="clear: both; text-align: center;"><a href="http://2.bp.blogspot.com/_9xgh922FHsQ/TS3q1ZNCsmI/AAAAAAAAEDo/-J69pXwzBZM/s640/Uncle13.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="http://2.bp.blogspot.com/_9xgh922FHsQ/TS3q1ZNCsmI/AAAAAAAAEDo/-J69pXwzBZM/s400/Uncle13.jpg" width="400" /></a></div><br />
പിന്നീട് പലപ്പോഴും ഫോണിലും ചാറ്റിലുമെല്ലാം ഞങ്ങൾ സംസാരിച്ചു. എപ്പോഴും കുടുംബത്തിലെ ഒരു കാരണവരെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. കുട്ടികൾക്ക് പഠനത്തിനു സഹായകരമായേക്കാവുന്ന ഗൈഡുകളും, സി.ഡികളും മറ്റും നാട്ടിൽ നിന്ന് വാങ്ങിതരുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">മരണം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് എപ്പോഴാണെന്ന് ആർക്കും പ്രവചിക്കാനാവില്ലല്ലോ. ചിലപ്പോൾ അടുത്ത നിമിഷത്തിലാവാം, അങ്കിളും ഇത് കൂടെക്കൂടെ പറയുമായിരുന്നു. ഡയബറ്റിസ് അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു ഈ അടുത്തകാലത്ത്. ബൈപ്പാസ് സർജറിയും ഡയബറ്റിസ് സംബന്ധിയായ രോഗങ്ങളും ഉള്ളവർക്ക് ഓരോ ദിവസവും ഒരു ബോണസ് ആണെന്നും അത് സന്തോഷത്തോടെ ആസ്വദിച്ച് ജീവിക്കുക എന്നതിലാണ് കാര്യം എന്നായിരുന്നു അങ്കിളിന്റെ പക്ഷം. എങ്കിലും ഇത്രയും ചിട്ടയായി ഭക്ഷണക്രമവും മരുന്നുകളും കൈകാര്യം ചെയ്യുന്ന ആരോഗ്യവാനായ ഒരാൾ ഇത്രവേഗം കടന്നുപോകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.<br />
<br />
ഇക്കഴിഞ്ഞ ആഴ്ചയിൽ ഞാൻ ചെറിയ ഒരു അവധിയിൽ ഒരാഴ്ചത്തേക്ക് നാട്ടിൽ പോയിരുന്നു. ജനുവരി ഒൻപതാം തീയതി വൈകിട്ട് അങ്കിളിനെ ഫോണിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും കിട്ടിയില്ല. പക്ഷേ അപ്പോൾ എനിക്കറിയില്ലായിരുന്നു അദ്ദേഹം എന്നത്തേക്കുമായി ഈ ലോകത്തോട് യാത്രപറഞ്ഞിരുന്നു എന്ന്. പിറ്റേന്ന് തിരികെ ദുബായിയിലേക്ക് പോരാൻ എയർപോർട്ടിലേക്ക് പോകും വഴി ഷാജി മുള്ളൂക്കാരനാണ് ആ ദുഃഖവാർത്ത എന്നെ ഫോണിൽ അറിയിച്ചത് - “നമ്മുടെ അങ്കിൾ മരിച്ചുപോയി, ഇന്നലെ വൈകിട്ട്“. ഒരു ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങൾ എല്ലാവരും തിരുവനന്തപുരത്തായിരുന്നിട്ടുകൂടി അപ്പോൾ വട്ടിയൂർക്കാവു വരെ പോകാനാവുന്ന സാഹചര്യമല്ലായിരുന്നു. ഇവിടെ എത്തിയതിനു ശേഷം അമ്മയെ വിളിച്ചു. വളരെ പെട്ടന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കുളിക്കുവാൻ കയറി കുറേസമയമായിട്ടും ആൾ പുറത്തുവരുന്നില്ലല്ലോ എന്നതു ശ്രദ്ധിച്ച് വാതിൽ തുറന്നുനോക്കുമ്പോഴേക്കും അദ്ദേഹം വിടപറഞ്ഞിരുന്നു - നിശബ്ദമായ ഹാർട്ട് അറ്റാക്ക്. പതിവുപോലെ അതാതുദിവസം തീർക്കേണ്ട എല്ലാ ജോലികളും പൂർത്തിയാക്കിയാണ് അന്നും അങ്കിൾ പോയത്.<br />
<br />
</div><div style="text-align: justify;"><div class="separator" style="clear: both; text-align: center;"><a href="http://3.bp.blogspot.com/_9xgh922FHsQ/TS3pvnZOveI/AAAAAAAAEDE/QEl7_Azw2E4/s800/Uncle6.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/_9xgh922FHsQ/TS3pvnZOveI/AAAAAAAAEDE/QEl7_Azw2E4/s640/Uncle6.jpg" width="420" /></a></div><br />
</div><div style="text-align: justify;">നമ്മുടെയെല്ലാം ജീവിതത്തിൽ നാം വളരെയധികം സ്നേഹിക്കുന്നവരും നമ്മളെ വളരെയധികം സ്നേഹിക്കുന്നവരുമായ വ്യക്തികൾ ഉണ്ടാവുമല്ലോ. എന്റെ കാര്യം നോക്കിയാൽ, എനിക്ക് വളരെയധികം സ്നേഹം തന്നിരുന്ന ഒരു വ്യക്തിയായിരുന്നു അങ്കിൾ എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല. അങ്കിൾ .. ആ സ്നേഹത്തിനു മുമ്പിൽ ആദരവോടെ നിർത്തട്ടെ. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div>അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com32tag:blogger.com,1999:blog-265369741022009764.post-69295016973526128612010-04-27T08:17:00.002+05:302010-04-27T12:59:45.296+05:30ഹർത്താൽ ദിന ചിന്തകൾവിലക്കയറ്റത്തിനെതിരേ ഇന്ന് “അഖിലേന്ത്യാ” ഹർത്താൽ നടത്തുന്ന രാഷ്ട്രീയപ്പാർട്ടികളോട് ചില ചോദ്യങ്ങൾ: <br />
<br />
1. ഈ വർഷം കേരളത്തിൽ നടത്തപ്പെടുന്ന എത്രാമത്തെ ഹർത്താലാണിത്?<br />
<br />
2. ഇതുവരെ നടത്തിയ ഹർത്താലുകളിൽ ഏതെങ്കിലും ഒരെണ്ണം, അത് എന്തുദ്ദേശത്തിൽ നടത്തിയോ അത് സാധിച്ചു കിട്ടുന്നതിൽ വിജയിച്ചിട്ടുണ്ടോ? ഇന്നത്തെ ഹർത്താൽ മൂലം അവശ്യ സാധനങ്ങളുടെ വിലകുറയും എന്നു കരുതാമോ? നാളെമുതൽ വേണ്ടാ, ഒരാഴ്ചകഴിഞ്ഞെങ്കിലും?<br />
<br />
3. “അഖിലേന്ത്യാ“ ഹർത്താലുകൾ കേരളം, ബംഗാൾ തുടങ്ങിയ ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രം ജനങ്ങൾ അടങ്ങിയൊതുങ്ങി വീട്ടിലിരുന്ന് ഒരു അവധിയായി ആഘോഷിക്കുമ്പോൾ ഇന്ത്യയിലെ മറ്റു നഗരങ്ങളിലും പ്രദേശങ്ങളിലും അവ യാതൊരു ചലനവും ഉണ്ടാക്കാത്തത് എന്തുകൊണ്ടാണ്? അവിടുത്തെ ജനങ്ങൾക്ക് ബോധമില്ലാത്തതുകൊണ്ടോ?<br />
<br />
4. മിഡിൽ ക്ലാസ് ഭൂരിപക്ഷം ഉള്ള കേരളം പോലെ ഒരു സംസ്ഥാനത്ത് ജനങ്ങൾ ഹർത്താലിനെ ഒരു പൊതുഅവധി എന്ന രീതിയിൽ കാണുന്നു എന്നത് സത്യമല്ലേ? ഇവിടെ സ്ഥിരമായ ജോലിയും മാസശമ്പളവും ഉള്ള ആളുകൾ ഹർത്താൽ ദിനം ഒരു അവധിയായി ആഘോഷിക്കുമ്പോൾ, ദിവസക്കൂലിക്കാരന്റെ ഒരു ദിവസത്തെ വരുമാനം ഇല്ലാതാവുകയല്ലേ ഹർത്താൽ നടത്തുന്നതു വഴി സംഭവിക്കുന്നത്?<br />
<br />
5. പ്രതിഷേധവും എതിർപ്പും ഭരണാധികാരികളെ അറിയിക്കുവാൻ ഈ ആധുനിക യുഗത്തിൽ ഹർത്താലും ബന്ദും അല്ലാതെ മറ്റു സമര രീതികൾ ഇല്ലേ? അവ അനുവർത്തിച്ചാലും ഇതേ ഫലം ഉണ്ടാവുകയില്ലേ? ജനങ്ങൾ പരിക്ക് പേടിച്ച് വീട്ടിലിരിക്കുന്നതിനെ ഹർത്താലിന്റെ വിജയമായി കണക്കാക്കുന്നത് പൊള്ളത്തരമല്ലേ?<br />
<br />
6. ഹർത്താലിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നതിനേയും ഒരു പ്രവർത്തി ദിവസം പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതുമൂലമുണ്ടാകുന്ന ദേശീയ നഷ്ടത്തേയും എങ്ങനെ ന്യായീകരിക്കാം? ടൂറിസം എന്നൊരു സംഗതി കേരളത്തിന്റെ വരുമാന മാർഗ്ഗമാണല്ലോ. അത് അന്വേഷിച്ച് വിദേശത്തുനിന്നും ഇവിടെ എത്തുന്നവർക്ക് ഈ ഹർത്താൽ ഉണ്ടാക്കുന്ന പ്രയാസങ്ങളും, അവർ ഈ ഒരൊറ്റക്കാരണത്താൽ അവരുടെ നാട്ടിൽ നിന്ന് ഇങ്ങോട്ട് വരാൻ പ്ലാനിടുന്നവരെ നിരുത്സാഹപ്പെടുത്തുന്നതും നിങ്ങൾക്ക് അറിയാമോ?<br />
<br />
7. ഹർത്താൽ വേണോ വേണ്ടയോ എന്ന് ഒരു അഭിപ്രായ സർവ്വേ നടത്തിയാൽ എത്ര ശതമാനം ജനങ്ങൾ (കേരളത്തിൽ) അതിനെ അനുകൂലിക്കും എന്നാണ് രാഷ്ട്രീയപ്പാർട്ടികൾ വിശ്വസിക്കുന്നത്? ജനങ്ങൾക്ക് വേണ്ടാത്ത ഒരു സമരരീതി വേണ്ടാ എന്നുവയ്ക്കാൻ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വങ്ങൾ ധൈര്യപൂർവ്വം തീരുമാനമെടുക്കുമോ?<br />
<br />
8. വിലകുറയ്ക്കാനുള്ള ഒരു വഴി അവശ്യസാധനങ്ങൾ വിപണിയിൽ ആവശ്യത്തിനു ലഭ്യമാക്കുകയാണ്. ഏറ്റവും കുറഞ്ഞത് അരിയും പച്ചക്കറികളുമെങ്കിലും കേരളത്തിൽ കൃഷിചെയ്യാനുള്ള ഒരു പദ്ധതിയോ, പരിപാടിയോ കുറഞ്ഞത് ഒരു വാക്കെങ്കിലുമോ നിങ്ങളാരും ജനങ്ങളോടൊപ്പം ചേർന്ന് ചെയ്യാത്തത് എന്താണ്?<br />
<br />
9. തൊട്ടതിനും പിടിച്ചതിനും ഹർത്താൽ നടത്തി നടത്തി, ആ ഒരു സമരമുറയുടെ അന്തഃസത്ത തന്നെ കളഞ്ഞുകുളിച്ചു എന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റം പറയാനാവുമോ?<br />
<br />
10. ഹർത്താലുകളില്ലാത്ത ഒരു കേരളം സ്വപ്നം കാണാനാവുമോ? സ്വപ്നം കാണുന്നതിനെന്താ കുഴപ്പം, അല്ലേ !! പ്രവർത്തിയിലൂടെഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com21tag:blogger.com,1999:blog-265369741022009764.post-43204698257788036982010-01-18T08:42:00.006+05:302010-01-18T09:05:50.767+05:30ചാനൽ വടംവലിയും ഒടിഞ്ഞ കപ്പുംഒരാഴ്ചയായി നടന്നുവന്ന സംസ്ഥാന സ്കൂൾ കലോത്സവം വിജയകരമായി സമാപിച്ചപ്പോൾ അധികം ശ്രദ്ധിക്കപ്പെടാതെ (അല്ലെങ്കിൽ ചിലരെങ്കിലും മനഃപ്പൂർവ്വം ശ്രദ്ധിപ്പിക്കാതെ മറച്ച) ഒരു വാർത്ത ഇന്നലെ മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. <a href="http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=6542555&articleType=Malayalam%20News&contentId=6582437&tabId=11&BV_ID=@@@" target="_blank">ലിങ്ക് ഇവിടെ</a>. വാർത്ത ഇങ്ങനെയായിരുന്നു.<br /><br /><span style="font-weight: bold; font-style: italic;"></span><blockquote><span style="font-weight: bold; font-style: italic;">സ്വര്‍ണക്കപ്പിനായി ചാനലുകളുടെ പിടിവലി; കപ്പ് രണ്ടുകഷണം</span><br /><br /><span style="color: rgb(102, 0, 0);">കോഴിക്കോട്: കലോല്‍സവ വിജയികളുടെ സ്വര്‍ണക്കപ്പിനായി ടിവി ചാനലുകള്‍ തമ്മില്‍ മാനാഞ്ചിറയില്‍ അടിയും പിടിവലിയും. ജേതാക്കളെ ബലമായി തട്ടിക്കൊണ്ടുപോയി ഓഫിസിലിരുത്താന്‍ ചാനലുകാര് നടത്തിയ തെരുവു യുദ്ധത്തിനിടെ ജേതാക്കള്‍ക്കു നല്കിയ കപ്പ് രണ്ടായി ഒടിഞ്ഞു. </span><br /><br /><span style="color: rgb(102, 0, 0);">കലോല്‍സവ വേദിയില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു നല്കിയ സ്വര്‍ണക്കപ്പിന്റെ മാതൃകയാണു ചാനലുകളുടെ പിടിവലിയില്‍ രണ്ടു കഷണമായത്. ഇതിനിടെ ചാനല്‍ യുദ്ധം പൊതുജനങ്ങള്‍ ഏറ്റെടുത്തതോടെ കലോല്‍സവ സമാപനം സംഘര്‍ഷത്തിലേക്കു നീങ്ങി. പൊലീസ് പാടുപെട്ടാണ് രംഗം ശാന്തമാക്കിയത്. ചിലര്‍ ചാനല്‍ ഓഫിസ് കയ്യേറാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി.</span><br /><br /><span style="color: rgb(102, 0, 0);">'സ്വര്‍ണ കപ്പുമായി വേദിക്കു </span><span style="color: rgb(102, 0, 0);">വെളിയിലെത്തിയ കോഴിക്കോട് ടീം അംഗങ്ങളെ ആദ്യം സ്റ്റുഡിയോയില്‍ എത്തിച്ചു 'ചരിത്രം എഴുതാനാണ് റിപ്പോര്‍ട്ടര്‍മാരും ചാനല്‍ ജീവനക്കാരും നിലമറന്ന തെരുവുയുദ്ധം നടത്തിയത്. മലയാളത്തിലെ 'ആദ്യ സമ്പൂര്‍ണ ന്യൂസ് ചാനലിലേക്കു സ്വര്‍ണ കപ്പ് എത്തിക്കാനുള്ള ശ്രമം പാര്‍ട്ടി ചാനലിന്റെ റിപ്പോര്‍ട്ടര്‍മാര്‍ ഇടപെട്ടു തടഞ്ഞു. പിടിവലിയില്‍ റിപ്പോര്‍ട്ടര്‍മാരും ചാനല്‍ ജീവനക്കാരും നിലത്തുവീണു. പാര്‍ട്ടിക്കാരുടെ കൈക്കരുത്തിനു മുന്നില്‍ ഒടുവില്‍ എതിര് ചാനല്‍ കീഴടങ്ങി. ഉടന്‍തന്നെ പാര്‍ട്ടി ചാനല്‍ റിപ്പോര്‍ട്ടര്‍ പ്രഖ്യാപിച്ചു, 'സുവര്‍ണ കപ്പ് ആദ്യം ഞങ്ങളുടെ ചാനലില്‍.</span><br /><br /><span style="color: rgb(102, 0, 0);">അപ്പോഴേക്കു മൂന്നാമതൊരു ചാനല്‍ ക്യാമറാമാന് കൂടി 'നിര്‍ഭയം കപ്പില്‍ പിടിത്തമിട്ടതോടെ കപ്പു പൊട്ടി. ഈ സമയമാണു നാട്ടുകാര്‍ ഇടപെട്ടത്.</span><br /><br /><span style="color: rgb(102, 0, 0);">ഒടിഞ്ഞ കപ്പിന്റെ കിട്ടിയ പാതിയുമായി റിപ്പോര്‍ട്ടര്‍മാര്‍ കുട്ടികളെ സ്റ്റുഡിയോയില്‍ എത്തിച്ച് ആദ്യം വാര്‍ത്ത ജനങ്ങള്‍ക്കു നല്‍കിയതിന്റെ അവകാശം ഏറ്റെടുത്തു. കപ്പു കിട്ടാത്തവര്‍, 'ഈ ചാനല്‍ മല്‍സരത്തില്‍ ബലം പിടിക്കാനും തട്ടിക്കൊണ്ടു പോകാനും ഞങ്ങളില്ലെന്നു പരസ്യ പ്രഖ്യാപനം നടത്തി അടിയില്‍നിന്നു പിന്മാറി. കോഴിക്കോട് ഉല്‍സവമായി നെഞ്ചേറ്റിയ കലോല്‍സവം നാണംകെട്ട ചാനല്‍ മല്‍സരത്തില്‍ നിറംകെട്ട സമാപനത്തിനു സാക്ഷിയാകേണ്ടി വന്നു. </span><br /><br /><span style="color: rgb(102, 0, 0);">അമൃത ടിവി, ജയ്ഹിന്ദ് ന്യൂസ്, മനോരമ ന്യൂസ് എന്നിവയും മറ്റു പ്രാദേശിക ചാനലുകളും തെരുവുയുദ്ധത്തില്‍നിന്നു വിട്ടുനിന്നു.</span></blockquote><br /><br /><br />ഇതിൽ മനോരമയുടെ റിപ്പോർട്ടിംഗിന്റെ സ്വതസിദ്ധമായ ശൈലി ഉണ്ടെങ്കിലും സംഗതി സത്യമായിരുന്നു. അങ്ങനെ നാണംകെട്ട ഒരു ചാനൽ കിടമത്സരം കൂടി കാണുവാൻ കേരളീയർക്ക് ഭാഗ്യം സിദ്ധിച്ചു! കേരളത്തിലെ ടി.വി ചാനലുകളുടെ തീരെ അപക്വമായ സമീപനത്തിന്റെയും മത്സരബുദ്ധിയുടെയും ഏറ്റവും പുതിയ ഉദാഹരണം. ഇതിനുമുമ്പും പലതവണ ബ്ലോഗിൽ ഇതേ രീതിയിലുള്ള ചാനൽ പ്രവർത്തന രീതിയെ <a href="http://appoontelokam.blogspot.com/2008/12/blog-post_03.html">പട്ടിവിളി വിവാദവേളയിലും</a>, <a href="http://appoontelokam.blogspot.com/2009/04/blog-post.html">പുലിയിറങ്ങിയപ്പോഴും</a>, കാഷ്വാലിറ്റികൾ <a href="http://appoontelokam.blogspot.com/2008/11/blog-post_28.html">ആഘോഷിച്ചപ്പോഴും</a>, ആത്മഹത്യയെ സെൻസേഷനലാക്കി <a href="http://www.nammudeboolokam.com/2009/10/blog-post_08.html">മറ്റൊരു ആത്മഹത്യയ്ക്കുകാരണം</a> ആയപ്പോഴും, അതിർത്തിയിൽ<a href="http://appoontelokam.blogspot.com/2008/12/blog-post_29.html"> യുദ്ധം സ്വയം പ്രഖ്യാപിച്ചപ്പോഴും</a> പലതവണ വിമർശിച്ചു നാക്കും കൈയ്യും കഴച്ചതാണെങ്കിലും പറയാതെ വയ്യാ - മലയാളം ടി.വി ചാനൽ പ്രവർത്തകരേ നിങ്ങൾ കുറേയേറെ പക്വത ആർജ്ജിക്കേണ്ടിയിരിക്കുന്നു.<br /><br />24 മണിക്കൂർ ന്യൂസ് ഒരുക്കുവാൻ വേണ്ടി നെട്ടോട്ടമോടി, ഫോർത്ത് എസ്റ്റേറ്റിന്റെ സാമാന്യ മര്യാദകൾ മറന്ന്, ചർച്ചയും മറു ചർച്ചയുമായി എങ്ങനെ ചിന്തിക്കണം എന്ന് ജനങ്ങളെ “പ്രേരിപ്പിച്ചുകൊണ്ടുള്ള” ഈ പോക്ക് അത്ര നല്ലതിനല്ല. മത്സരബുദ്ധി നല്ലതാണ്, പക്ഷേ ഗുണപരവും സാംഗത്യമുള്ളതുമായ കാര്യങ്ങളുടെ പിന്നാലെ പോകുമ്പോൾ, ജനങ്ങൾക്കു വേണ്ടി സംസാരിക്കുമ്പോൾ. അല്ലാതെ ജനങ്ങളുടെ പ്രൈവസിയെ മാനിക്കാതെയും, എന്തുചവറും ഏറ്റവും ആദ്യം സ്ക്രീനിലെത്തിക്കാനുള്ള തത്രപ്പാടിൽപെട്ട് തീരെ അപക്വമായി പെരുമാറുകയും ചെയ്യാനാണു ഭാവമെങ്കിൽ ആ ശൈലി എന്നും വിജയകരമായി ഓടണമെന്നില്ല.അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com33tag:blogger.com,1999:blog-265369741022009764.post-18790604308187567232009-09-28T08:01:00.010+05:302009-11-18T08:47:51.571+05:30“ജ്വാലകൾ-ശലഭങ്ങൾ“ പുസ്തക പ്രകാശനം<a style="font-weight: bold;" href="http://kaithamullu.blogspot.com/2008/09/blog-post.html">‘കൈതമുള്ള്’ </a>എന്ന തൂലികാനാമത്തിൽ ബ്ലോഗിൽ കഥകളെഴുതുന്ന ശശി ചിറയിൽ എന്ന ശശിയേട്ടന്റെ പതിനഞ്ചു കഥകളുടെ സമാഹാരം <span style="font-weight: bold;">‘ജ്വാലകൾ-ശലഭങ്ങൾ’</span> എന്ന പേരിൽ ലിപി ബുക്സ് പുറത്തിറക്കുന്ന വിവരം ഇതിനു മുമ്പ് ഒരു പോസ്റ്റിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഈ പുസ്തകത്തിന്റെ പ്രകാശനകർമ്മം വരുന്ന <span style="color: rgb(0, 0, 153);">ഒക്ടോബർ 6 ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് </span>കോഴിക്കോട് ടൌൺഹാളിൽ വച്ച് ശ്രീ. സുകുമാർ അഴീക്കോട് നിർവ്വഹിക്കുന്നു. ആദ്യപ്രതി ഏറ്റുവാങ്ങുന്നത് സിസ്റ്റർ ജെസ്മിയാണ്.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0mnjyY_n3aGKo4Ulio3JQBfPNQcmnuI5uzBndBDV4rOsldT_PdrPm1ExhkHcz8tMzIuBGASX-820TocVbKtHBbAfL90sMPOIgR5zU1ZU5uWC1E_EBnmn1XjVtoK6sST63hg84xVnaTVZW/s1600-h/jwalkal_salabhangal-cover+final.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 510px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0mnjyY_n3aGKo4Ulio3JQBfPNQcmnuI5uzBndBDV4rOsldT_PdrPm1ExhkHcz8tMzIuBGASX-820TocVbKtHBbAfL90sMPOIgR5zU1ZU5uWC1E_EBnmn1XjVtoK6sST63hg84xVnaTVZW/s800/jwalkal_salabhangal-cover+final.jpg" alt="" id="BLOGGER_PHOTO_ID_5386345096955154082" border="0" /></a><br /><br /><br />ശ്രീ യു.എ. ഖാദർ അദ്ധ്യക്ഷതവഹിക്കുന്ന പ്രസ്തുത ചടങ്ങിൽ ഡോ. അസീസ് തരുവണ പുസ്തകത്തെ പരിചയപ്പെടുത്തുന്നു. പ്രസ്തുത ചടങ്ങിൽ സംബന്ധിക്കുവാൻ എല്ലാ വായനക്കാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ക്ഷണക്കത്ത് താഴെ നൽകുന്നു.<br /><br />പുസ്തകപ്രകാശനത്തിനു ശേഷം കാറൽമണ്ണ നവകേരള കലാസമിതി അവതരിപ്പിക്കുന്ന ‘ബസ്തുകര’ എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത സംഗീത സംവിധായകൻ ബാബുരാജിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഈ നാടകം തയ്യാറാക്കിയിരിക്കുന്നത്.<br /><span style="font-weight: bold;"><br />കോഴിക്കോട് സഹൃദയവേദിയുടെ ക്ഷണക്കത്ത്:</span><br /><br /><a title="View KAITHAMULLU INVITAION on Scribd" href="http://www.scribd.com/doc/20297746/KAITHAMULLU-INVITAION" style="margin: 12px auto 6px; font-family: Helvetica,Arial,Sans-serif; font-style: normal; font-variant: normal; font-weight: normal; font-size: 14px; line-height: normal; font-size-adjust: none; font-stretch: normal; display: block; text-decoration: underline;">KAITHAMULLU INVITAION</a> <object codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=9,0,0,0" id="doc_683285001487699" name="doc_683285001487699" classid="clsid:d27cdb6e-ae6d-11cf-96b8-444553540000" width="100%" align="middle" height="500"> <param name="movie" value="http://d.scribd.com/ScribdViewer.swf?document_id=20297746&access_key=key-1chbtcllysfv5vrya7pn&page=1&version=1&viewMode="> <param name="quality" value="high"> <param name="play" value="true"> <param name="loop" value="true"> <param name="scale" value="showall"> <param name="wmode" value="opaque"> <param name="devicefont" value="false"> <param name="bgcolor" value="#ffffff"> <param name="menu" value="true"> <param name="allowFullScreen" value="true"> <param name="allowScriptAccess" value="always"> <param name="salign" value=""> <embed src="http://d.scribd.com/ScribdViewer.swf?document_id=20297746&access_key=key-1chbtcllysfv5vrya7pn&page=1&version=1&viewMode=" quality="high" pluginspage="http://www.macromedia.com/go/getflashplayer" play="true" loop="true" scale="showall" wmode="opaque" devicefont="false" bgcolor="#ffffff" name="doc_683285001487699_object" menu="true" allowfullscreen="true" allowscriptaccess="always" salign="" type="application/x-shockwave-flash" width="100%" align="middle" height="500"></embed> </object>അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com29tag:blogger.com,1999:blog-265369741022009764.post-69463457136140713762009-09-08T08:14:00.015+05:302009-09-28T13:11:25.096+05:3009-09-09 : ദുബായ് മെട്രോ ഭാവിയിലേക്ക് ....ദുബായ് നഗരത്തിന്റെ അനന്യസാധാരണവും ദൃതഗതിയിലുള്ളതുമായ വളർച്ചയിൽ മറ്റൊരു നാഴികക്കല്ല് നാട്ടിക്കൊണ്ട് ദുബായ് മെട്രോറെയിൽ നാളെ മുതൽ സർവ്വീസ് ആരംഭിക്കുന്നു. ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് റാഷിദ് അൽ മഖ്തൂം ആണ് ദുബായ് മെട്രോയുടെ ഔദ്യോഗിക ഉത്ഘാടനം നിർവ്വഹിക്കുന്നത്. ഇതോടുകൂടി മെട്രോട്രെയിൻ സർവ്വീസുള്ള ആദ്യ ഗൾഫ് നഗരമായിമാറുകയാണ് ദുബായ്. പ്ലാൻ ചെയ്യുന്ന പ്രോജക്റ്റുകൾ എല്ലാം സമയാനുസൃതമായി പൂർത്തിയാക്കിയ ചരിത്രമുള്ള ദുബായ് നഗരത്തിന് ഈ പ്രോജക്റ്റിലും പിഴവുസംഭവിച്ചില്ല. ഏകദേശം മൂന്നരവർഷം (മാർച്ച് 2006) മുമ്പ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി ((RTA) ഈ സ്വപ്നപദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾതന്ന അതിന്റെ ആദ്യഘട്ടത്തിന്റെ ഉത്ഘാടനത്തിനായി നിശ്ചയിച്ചിരുന്ന തീയതിയാണ് <span style="font-weight: bold;">2009 സെപ്റ്റംബർ 9 (09-09-09)</span>. ആ പ്രഖ്യാപനമാണ് നാളെ യാഥാർത്ഥ്യമാകുന്നത്.<br /><br /><div style="text-align: center;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgS4c7pJyzjpgw0AtcByTBy-u_aIlgewscy5xhQgdZt-09duFxQHQJyVlwPaNmbAivmwe24ADh571LYnnf3XuBvwIaB0EDXquHGNUoL-3siTsVngSIcVQVXgkGZiF2ABScRMWBGAh4TmPQc/s1600-h/Metro13.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 306px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgS4c7pJyzjpgw0AtcByTBy-u_aIlgewscy5xhQgdZt-09duFxQHQJyVlwPaNmbAivmwe24ADh571LYnnf3XuBvwIaB0EDXquHGNUoL-3siTsVngSIcVQVXgkGZiF2ABScRMWBGAh4TmPQc/s400/Metro13.jpg" alt="" id="BLOGGER_PHOTO_ID_5378546452936834306" border="0" /></a> <span style="font-style: italic;">Courtesy: <a href="http://archive.gulfnews.com/indepth/dubaimetro/index.html" target="_blank">Gulf News</a></span><br /></div><br />ലോകത്തെ മറ്റു പലനഗരങ്ങൾക്കും സാദ്ധ്യമാവാത്ത ഒന്നാണ് ഈ രീതിയിലുള്ള വൻപദ്ധതികളുടെ സമയാനുബന്ധിതമായ പൂർത്തീകരണം എന്നുപറയുമ്പോൾ അതിൽ അതിശയോക്തി തീരെയില്ല. വെറും മൂന്നര വർഷംകൊണ്ടാണ് ഈ ബൃഹത്പദ്ധതി പൂർത്തിയായിരിക്കുന്നത്. 2800 കോടി ദിർഹം (ഏകദേശം 37000 കോടി രൂപ) ആണ് റെഡ്-ലൈനിന്റെ മാത്രം നിർമ്മാണച്ചെലവ്. ദുബായ് നഗരത്തിന്റെ ഭാവി വികസനങ്ങളുടെയും പബ്ലിക് ട്രാൻസ്പോർട്ടേഷൻ സൌകര്യങ്ങളുടെയും നട്ടെല്ലായാണ് മെട്രോ റെയിൽ വിഭാവനം ചെയ്തിരിക്കുന്നത്.<br /><br />1990 കളുടെ ആദ്യം ദുബായ് നഗരത്തിന്റെ മുഖച്ഛായ ഇന്നുകാണുന്ന രീതിയിലായിരുന്നില്ല. റോഡു മാർഗ്ഗമുള്ള ഗതാഗതക്കുരുക്കുകൾ അന്ന് സാധാരണജനങ്ങൾക്ക് അനുഭവേദ്യവുമായിരുന്നില്ല. എന്നാൽ വളരെ ദീർഘവീക്ഷണമുണ്ടായിരുന്ന ഭരണാധികാരികൾ അന്നുതന്നെ നഗരത്തിന്റെ വളർച്ചയിൽ വർഷങ്ങൾക്കു ശേഷമുണ്ടാവാൻ പോകുന്ന വികസനവും, റോഡുഗതാഗതത്തിൽ വരാൻ പോകുന്ന ഭീമമായ വർദ്ധനയും, അതോടൊപ്പം ആവശ്യമായി വരുന്ന അടിസ്ഥാനസൌകര്യങ്ങളുടെ വികസനങ്ങളും മനസ്സിൽകണ്ടിരുന്നു. 1997 ൽ നടത്തിയ ഒരു പഠനത്തിൽ ഉരുത്തിരിഞ്ഞുവന്ന ആശയമാണ് മെട്രോ റെയിൽ പദ്ധതി. തൊണ്ണൂറുകളുടെ തുടക്കത്തിലെ ദുബായിയും ഇന്നത്തെ ദുബായിയും തമ്മിലുള്ള വ്യത്യാസം <a href="http://www.geocities.com/snowmasters/dubai_comparison.jpg" target="_blank">ഈ ഫോട്ടോയിൽ</a> കാണാം! ദീർഘവീക്ഷണം എന്നാലെന്താണ് എന്നതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം. 2003 ആയപ്പോഴേക്കും പ്രതീക്ഷിച്ചിരുന്നതുപോലെ വാഹനങ്ങളുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടായി. 2005 ലാണ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നിലവിൽ വന്നത്. തൊട്ടടുത്തവർഷം തന്നെ ദുബായ് മെട്രോ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 2006 മാർച്ച് 21 ന് ദുബായ് മെട്രോയുടെ ആദ്യഘട്ട നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.<br /><br />Red-line, Green-line and Purple-line എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്ന മുന്നു വ്യത്യസ്ത പാതകളുൾക്കൊള്ളുന്ന ദുബായ് മെട്രോ പദ്ധതിയിലെ 52.1 കിലോമീറ്റർ നീളം വരുന്ന ചുവപ്പു പാതയാണ് നാളെ പ്രവർത്തനം ആരംഭിക്കുന്നത്. ഗ്രീൻലൈൻ അടുത്തവർഷം മധ്യത്തോടെ പണി പൂർത്തീകരിക്കത്തക്കവിധം നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദുബായ് ഇന്റർനാഷനൽ എയർപോർട്ടിനടുത്തുള്ള റഷീദിയ സ്റ്റേഷൻ മുതൽ ജബൽ അലി ഫ്രീസോൺ വരെ നീളുന്ന ചുവന്ന പാത ഈ പാത ദുബായിയിലെ പ്രധാന ഹൈവേ ആയ ഷേയ്ഖ് സായിദ് റോഡിനു സമാന്തരമായാണ് അതിന്റെ ഭൂരിഭാഗം വരുന്ന ഭാഗങ്ങളിലും കടന്നുപോകുന്നത്.<br /><br />ദേര, ബർദുബായ് നഗരങ്ങളുടെ ഹൃദയഭാഗങ്ങൾ വഴികടന്നുപോകുന്ന ഏകദേശം അഞ്ചുകിലോമീറ്ററോളം വരുന്ന ഭാഗം പൂർണ്ണമായും ഭൂഗർഭതുരങ്കങ്ങൾ വഴിയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളിലുള്ള സ്റ്റേഷനുകളും ഭൂമിക്കടിയിൽ തന്നെ. ബാക്കിയുള്ള മുഴുവൻ ഭാഗങ്ങളും ഒറ്റത്തൂണുകളിൽ ഉറപ്പിച്ചിരിക്കുന്ന വയഡക്റ്റ് ബ്രിഡ്ജ് വഴിയും കടന്നുപോകുന്നു. ഈ ഭാഗങ്ങളിലുള്ള സ്റ്റേഷനുകളെല്ലാംതന്നെ ഭൂനിരപ്പിൽ നിന്നും ഉയർന്ന നിരപ്പിലാണുള്ളത്. സ്റ്റേഷനുകളോടു ബന്ധിപ്പിച്ച് ഹൈവേയുടെ മറുവശത്തേക്ക് യാത്രക്കാർക്ക് എത്തുവാനുള്ള എയർകണ്ടീഷൻഡ് ഫുട്-ബ്രിഡ്ജുകളും ഉണ്ട്.<br /><br /><div style="text-align: center;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBXa5uTK1GAvTS8J644A9tqBGQuxKYOzlRulO-F8AgyiQuEfqYNXGZQF9hWhd_dc4IPHzld9cgoEr6i6p-VeY_iojXmgaxvreG9rNEV9d3_LTgVgGFYJbInuXxLySvUaVYyvRF0_D9Yaz9/s1600-h/Metro_map.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 520px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBXa5uTK1GAvTS8J644A9tqBGQuxKYOzlRulO-F8AgyiQuEfqYNXGZQF9hWhd_dc4IPHzld9cgoEr6i6p-VeY_iojXmgaxvreG9rNEV9d3_LTgVgGFYJbInuXxLySvUaVYyvRF0_D9Yaz9/s800/Metro_map.jpg" alt="" id="BLOGGER_PHOTO_ID_5378653583139770050" border="0" /></a><span style="font-style: italic;">മെട്രോയുടെ രൂപരേഖ Courtesy:</span> <span style="font-style: italic;">Wikipedia </span><br /></div><br />ഒട്ടനവധി പ്രത്യേകതകളുള്ളതാണ് ദുബായ് മെട്രോ. ട്രെയിനുകളും റെയിൽ നെറ്റ്വർക്കും പൂർണ്ണമായും ഓട്ടോമേറ്റഡ് ആണ്. ഡ്രൈവർ ഇല്ലാതെ ഓടുന്ന ട്രെയിനുകൾ കമ്പ്യൂട്ടർ നിയന്ത്രിതമാണ്. ഈ രീതിയിലുള്ള ലോകത്തിലെ രണ്ടാമത്തെ മെട്രോയാണ് ദുബായ് മെട്രോ. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തവയാണ് സ്റ്റേഷനുകളും ട്രെയിനുകളും. ഇരുവശത്തേക്കും കടന്നുപോകുന്ന ഡബിൾ ലൈനുകളിലായി 44 ട്രെയിനുകളാണ് നാളെമുതൽ റെഡ് ലൈനിൽ സർവ്വീസ് നടത്തുക. ക്രമേണ ഇത് 62 ആയി വർദ്ധിപ്പിക്കും. രാവിലെ 5 മണിമുതൽ രാത്രി 12:30 വരെ ട്രെയിനുകൾ സർവ്വീസ് നടത്തും. അഞ്ചു കമ്പാർട്ട്മെന്റുകൾ വീതമാണ് ഓരോ ട്രെയിനിലും ഉള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി മാത്രം റിസർവ് ചെയ്തിരിക്കുന്ന ഒരു കമ്പാർട്ട്മെന്റും നാലു ജനറൽ കമ്പാർട്ട്മെന്റുകളുമാണ് ഓരോ ട്രെയിനിലും ഉണ്ടാവുക.<br /><br />സ്റ്റേഷനുകളും അത്യന്താധുനികമാണ്. അവയുടെ രൂപം മുത്തുച്ചിപ്പിയെ ഓർമ്മിപ്പിക്കുന്നു. എല്ലാ ആധുനിക സൌകര്യങ്ങളും കൂട്ടിയിണക്കിയിരിക്കുന്ന ഈ സ്റ്റേഷനുകൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നു. സ്റ്റേഷനുകളിലും ട്രെയിനുകളിലും വൈഫൈ ഇന്റർനെറ്റ് കണക്ഷൻ സൌജന്യമാണ്. സ്റ്റേഷനുകളുടെയും, ട്രെയിനുകളുടെയും, റെയിൽവേ ലൈനിന്റെ നിർമ്മാണത്തിലും ദുബായിയുടെ പ്രത്യേകതയായ ‘ഫിനിഷിംഗ് ടച്ച്’ കാണാവുന്നതാണ്. യാതൊരു പിശുക്കും കാണിക്കാതെ, ഏറ്റവും മനോഹരമായ ഫിനിഷിംഗ് മെട്രോയുടെ എല്ലാ ഭാഗങ്ങളിലും നൽകിയിരിക്കുന്നു - റെയിൽ കടന്നുപോകുന്ന ബ്രിഡ്ജുകളുടെ പെയിന്റിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkKVO-MpWme4Ws7GB8LLmKkDWlEdKsskiaStUkA46MOTpxNrNBc0DGl8V0TPyY6Yfg6TWyeLvrh2Cx4ILjg90PgJiA6ZhwsSU3p9NekzQXPCkKFT2jeSSmiOjTsxL__45yot8P-0WSzeID/s1600-h/metro3.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 306px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkKVO-MpWme4Ws7GB8LLmKkDWlEdKsskiaStUkA46MOTpxNrNBc0DGl8V0TPyY6Yfg6TWyeLvrh2Cx4ILjg90PgJiA6ZhwsSU3p9NekzQXPCkKFT2jeSSmiOjTsxL__45yot8P-0WSzeID/s400/metro3.jpg" alt="" id="BLOGGER_PHOTO_ID_5378551753450960034" border="0" /></a><br /><br /><div style="text-align: center;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQTz60i-tuRIMHGJSSLaV-erPS6uAh-2p-L-d2I5xcN6N6Co5rHd4NDxlVY_xRYtxJ-QdjD7yg1g9SUSJibL3_2e3-hJKYZBk16_bjNwjfYHipry_TO6YV0NcYnn5GCoIVr9gHWAQ7rwln/s1600-h/Metro7.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 306px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQTz60i-tuRIMHGJSSLaV-erPS6uAh-2p-L-d2I5xcN6N6Co5rHd4NDxlVY_xRYtxJ-QdjD7yg1g9SUSJibL3_2e3-hJKYZBk16_bjNwjfYHipry_TO6YV0NcYnn5GCoIVr9gHWAQ7rwln/s400/Metro7.jpg" alt="" id="BLOGGER_PHOTO_ID_5378551566154167890" border="0" /></a><span style="font-style: italic;"> ഒരു സ്റ്റേഷന്റെ ഉൾഭാഗം Courtesy: <a href="http://archive.gulfnews.com/indepth/dubaimetro/index.html" target="_blank">Gulf News</a></span></div><div style="text-align: center;"><br /></div>ബുക്ക് സ്റ്റോറുകൾ, കോഫി ഷോപ്പുകൾ, മറ്റ് ഔട്ട്ലറ്റുകൾ തുടങ്ങി യാത്രക്കാർക്ക് അത്യാവശ്യം വേണ്ട എല്ലാ സൌകര്യങ്ങളും സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നു. റെഡ് ലൈനിൽ 29 സ്റ്റേഷനുകളാണുള്ളത്. ഇതിൽ പത്തെണ്ണം നാളെ പ്രവർത്തനം ആരംഭിക്കുന്നു. സ്റ്റേഷനുകളിലേക്ക് യാത്രക്കാരെ എത്തിക്കുവാനായി ട്രെയിനുകളോപ്പം തന്നെ ഫീഡർ ബസ് സർവ്വിസുകളും RTA ആരംഭിച്ചിട്ടുണ്ട്. അത്യന്താധുനികങ്ങളായ 700 ഫീഡർബസുകളാണ് നാളെമുതൽ നിരത്തിലിറങ്ങുന്നത്. ഫീഡർ ബസുകളിലും ട്രെയിനുകളിലും ഒരേ ടിക്കറ്റിൽ യാത്രചെയ്യാം എന്നതാണ് പ്രത്യേകത. ഫീഡർ ബസുകളിലും ട്രെയിനുകളിലും വികലാംഗർക്ക് വീൽച്ചെയർ ഉൾപ്പടെ കയറാനുള്ള സംവിധാനവും ഉണ്ട്.<br /><br />ട്രെയിനുകളും പ്രത്യേകതകളുള്ളവതന്നെ. കമ്പാർട്ട്മെന്റുകളുടെ ഉള്ളിൽ ട്രെയിൻ ഓടുന്നതിന്റെ ശബ്ദമോ, റെയിൽവേട്രാക്കിന്റെ പരിസരങ്ങളിൽ ട്രെയിൻ ഓടുന്നതിന്റെ വിറയലോ ഇല്ല. നിശ്ശബ്ദട്രെയിനുകൾ എന്നുതന്നെ പറയാം. ആധുനിക വാർത്താവിനിമയ സൌകര്യങ്ങളും, സേഫ്റ്റി സംവിധാനങ്ങളും ട്രെയിനുകളിൽ ഉണ്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ സാധിക്കുന്നവയാണ് ഈ ജപ്പാൻ നിർമ്മിത ട്രെയിനുകൾ. പക്ഷേ ദുബായ് മെട്രോയിൽ ഇത്രയധികം സ്പീഡിൽ ഇവ ഓടുന്നില്ല - അടുത്തടുത്ത് സ്റ്റേഷനുകൾ ഉള്ളതിനാൽ. റെഡ് ലൈനിലെ 51 കിലോമീറ്റർ ദൂരം 60 മുതൽ 63 വരെ മിനുറ്റുകൾ കൊണ്ട് ഓടിയെത്താൻ പാകത്തിലാവും ട്രെയിനുകളുടെ വേഗതക്രമീകരിക്കുന്നത്.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihHwyRWrq5-BErEX3J-BnDtsBX304vj6-2Xu0SjBjJFAKABXmuJG6iJ5A67mKb9RiF_29YK-Bg5Nq0vymyZIN8Wn2Svi1FSqde2J44kB_ETE1DS7y4aUqFItH015b2pA9CHX8LOZKfTP84/s1600-h/Metro1.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 267px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihHwyRWrq5-BErEX3J-BnDtsBX304vj6-2Xu0SjBjJFAKABXmuJG6iJ5A67mKb9RiF_29YK-Bg5Nq0vymyZIN8Wn2Svi1FSqde2J44kB_ETE1DS7y4aUqFItH015b2pA9CHX8LOZKfTP84/s400/Metro1.jpg" alt="" id="BLOGGER_PHOTO_ID_5378729965208706626" border="0" /></a><div style="text-align: center; font-style: italic;">ഒരു സ്റ്റേഷന്, ഹൈവേയ്ക്ക് കുറുകേ യാത്രക്കാര്‍ക്ക് കടക്കുവാനുള്ള ഫുട്ബ്രിഡ്ജ് എന്നിവ</div><br />ദുബായിയിലെ പ്രധാന റെസിഡൻഷ്യൽ ഏരിയകളേയും, ഷോപ്പിംഗ് സെന്ററുകളേയും, ബിസിനസ് സെന്ററുകളേയും, വിനോദസഞ്ചാരകേന്ദ്രങ്ങളേയും, എയർപോർട്ട്, ബസ്, വാട്ടർട്രാൻസ്പോട്ട് സർവ്വീസ് സ്റ്റേഷനുകളേയും ബന്ധിപ്പിച്ചുകൊണ്ടാണ് മെട്രോ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ നിലവിൽ ദുബായ് നിരത്തുകളിൽ അനുഭവപ്പെടുന്ന ട്രാഫിക് പ്രശ്നങ്ങൾക്ക് വലിയൊരളവു വരെ പരിഹാരം മെട്രോയുടെ വരവോടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.<br /><br />യാത്രക്കാർക്ക് വലിയ ഭാരമാകാത്ത രീതിയിലാണ് മെട്രോയുടെ ടിക്കറ്റ് നിരക്കുകൾ നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. Nol കാർഡുകൾ എന്നറിയപ്പെടുന്ന ഇലക്ട്രോണിക് പ്രീപെയ്ഡ് കാർഡുകൾ ഉപയോഗിച്ചാണ് ടിക്കറ്റുകൾ എടുക്കേണ്ടത്. മെട്രോയെ മൂന്നു സോണുകളായി തിരിച്ചിരിക്കുന്നു. ഓരോ സോണിനും അനുസരിച്ചാണ് ടിക്കറ്റ് നിരക്കുകൾ. ഏറ്റവും കുറഞ്ഞ നിരക്ക് 1.8 ദിർഹം ആണ്. ഇതുകൂടാതെ ഇതേ നോൾ കാർഡുകൾ ദുബായിയിലെ ബസ്-ബോട്ട്-മെട്രോ ടിക്കറ്റുകൾക്കായി ഉപയോഗിക്കാം എന്ന സൌകര്യവുമുണ്ട്. അതുകൊണ്ട് ഒരു ദിവസത്തെ പരമാവധി ടിക്കറ്റ് 14 ദിർഹം എന്ന് നിജപ്പെടുത്തിയിരിക്കുന്നു. അതായത് 14 ദിർഹം ടിക്കറ്റ് ഉപയോഗിച്ച് ഒരു ദിവസം മുഴുവൻ RTA യുടെ സിറ്റി ട്രാൻസ്പോർട്ട് സൌകര്യങ്ങൾ (മെട്രോയിലെ ഗോൾഡ് ക്ലാസ് ഒഴികെ) ഉപയോഗിക്കാം. പ്രധാന സ്റ്റേഷനുകളോടൊപ്പം വലിയ ബഹുനില കാർപാർക്കിംഗ് സൌകര്യങ്ങളും RTA ഒരുക്കിയിരിക്കുന്നു. മെട്രോയാത്രക്കാർക്ക് സൌജന്യമാണ് പാർക്കിംഗ്.<br /><br />Water, Air, Fire എന്നീ തീമുകളെ അടിസ്ഥാനമാക്കിയാണ് മെട്രോ സ്റ്റേഷനുകളുടെ ഇന്റീരിയർ ഡിസൈനിംഗ് ചെയ്തിരിക്കുന്നത്. ഈ ഓരോ തീമിനും ചേരുന്ന രീതിയിലുള്ള വർണ്ണങ്ങൾ, ടെക്സ്ചറുകൾ, മറ്റു ഡെക്കറേഷനുകൾ എല്ലാം ഓരോ സ്റ്റേഷനും സ്വന്തം! ഗ്രീൻ ലൈനിൽ ദുബായ് നഗരത്തിന്റെ സ്വന്തമായ അറബ് വാസ്തുശില്പകലാ പാരമ്പര്യം അതേപടി പുനർനിർമ്മിച്ചിരിക്കുന്ന സ്റ്റേഷനുകളും ഉണ്ട്. റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ RTA ലേലം വഴി കോർപ്പറേറ്റ് കമ്പനികൾക്ക് നൽകിയിരുന്നു. യു.എ.ഇ യിലെ കോർപ്പറേറ്റ് കമ്പനികളുടെ പേരുകളിലാണ് സ്റ്റേഷനുകൾ അറിയപ്പെടുക. എമിറേറ്റ്സ് എയർലൈൻസ്, എത്തിഹാദ്, ബുർജ് അൽ അറബ് തുടങ്ങിയ വമ്പന്മാരുടെയെല്ലാം പേരിൽ സ്റ്റേഷനുകൾ ഉണ്ട്.<br /><br />ട്രാക്കിലേക്ക് തുറക്കുന്ന കക്കൂസുകളില്ലാത്ത ഈ മെട്രോ ട്രെയിനുകളും അതുമായി ബന്ധപ്പെട്ട ശൃഖലയും ഏതെങ്കിലും രീതിയിൽ വൃത്തികേടാക്കുന്നവരെ കാത്തിരിക്കുന്നത് വൻ പിഴകളാണ്! മുറുക്കിത്തുപ്പുക, അലക്ഷ്യമായി പേപ്പറുകളും മറ്റും വലിച്ചെറിയുക, ട്രെയിനിന്റെ ഉള്ളിൽ കുത്തിവരയ്ക്കുക്ക, കോറിയിടുക, സീറ്റിൽ കാലുകയിറ്റി വയ്ക്കുക തുടങ്ങി യാത്രക്കാർ കാണിക്കാൻ സാധ്യതയുള്ള എല്ലാ ‘വൃത്തികേടുകളും’ അവയ്ക്കോരോന്നിനുമുള്ള പിഴസംഖ്യയും ഇപ്പോഴേ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ട്രെയിനിന്റെ ഉള്ളിൽ ഭക്ഷണവും പുകവലിയും പാടില്ല. ഓരോ കംപാർട്ട്മെന്റിലും സർവൈലൻസ് ക്യാമറകളും ഇൻസ്പെക്റ്റർ മാരും ഉണ്ടത്രേ. നിയമങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല, അത് ഭംഗിയായി നടപ്പാക്കാനും അറിയാവുന്ന ഈ രാജ്യത്ത് മെട്രോ ട്രെയിൻ വർഷങ്ങൾക്കു ശേഷവും വൃത്തിയായിതന്നെയിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട!<br /><br />2020 ആകുമ്പോഴേക്കും ദുബായ് മെട്രോ ലോകത്തെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃഖല ആയിമാറും എന്നാണ് കണക്കാക്കുന്നത്. അപ്പോഴേക്കും ഈ റെയിൽ ശൃഖലയ്ക്ക് 318 കിലോമീറ്റർ നീളം പ്ലാൻ ചെയ്യുന്നു. ഒരു ദിവസം പന്ത്രണ്ടുലക്ഷം യാത്രക്കാർക്ക് സൌകര്യങ്ങളൊരുക്കുക എന്ന ലക്ഷ്യമാണ് RTA വിഭാവനം ചെയ്യുന്നത്.<br /><br />My Metro, My City: മെട്രോ പ്രവർത്തനം ആരംഭിക്കുന്നതിനു ഏകദേശം ഒരു വർഷം മുമ്പ് തന്നെ സിറ്റിയിലെ ജനങ്ങൾക്ക് മെട്രോയുമായി ഒരു ആത്മബന്ധം സ്ഥാപിക്കുന്നതിനുദ്ദേശിച്ച് RTA ആരംഭിച്ച കാമ്പെയിൻ ആണ് ‘മൈ മെട്രോ മൈ സിറ്റി‘ എന്നത്. പരസ്യപ്രചരണങ്ങൾ, മാധ്യമങ്ങളിൽക്കൂടിയുള്ള അവബോധമുണ്ടാക്കൽ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ പ്രോജക്റ്റിൽ ഉണ്ടായിരുന്നു. പുതിയ ഒരു mode of transport ജനങ്ങൾ നെഞ്ചിലേറ്റുവാൻ വളരെ ഫലപ്രദമായ ഒരു കാമ്പെയിൻ ആയിരുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്.<br /><br />സിവിൽ എഞ്ചിനീയറിംഗ് രംഗത്തെ ഏറ്റവും ആധുനിക സാങ്കേതികവിദ്യകളാണ് മെട്രോയുടെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തിയത്. റെഡ് ലൈനിലെ 51.1 കിലോമീറ്റർ നീളത്തിൽ 44.1 കിലോമീറ്റർ നീളവും മെട്രോ റെയിൽ മേൽപ്പാലങ്ങൾ വഴിയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞുവല്ലോ. 4.7 കിലോമീറ്റർ ദൂരം ഭൂഗർഭ തുരങ്കം വഴിയും 3.3 കിലോമീറ്റർ ദൂരം ഗ്രൌണ്ട് ലെവലിലും പാത കടന്നുപോകുന്നു. ഇനി വരാനുള്ള റെയിൽ ലൈനുകളും ഈ രീതിയിൽ മേൽപ്പാലങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഏറെക്കുറെ ഒരേ ലെവലിൽ പോകുന്ന ഈ പാലം, നിലവിലുള്ള റോഡ് ഫ്ലൈഓവറുകൾക്ക് മുകളിലേക്ക് നന്നായി ഉയർന്നും, ചില സ്ഥലങ്ങളിൽ ഫ്ലൈഓവറുകളുടെ അടിയിലേക് താണും, വലിയ ഇന്റർചെയ്ഞ്ചുകളുടെ വശങ്ങളിലേക്ക് വളഞ്ഞും കടന്നുപോകുന്ന കാഴ്ച അത്ഭുതകരം തന്നെ.<br /><br />മേൽപ്പാലങ്ങളൊന്നും തന്നെ അവ നിൽക്കുന്ന ഭാഗങ്ങളിൽ വച്ച് പരമ്പരാഗത രീതിയിൽ തട്ടടിച്ച് വാർത്ത് എടുത്തവയല്ല. രണ്ടു പില്ലറുകൾക്ക് ഇടയിലുള്ള പാലത്തിന്റെ ഭാഗത്തെ വയഡക്റ്റുകൾ (<span style="color: rgb(0, 0, 0);font-family:Verdana;font-size:85%;" >viaducts)</span> എന്നുവിളിക്കുന്നു. ഓരോ വയഡക്റ്റ് സ്പാനും ‘ചെറിയ കഷണങ്ങൾ’ (പ്രീകാസ്റ്റ് രീതിയിൽ) ചേർത്തുണ്ടാക്കിയവയാണ്. ഈ കഷണങ്ങളെ മെട്രോ യാർഡിൽ വച്ച് വാർത്തുണ്ടാക്കിയതിനു ശേഷം അവയെ വലിയ ട്രെയിലറുകളിൽ, സൈറ്റിൽ എത്തിക്കുകയായിരുന്നു. അതിനുശേഷം, ഒരു മാലയിലെ മുത്തുമണികൾ പോലെ viaduct segments കോർത്തിണക്കിയാണ് ഉണ്ടാക്കിയെടുത്തത്. ഓരോ viaduct പീസുകളുടെയും വലിപ്പം കേള്‍ക്കണോ? പത്തുമീറ്റർ വീതി, നാലുമീറ്റർ നീളം ! പില്ലറുകളും പ്രീകാസ്റ്റ് രീതിയില്‍ ഉണ്ടാക്കിയവ തന്നെ. ഈരണ്ടു പില്ലറുകൾക്ക് ഇടയിൽ കുറഞ്ഞത് മുപ്പതുമീറ്റർ അകലമുണ്ട്. അതിൽ ഇതുപോലെയുള്ള എട്ടു viaduct segments ഉം ഉണ്ട്. പ്രത്യേകതരം ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ ഭാരിച്ച ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. ഈ രീതിയിലുള്ള നിര്‍മ്മാണവിദ്യകള്‍ കൊണ്ടാണ് ഇത്രവേഗം ഈ പണികള്‍ പൂര്‍ത്തീകരിക്കാനായത്. പാലങ്ങളുടെ നിർമ്മാണത്തിലെ വിവിധഘട്ടങ്ങൾ താഴെക്കാണാം.<br /><div style="text-align: center;"><br /></div><div style="text-align: center;"><embed type="application/x-shockwave-flash" src="http://picasaweb.google.com/s/c/bin/slideshow.swf" flashvars="host=picasaweb.google.com&hl=en_US&feat=flashalbum&RGB=0x000000&feed=http%3A%2F%2Fpicasaweb.google.com%2Fdata%2Ffeed%2Fapi%2Fuser%2Fappusviews%2Falbumid%2F5378725309520832577%3Falt%3Drss%26kind%3Dphoto%26hl%3Den_US" pluginspage="http://www.macromedia.com/go/getflashplayer" width="400" height="267"></embed></div><div style="text-align: center;"><br /></div>തിരക്കേറിയ നഗരത്തിനുള്ളിൽക്കൂടി ഭുഗർഭ തുരങ്കം നിർമ്മിക്കുന്ന ജോലിയും എഞ്ചിനീയറിംഗ് വെല്ലുവിളി തന്നെയായിരുന്നു. അതിന്റെ ഒരു ഭാഗം ദുബായ് ക്രീക്ക് എന്ന ജലപാതയുടെ അടിയിലൂടെയും കടന്നുപോകുന്നു. റോഡുഗതാഗതത്തിൽ അത്രയധികം ബുദ്ധിമുട്ടുകളൊന്നും വരുത്താതെയായിരുന്നു ഈ ജോലികൾ പൂർത്തിയാക്കിയത്. ജാപ്പനീസ് കമ്പനികളായ മിത്സുബിഷി കോര്പ്പറേഷന്, മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ്, ഒബായാഷി കോര്പ്പറേഷന്, കാജിമ കോര്പ്പറേഷന് എന്നിവയും ടർക്കി കമ്പനിയായ Yapi Merkezi തുടങ്ങിയവ ഉൾപ്പെടുന്ന ദുബൈ റാപിഡ് ലിങ്ക് (DURL) കൺസോര്‍ഷ്യം ആണ് മെട്രോയുടെ നിർമ്മാണം പൂർത്തിയാക്കിയത്. മെട്രോ നിർമ്മാണത്തിനിടയിലെ ചില ചിത്രങ്ങൾ <a href="http://archive.gulfnews.com/indepth/dubaimetro/more_stories/10199171.html" target="_blank">ഇവിടെയും</a> <a href="http://archive.gulfnews.com/indepth/dubaimetro/more_stories/10199173.html" target="_blank">ഇവിടെയും</a> കാണാം. ബ്രിട്ടീഷ് കമ്പനിയായ സെർകോ (Serco) ആണു മെട്രോയുടെ ഓപ്പറേഷൻസ് കൈകാര്യം ചെയ്യുന്നത്.<br /><br />നാഴികക്കല്ലുകൾ:<br /><br /><ul><li>1997 : സാധ്യതാപഠന റിപ്പോർട്ട് മെട്രോ പദ്ധതി വിഭാവനം ചെയ്തു <br /></li><li>ജൂലൈ 2005 : DURAL മെട്രോയുടെ ഡിസൈൻ / നിർമ്മാണ കോൺട്രാക്റ്റ് നേടി</li><li>മാർച്ച് 2006 : റെഡ് - ഗ്രീൻ ലൈനുകളുടെ നിർമ്മാണം ആരംഭിച്ചു</li><li>ഏപ്രിൽ 2008: ആദ്യ ട്രെയിൻ ട്രാക്കിൽ</li><li>മെയ് 2008: ആദ്യ റെയിൽ ഡെമോൺസ്ട്രേഷൻ </li><li>സെപ്റ്റംബർ 2008: ആദ്യ ട്രയൽ റൺ</li><li>ഓഗസ്റ്റ് 2009 : ആദ്യപത്ത് സ്റ്റേഷനുകൾ പ്രഖ്യാപിച്ചു</li><li>സെപ്റ്റംബർ 9, 2009: ദുബായ് മെട്രോ, പ്രഖ്യാപനം അനുസരിച്ച് പ്രവർത്തനം ആരംഭിക്കുന്നു.<br /></li></ul><br /><div>ദുബായ് നഗരികണ്ടതിൽ വച്ച് ഏറ്റവും അഭിമാനാര്‍ഹമായ പ്രോജക്റ്റുകളില്‍ ഒന്നാണ് ദുബായ് മെട്രോ എന്നതില്‍ സംശയമില്ല. ഈ അവസരത്തിൽ ഇതിന്റെ പിന്നിൽ അധ്വാനിച്ച ആയിരക്കണക്കിനാളുകളെ അഭിനന്ദിക്കാം. ഈ പ്രോജക്റ്റ് യാഥാർഥ്യമാക്കുവാൻ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഭരണാധികാരികൾ, RTA, വിവിധ രാജ്യക്കാരായ അഞ്ഞൂറിലേറെ എഞ്ചിനീയർമാർ, ഇന്ത്യക്കാരുൾപ്പടെയുള്ള പതിനായിരത്തിനടുത്ത് ലേബർമാർ, മറ്റനവധി ടെക്നിക്കൽ വിദഗ്ദ്ധർ തുടങ്ങി കൂട്ടായ മനുഷ്യപ്രയത്നത്തിന്റെ വിജയമാണ് വെറും മൂന്നര വർഷംകൊണ്ട് ഇത്തരത്തിലൊരു ഭീമൻ പ്രോജക്റ്റ് യാഥാർത്ഥ്യമാകുമ്പോൾ നാം കാണുന്നത്. അവരുടെ അധ്വാനത്തിനത്തിനുമുന്നിൽ ഹൃദയപൂർവ്വം ആശംസകൾ നേരുന്നു !<br /></div><br /><br /><a href="http://ormachepp.blogspot.com/2009/09/my-ciyt-my-metro.html">ദുബായ് മെട്രോയിൽ ഒരു യാത്ര</a>അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com49tag:blogger.com,1999:blog-265369741022009764.post-87411271521533450132009-08-26T22:07:00.004+05:302009-08-27T14:22:43.799+05:30ഇന്ത്യന്‍ എക്സ്പ്രസില്‍ ‘ജ്വാലകള്‍’<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlMh8Deto72VoEkg_9g9pgX7YLwxK7EPrLEpENZvnMcZ6DUaOk0NKprI_oLBjil11y3HcA3gmHKiKWYPmOEgbmyWhD1svhiJyqG8O2OjayFbR17En7v3U9j6MMt1Vu9noTNIjYLa90aDUq/s1600-h/jvala.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 314px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlMh8Deto72VoEkg_9g9pgX7YLwxK7EPrLEpENZvnMcZ6DUaOk0NKprI_oLBjil11y3HcA3gmHKiKWYPmOEgbmyWhD1svhiJyqG8O2OjayFbR17En7v3U9j6MMt1Vu9noTNIjYLa90aDUq/s400/jvala.jpg" alt="" id="BLOGGER_PHOTO_ID_5374313497865034194" border="0" /></a><br />ബൂലോകത്തെ പ്രമുഖ കഥാകൃത്തുക്കളില്‍ ഒരാളായ “കൈതമുള്ള്” ബ്ലോഗുടമ ശ്രീ. ശശി ചിറയില്‍ എന്ന ശശിയേട്ടന്റെ<a href="http://kaithamullu.blogspot.com/2008/09/blog-post.html"> ‘ജ്വാലകള്‍’ </a>എന്ന കഥാസമാഹരത്തെപ്പറ്റിയാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ ഈ ആഴ്ചയിലെ ‘Express Buzz' ല്‍ ആഷാ പി. നായര്‍ തന്റെ <a href="http://www.expressbuzz.com/edition/story.aspx?Title=From+blog+to+book&artid=SRKuA8VMEo4=&SectionID=lMx/b5mt1kU=&MainSectionID=wIcBMLGbUJI=&SectionName=tm2kh5uDhixGlQvAG42A/07OVZOOEmts&SEO"><span style="font-style: italic; color: rgb(0, 102, 0);">ബ്ലോഗ് സ്പോട്ട് </span> </a>എന്ന കോളത്തില്‍ എഴുതിയിരിക്കുന്നത്. ശശിയേട്ടന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട പതിനഞ്ചു കഥകളുടെ സമാഹാരമാണ് അടുത്ത മാസം ലിപി ബുക്സ് പ്രസിദ്ധീകരിക്കുവാനൊരുങ്ങുന്ന <span style="font-weight: bold;">‘ജ്വാലകള്‍ ശലഭങ്ങള്‍’ </span>എന്ന പുസ്തകത്തിലുള്ളത്. മുപ്പത്തഞ്ചു വര്‍ഷക്കാലത്തെ തന്റെ വിദേശവാസത്തിനിടയില്‍ ശശിയേട്ടൻ പരിചയപ്പെട്ട പതിനഞ്ചു വ്യത്യസ്ത സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഇതിലെ ഓരോ കഥയും നമ്മുടെ മുമ്പില്‍ ഇതള്‍ വിരിക്കുന്നത്.<br /><br />ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന അവസരത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ജ്വാലാ സീരീസിലെ പതിനഞ്ചു കഥകളും. ശശിയേട്ടന്റെ വളരെ ലാഘവത്തോടെയുള്ള രചനാശൈലിയും, ഭാഷയിലെ ലാളിത്യവും, അനുഭവകഥകള്‍ എന്ന പ്രത്യേകതയും, വായനക്കാരെ പിടിച്ചു നിര്‍ത്തുവാന്‍ പോന്ന ചേരുവകകളും ഒത്തുചേര്‍ന്നപ്പോള്‍ ജ്വാലാകൾ ബ്ലോഗില്‍ ഒരു പുതുമയായി.<br /><br />അനുഭവങ്ങളുടെ പിന്‍ബലത്തില്‍ പറഞ്ഞിരിക്കുന്ന ഇതിലെ ഓരോ കഥയും വ്യത്യസ്തമായ ജീവിതാനുഭവങ്ങളിള്ക്കൂടി കടന്നു പോകുന്ന സ്ത്രീ മനസ്സുകളുടെ പരിച്ഛേദമാണ്. അതോടൊപ്പം നാട്ടിൽ നിന്നകന്ന്, മുപ്പത്തഞ്ചുവര്‍ഷക്കാലം വിദേശത്ത് കഴിഞ്ഞ ഒരു പ്രവാസിയുടെ ജീവിത പരിചയവും ഒത്തു ചേരുമ്പോള്‍ നല്ലൊരു വായനാനുഭവം പങ്കുവയ്ക്കുന്നു ഈ കഥകള്‍.<br /><br />സമകാലീന മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായിത്തീരുവാന് ഈ പുസ്തകത്തിനാവും എന്നുതന്നെയാണ് എന്റെ വിശ്വാസം. ഈ അവസരത്തിൽ ശശിയേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com21tag:blogger.com,1999:blog-265369741022009764.post-90158764960298140862009-07-30T16:50:00.013+05:302009-08-01T19:40:02.599+05:30ചെറായി ഹ..ഹ..ഹ - ഒരറിയിപ്പ്ഇക്കഴിഞ്ഞ ചെറായിമീറ്റിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ, മീറ്റ് ദിവസം എല്ലാവര്ക്കും ഇഷ്ടമാവുന്ന എന്തൊക്കെ പരിപാടികള്‍ ആവാം എന്ന് ആലോചിക്കുന്ന അവസരത്തില്‍ എന്റെ മനസ്സില്‍ വന്ന ഒരു ആശയമായിരുന്നു കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്റെ വക ഒരു കാരിക്കേച്ചര്‍ സ്കെച്ച് ഡെമോ എന്നത്. മറ്റൊരു പരിപാടിയായിരുന്ന ജി.മനുവിന്റെ കുസൃതിച്ചോദ്യങ്ങള്‍ അന്നേ ദിവസം സമയക്കുറവുകാരണം നടത്താന്‍ സാധിച്ചില്ല. എല്ലാവര്ക്കും ഇഷ്ടമാവുന്ന രാഷ്ട്രീയക്കാരുടെയോ സിനിമാതാരങ്ങളുടെയോ കുറച്ചു ചിത്രങ്ങള്‍ സജ്ജീവേട്ടന് വരയ്ക്കുക എന്നതാണപ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നത്. അതേ തുടര്‍ന്ന് അദ്ദേഹത്തിന് അന്നേദിവസം അവിടെ എത്തുവാന്‍ സമ്മതമാവുമോ എന്നറിയുവാനായി ഒരു ചെറിയ കത്ത് ഞാന്‍ അയച്ചു. അതില്‍ ഈ ആഗ്രഹവും പറഞ്ഞിരുന്നു.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdOz5juHoBqfoft6xrigDW8HnodMVrKh6iCzmG9-iL-ij2RJadN-aMK0BvniiRssMF_QRjPoPuJYGniP_M8SHDk3b0zlP-_QXjC1HrithxVB0OvZskBlWnCXqk_SfAArFgKZAeA4HZ82VL/s1600-h/Picture+241.jpg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 219px; height: 284px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdOz5juHoBqfoft6xrigDW8HnodMVrKh6iCzmG9-iL-ij2RJadN-aMK0BvniiRssMF_QRjPoPuJYGniP_M8SHDk3b0zlP-_QXjC1HrithxVB0OvZskBlWnCXqk_SfAArFgKZAeA4HZ82VL/s400/Picture+241.jpg" alt="" id="BLOGGER_PHOTO_ID_5364300675749927666" border="0" /></a><br /><br />അഞ്ചുമിനിറ്റിനുള്ളില്‍ മറുപടിയെത്തി. ഞാന്‍ പ്രതീക്ഷിച്ചതിലും കുറേപ്പടികള് മുമ്പോട്ട് കടന്ന് നില്ക്കുന്ന ഒരു മറുപടിയായിരുന്നു അത്. വെറും കാരിക്കേച്ചര്‍ ഡെമോ മാത്രം ആക്കുന്നതെന്തിന്, അവിടെ വരുന്ന എല്ലാവരുടെയും ചിത്രം വരയ്ക്കാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയെങ്കില്‍ അതിനായി വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് പറയാമോ എന്നു ചോദിച്ചുകൊണ്ട് ഒരു മറുപടി അങ്ങോട്ട് ഉടനെ വിട്ടു. കുറേ ഫെല്റ്റ് ടിപ് മാര്‍ക്കറുകള്‍, 300 ഗ്രാം Denisty ഉള്ള നൂറ് A4 സൈസ് പേപ്പറുകള്‍, പത്ത് ചാര്‍ട്ട് പേപ്പറുകള്‍, ഒരു ബോര്‍ഡ്, അതില്‍ പേപ്പര്‍ ഉറപ്പിക്കാനുള്ള പിന്നുകള്‍ ഇത്രയും സാധനങ്ങളായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അതില്‍ ചാര്‍ട്ട് പേപ്പര്‍ ഒഴികെയുള്ള സാധനങ്ങള്‍ വെക്കേഷന് ഷോപ്പിങ്ങിനിടെ ഷാര്‍ജയില്‍നിന്ന് ഞാന്‍ വാങ്ങി. ചാര്‍ട്ട് പേപ്പര്‍ വാങ്ങുവാന്‍ നാട്ടിലെ സംഘാടകരായ ഹരീഷ് തൊടുപുഴയെയും നിരക്ഷരനേയും ഏല്‍പ്പിച്ചു.<br /><br />നാട്ടിലെത്തിയപാടെ നിരക്ഷരന് ചാര്‍ട്ട് പേപ്പര്‍ മാത്രമല്ല, ലിസ്റ്റിലുണ്ടായിരുന്ന സകല സാധനങ്ങളും വീണ്ടും വാങ്ങി! ഓരോ ഓര്‍മ്മപ്പിശകുകള്‍. സാരമില്ല, ഉപകാരപ്പെടുന്ന സാധനങ്ങള്‍ തന്നെയാണല്ലോ. എങ്കിലും സജ്ജീവേട്ടന് മീറ്റ് ദിവസം മറ്റെന്തെങ്കിലും തിരക്കുകാരണം വരാതിരിക്കുമോ എന്ന് വെറുതെ ആശങ്കപ്പെട്ട് ഒന്നു രണ്ടുതവണ ഞങ്ങള്‍ വിളിക്കുകയും ചെയ്തു. മീറ്റ് ദിവസം എത്തി. പ്രതീക്ഷകള്‍ തെറ്റിയില്ല. ഒന്പതരയായപ്പോഴേക്ക് കൈയ്യില്‍ കുറേ പേപ്പറുകളും തോളിലൊരു ബാഗും, പോക്കറ്റില്‍ കുറേ മാര്ക്കറുകളുമായി സജ്ജീവേട്ടന് സ്ഥലത്തെത്തി.<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqZJHMbHjXJhu8Anrht3VHvU9txpvNqukeVSXE8ZGxNRpoaXi3yD5VhvHryZA1L4sxpSgFuPlFwq9NObNtqtSpbNPKDewmVqAzEGdfzHDnZ9dQ4KjjSNLZ5BdPa7THILuuSBAVRdMyZC5u/s1600-h/Cherai-09.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqZJHMbHjXJhu8Anrht3VHvU9txpvNqukeVSXE8ZGxNRpoaXi3yD5VhvHryZA1L4sxpSgFuPlFwq9NObNtqtSpbNPKDewmVqAzEGdfzHDnZ9dQ4KjjSNLZ5BdPa7THILuuSBAVRdMyZC5u/s400/Cherai-09.jpg" alt="" id="BLOGGER_PHOTO_ID_5364272797139493346" border="0" /></a> (ഫോട്ടോഗ്രാഫര്‍ : മണികണ്ഠന്)<br /><br />നേരെ രജിസ്ട്രേഷന് കൌണ്ടറിലേക്ക്. ഇത്രയും ഭാരമേറിയ ദേഹം അദ്ദേഹം ഒരു ബഞ്ചിലുറപ്പിച്ചതും ബഞ്ച് പൂഴിമണ്ണിലേക്ക് താണു. ചുമ്മാതല്ല, ഏറ്റവും ഭാരമേറിയ മലയാളം ബ്ലോഗര്‍ എന്ന പദവി അദ്ദേഹത്തിനു തന്നെ ലഭിച്ചത്.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMyYY1y-ODogYGAmF5CDtJFWoxFnzxXpoBHHiibH-CpJy4relxWhyphenhyphena1oizSnTKr9gd4cK8gJMq6KEWlIRFfE_AVC0YYJBbU1De1Xv-uO8EbTIS-1QYRVBlB-Au7XCcQfwtmH-WfEo64QV4/s1600-h/03neet.JPG"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 346px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMyYY1y-ODogYGAmF5CDtJFWoxFnzxXpoBHHiibH-CpJy4relxWhyphenhyphena1oizSnTKr9gd4cK8gJMq6KEWlIRFfE_AVC0YYJBbU1De1Xv-uO8EbTIS-1QYRVBlB-Au7XCcQfwtmH-WfEo64QV4/s400/03neet.JPG" alt="" id="BLOGGER_PHOTO_ID_5364273376403915938" border="0" /></a><br />(ഫോട്ടോഗ്രാഫര്‍ : നന്ദകുമാര്‍ നന്ദപര്‍വ്വം)<br /><br />സജ്ജീവേട്ടന്റെ കാരിക്കേച്ചര്‍ വര ഒഫീഷ്യലായി ആരംഭിച്ചത് ജി.മനുവിന്റെ ചിത്രംവരച്ചു കൊണ്ടായിരുന്നുവെങ്കിലും അതിനു മുമ്പുതന്നെ അദ്ദേഹം അവിടെ വരതുടങ്ങേണ്ടിവന്നു എന്നതാണു സത്യം. ഞങ്ങളുടെ അഞ്ചുവയസ്സുകാരന് മനുക്കുട്ടന് സജ്ജീവേട്ടനെ കണ്ടതും അവന്റെ കാര്‍ട്ടൂണ്‍ വരയ്ക്കാമോ എന്നുചോദിച്ച് നിര്‍ബന്ധം തുടങ്ങി. ഒട്ടും താമസിക്കാതെ അവനെ മുന്നില്‍ നിര്‍ത്തി ഒരു കൊച്ചുപേപ്പറില്‍ സജ്ജീവേട്ടന് അവന്റെ കാരിക്കേച്ചര്‍ വരച്ചു.<br /><br /><br />പരിചയപ്പെടിലിനുശേഷം സജ്ജീവേട്ടനു കാരിക്കേച്ചര്‍ ഡെമോ കാണിക്കുവാനായി ഒരു മേശ ചരിച്ചുവച്ച് അതിലേക്ക് ഒരു ചാര്‍ട്ട് പേപ്പര്‍ ഡ്രോയിംഗ് പിന് വച്ച് ഉറപ്പിച്ചു. ജി.മനുവിന്റെ ചിത്രം വരച്ചുകൊണ്ടായിരുന്നു തുടക്കം. നിമിഷങ്ങള്‍ക്കുള്ളില്‍ ജി.മനുവിന്റെ മാനറിസങ്ങള്‍ അതേപടി പകര്‍ത്തി സജ്ജീവേട്ടന് എല്ലാവരേയും അത്ഭുതസ്തബ്ദ്ധരാക്കിക്കളഞ്ഞു ! അതിനു ശേഷം ഒരു മാരത്തോണ്‍ വരയാണ് മഹാനായ ഈ ചിത്രകാരന് കാഴ്ചവച്ചത്. മീറ്റ് സ്ഥലത്ത് വന്നുകൂടിയ നൂറ്റിപ്പതിനെട്ടോളം ആളുകളുടെ ചിത്രങ്ങള്‍ അടുത്ത നാലുമണിക്കൂറുകൊണ്ട് അദ്ദേഹം വരച്ചുപൂര്‍ത്തിയാക്കി. ഒരു പക്ഷേ ഒരു വേള്‍ഡ് റിക്കോര്‍ഡ് തന്നെയാവാം ഇത്.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcMNNXh58AJLRxKtQPze8il-b5Cd8JbMWsjKmcrLiWeRNt1drXWiPmxF4DcpHtDc5HApQyyzarOlJGV-7o9Xou9ALo1QoI43sbh-uA_RdStDxQTzHQBqI4Jf-uslOHlnXX_1VWE5uBTdW4/s1600-h/09meet.JPG"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 284px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcMNNXh58AJLRxKtQPze8il-b5Cd8JbMWsjKmcrLiWeRNt1drXWiPmxF4DcpHtDc5HApQyyzarOlJGV-7o9Xou9ALo1QoI43sbh-uA_RdStDxQTzHQBqI4Jf-uslOHlnXX_1VWE5uBTdW4/s400/09meet.JPG" alt="" id="BLOGGER_PHOTO_ID_5364297010450211522" border="0" /></a><br /><br />(ഫോട്ടോഗ്രാഫര്‍: നന്ദന്, നന്ദപര്‍വ്വം)<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEha1PuWav3IIyG2or86e3rGAxK3rBTqJIz5OfM_UW37RIjIxqf6A4qrvdrWGaLIq0GWPAYoLqZKKjUmo3mkkHBqDoOeFNGr42fXVR0ReIaBB3vka2Q25WRlWOsN0arVSCjJkgkbk7rL7Xa3/s1600-h/cari.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 300px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEha1PuWav3IIyG2or86e3rGAxK3rBTqJIz5OfM_UW37RIjIxqf6A4qrvdrWGaLIq0GWPAYoLqZKKjUmo3mkkHBqDoOeFNGr42fXVR0ReIaBB3vka2Q25WRlWOsN0arVSCjJkgkbk7rL7Xa3/s400/cari.jpg" alt="" id="BLOGGER_PHOTO_ID_5364300207105838098" border="0" /></a><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKqGj_hyh6I8HyNqKbbys9e0klnO6cSDwU2dNJ8PU-jg6j8iHxLhuAvgUx-vWMbVRmWf81zTI15egT2Ks3Zf96BH7uMUrhZGcUmqXPiwqyRKpWaAwJulWTtOLEPZnlisYaDPtAF-sQ5rcE/s1600-h/shiju.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 300px; height: 400px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKqGj_hyh6I8HyNqKbbys9e0klnO6cSDwU2dNJ8PU-jg6j8iHxLhuAvgUx-vWMbVRmWf81zTI15egT2Ks3Zf96BH7uMUrhZGcUmqXPiwqyRKpWaAwJulWTtOLEPZnlisYaDPtAF-sQ5rcE/s400/shiju.jpg" alt="" id="BLOGGER_PHOTO_ID_5364300195917958402" border="0" /></a><br /><br /><span style="font-weight: bold; color: rgb(204, 0, 0);">സജ്ജീവേട്ടാ, ചെറായില്‍ മീറ്റില്‍ പങ്കെടുത്ത എല്ലാവരുടെയും പേരില്‍ ആ കഴിവിനുമുമ്പില്‍ തൊപ്പിയൂരിനിന്ന് ഒരു വണക്കം, സലാം....!! അഭിനന്ദനങ്ങള്‍!!! നന്ദി !!!!!</span><br /><br /><br /><span style="color: rgb(0, 102, 0);font-size:130%;" ><span style="font-weight: bold;">സജ്ജീവേട്ടന്റെ</span></span><span style="font-weight: bold; color: rgb(0, 102, 0);font-size:130%;" > ഒരു അഭ്യര്‍ത്ഥന </span>ചെറായിയില്‍ വന്നു കൂടിയ എല്ലാവരോടുമായി ഉള്ളത് പ്രസിദ്ധീകരിക്കുവാന്‍ കൂടിയാണ് ഈ പോസ്റ്റ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കൂ:<br /><br /><br />പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,<br /><br />ഒരു അഭ്യര്‍ഥന.<br />കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍. ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.<br />ഹെന്താപ്പൊ ചെയ്യ്യ.<br />ഹന്ത ഭാഗ്യം ജനാനാം !:(<br /><br />അതുകൊണ്ട്....<br /><br />ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര്‍ സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?<br /><br />ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.<br />അതുകൊണ്ടാണീ അഭ്യ..... :)<br /><br /><span style="font-weight: bold;">ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)</span><br /><br />അയയ്ക്കേണ്ടത്:<br />sajjive@gmail.com<br />അല്ലെങ്കില്‍<br />Sajjive Balakrishnan,<br />D-81, Income Tax Quarters,<br />Panampilly Nagar,<br />Kochi-682036<br />Mob: 94477-04693<br /><br /><br /><br /><br /><span style="font-weight: bold;">അതുകൊണ്ട്, ഈ പോസ്റ്റ് കാണുന്ന എല്ലാ ചെറായിക്കൂട്ടുകാരും താന്താങ്ങള്‍ക്കു വരച്ചുകിട്ടിയ കാരിക്കേച്ചറിന്റെ ഒരു ഫോട്ടോ അല്ലെങ്കില്‍ സ്കാന്‍ കോപ്പി സജ്ജീവേട്ടനു എത്രയും വേഗം മെയില്‍ അറ്റാച്ച്മെന്റായി അയച്ചുകൊടുക്കുവാന്‍ താല്പര്യപ്പെടുന്നു....കേട്ടോ.</span>അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com12tag:blogger.com,1999:blog-265369741022009764.post-76940928082151902742009-07-14T15:26:00.001+05:302009-07-14T15:27:29.571+05:30ഡെപ്ത് ഓഫ് ഫീൽഡ് - ഭാഗം 1ഡെപ്ത് ഓഫ് ഫീൽഡ് എന്ന ലെൻസ് എഫക്റ്റിന്റെ സാങ്കേതിക കാര്യങ്ങൾ വിശദീകരിക്കുന്ന പുതിയ പോസ്റ്റ് കാഴ്ചക്കിപ്പുറം ബ്ലോഗിൽ<br /><br /><a href="http://kazhchaykkippuram.blogspot.com/2009/07/19-1.html">ലിങ്ക് ഇവിടെ</a>അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com0tag:blogger.com,1999:blog-265369741022009764.post-72809578140165265292009-07-01T18:57:00.005+05:302009-07-02T08:38:47.552+05:30സ്വപ്നങ്ങൾ ഈണങ്ങളായ കഥ .....ഈ കഥ കുറേ കുട്ടികളുടെ കഥയാണ്.....<br /><br />വ്യത്യസ്ത ദേശങ്ങളിൽ, വ്യത്യസ്ത കുടുംബങ്ങളിൽ ജനിച്ചവരായിരുന്നു അവർ. ചെറുപ്പത്തിൽ അവർ തമ്മിൽ ഒരു പരിചയമില്ലായിരുന്നു. എങ്കിലും ഈ കഥയുടെ തുടക്കത്തിലേക്ക് അവരെയെല്ലാവരെയും കൊണ്ടുവരുവാൻ കാരണമായ ഒരു പൊതുസ്വഭാവവിശേഷമുണ്ടായിരുന്നു അവർക്ക്. സംഗീതത്തോടുള്ള അതിയായ സ്നേഹം. റേഡിയോയിൽ നിന്നും ഉത്സവപ്പറമ്പുകളിലെ മൈക്ക് സെറ്റുകളിൽനിന്നും ഒഴുകിയെത്തിയിരുന്ന ഗാനവീചികൾ അവർ മനഃപ്പാഠമാക്കി. വാൿമാനും, എംപിത്രീ പ്ലേയറും അവരുടെ സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന ഒരു കാലത്ത് മനസ്സിലെ സംഗീതം അവർ മൂളിപ്പാട്ടായി പാടി. സംഗീതവേദികളിൽ ഹാർമോണിയവും തബലയുമൊക്കെ ശ്രുതിമീട്ടിയപ്പോൾ കൌതുകത്തോടെ നോക്കിനിന്നു. അവരുടെയെല്ലാം മനസ്സുകളിൽ അന്നേ ഒരു സ്വപ്നമുണ്ടായിരുന്നു. എനിക്കും ഒരു ഗായകനാവണം, ഗായികയാവണം എന്ന്. മുതിർന്നപ്പോൾ പലരുടെയും സ്വപ്നങ്ങൾ ചിറകുമുളച്ചു പറക്കുവാൻ തുടങ്ങി. അവർ സ്വന്തമായി ഗാനങ്ങൾ ട്യുൺ ചെയ്തു, ചിലർ ഗാനങ്ങളെഴുതി, മറ്റു ചിലർ പാട്ടുപാടുന്നതിൽ ആനന്ദം കണ്ടെത്തി. ചിലർ ‘നടക്കാത്ത സ്വപ്നമെന്നു’ വിധിയെഴുതി സംഗീത ആൽബങ്ങൾ എന്ന സ്വപ്നത്തെ മനസ്സിന്റെ അടിത്തട്ടിൽ മണിച്ചിത്രതാഴിട്ട് പൂട്ടി സൂക്ഷിച്ചുവച്ചു.<br /><br />കടന്നു പോകവേ അവരെല്ലാവരും ജീവിതത്തിന്റെ വിവിധ വഴിത്തിരിവുകളില്‍ വച്ച് പല ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിൽ എത്തിച്ചേർന്നു. യാദൃശ്ചികമായി എന്നുതന്നെ പറയാം, അവരെല്ലാവരും ഒരു വലിയ വലയുടെ കണ്ണികളിൽ എപ്പോഴൊക്കെയോ വന്നുപെട്ടു - ഇന്റർനെറ്റ് എന്ന അത്ഭുതവലയിൽ. വലക്കണ്ണികളിലൂടെ അവർ പരിചയപ്പെട്ടു, ആശയങ്ങള്‍ പങ്കുവച്ചു. ബ്ലോഗ് എന്ന മാധ്യമത്തിലൂടെ അവർ പാടി. വലക്കണ്ണികളിലൂടെ ആ ഗാനവീചികൾ സഞ്ചരിച്ച് വലയുടെ മറ്റുഭാഗങ്ങളിലിരുന്നവർ കേട്ടാസ്വാദിച്ചു. അവരില്‍ ചിലര്‍ ചേർന്ന് ഒരു പുതിയ സംരംഭം വിഭാവനം ചെയ്തു - ഒരു ഓൺലൈൻ സ്വതന്ത്ര സൌജന്യ സംഗീത ആൽബം. ആ സ്വപ്നങ്ങൾ ഈണങ്ങളായി ഒഴുകി. “ഈണം” എന്ന സ്വതന്ത്ര-സംഗീത ആൽബത്തിന്റെ പിറവി അങ്ങനെയായിരുന്നു.<br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSuOKf58KWod9moLaDVvALDR0FW7FsBY1uooZpgq2HQ358HQdFu1TI_mCaK_RD-ZPIYqgCI2wehLxs6ufgu9VFaxKh6zMTPGa6RTKfq37plNsBgXCiHwA3SvBYW8RAaOmkGL1LY0yPu6Uz/s1600-h/index_09+%281%29.jpg"><img style="margin: 0pt 0pt 10px 10px; float: right; cursor: pointer; width: 239px; height: 400px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSuOKf58KWod9moLaDVvALDR0FW7FsBY1uooZpgq2HQ358HQdFu1TI_mCaK_RD-ZPIYqgCI2wehLxs6ufgu9VFaxKh6zMTPGa6RTKfq37plNsBgXCiHwA3SvBYW8RAaOmkGL1LY0yPu6Uz/s400/index_09+%281%29.jpg" alt="" id="BLOGGER_PHOTO_ID_5353485175670290386" border="0" /></a><br /><br />മലയാളം ബ്ലോഗിംഗ് രംഗത്തെ ഗായകരും സംഗീതജ്ഞരും കൈകോർക്കുന്ന മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത സംരംഭമാണിത്. സ്വന്തമായി അണിയിച്ചൊരുക്കിയ ഗാനങ്ങൾ സൗജന്യ മായി ആസ്വാദകരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിനായി കൈമെയ് മറന്നിറങ്ങിയ ഒരു കൂട്ടം സംഗീത പ്രേമികളുടെ സ്വപ്നപദ്ധതി - അതാണ് “ഈണം“ എന്ന ഓൺലൈൻ സംഗീത ആൽബം ഇന്ന് ബൂലോകത്തിനു മുമ്പിൽ സമർപ്പിച്ചപ്പോൾ അതിന്റെ അണിയറപ്രവർത്തകർ യാഥാർത്ഥ്യമാക്കിയത്.<br /><br />ബ്ലോഗിംഗ് രംഗത്ത് പോഡ്കാസ്റ്റ് എന്ന ആശയം പണ്ടേ നിലവിലുണ്ടായിരുന്നുവെങ്കിലും, ആ സൌകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് മലയാളം ബ്ലോഗിൽ ആദ്യമായി ബ്ലോഗിൽ ഗാനങ്ങൾ പോസ്റ്റ് ചെയ്തു തുടങ്ങിയത് ബ്ലോഗിലെ ഗായകരിൽ ഒരാളായ കിരൺസ് ആയിരുന്നു. കിരണിന്റെ കരോക്കേ അകമ്പടിയോടെയുള്ള മെലഡികൾ സംഗീതാസ്വാദകർ തുടക്കം മുതൽ തന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. കരോക്കെ ഉപയോഗിച്ചുകൊണ്ട് പാട്ടുകൾ കമ്പ്യൂട്ടറിൽ റിക്കോർഡ് ചെയ്യുവാനും, അത് പോഡ്കാസ്റ്റ് ആയി പ്രസിദ്ധപ്പെടുത്തുവാനും ഉള്ള വിശദമായ മാർഗ്ഗ നിർദ്ദേശങ്ങളോടെ കിരൺസ് തയ്യാറാക്കി ബ്ലോഗിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ അനേകം ഗായകരെയും സംഗീതജ്ഞരേയും ബൂലോകത്തിനു സമ്മാനിച്ചു എന്നതു തർക്കമില്ലാത്ത കാര്യമാണ്.<br /><br /><br />അങ്ങനെ ബ്ലോഗ് എന്ന മാധ്യമം വഴി പരിചയപ്പെട്ട, വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളസംഗീത പ്രേമികളുടെ മനസ്സിൽ ഉരുത്തിരിഞ്ഞുവന്ന ഒരാശയമായിരുന്നു മലയാളഗാനങ്ങൾക്കായി ഇന്റർനെറ്റിൽ ഒരു സ്വതന്ത്ര സംഗീത സംരംഭം എന്നത്. ബഹുവ്രീഹിയുടെ സംഗീത സംവിധാന പരീക്ഷണങ്ങളാണ് ഈണത്തിന്റെ ആദ്യ തീപ്പൊരി എന്നു പറയാം.ബഹുവും കിരണും പ്രതിഭാധനനായ ഗായകൻ രാജേഷും ഒരുമിച്ചു ചേർന്നതോടെ അതൊരു കൂട്ടായ സംരംഭമാക്കാം എന്നവർ തീരുമാനിച്ചു. ഭക്തിഗാന പബ്ലിഷിംഗ് രംഗത്ത് പ്രൊഫഷണൽ പരിചയമുള്ള നിശീകാന്ത് (ചെറിയനാടൻ ) മലയാളം ബ്ലോഗ് രംഗത്ത് എത്തിയതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമായി. നിരന്തരമായ ചർച്ചകളിലൂടെ എന്ത് – എങ്ങനെ ചെയ്യണം എന്നുള്ള വ്യക്തമായ ലക്ഷ്യം രൂപപ്പെടുത്തി. 2009 ജൂൺ മാസത്തിൽ ഈണത്തിന്റെ ആദ്യ ഗാനസമാഹാരം പുറത്തിറക്കണം എന്ന ലക്ഷ്യത്തോടെ അവർ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യസമാഹാരത്തിൽ ഒൻപതു ഗാനങ്ങൾ ഉണ്ടാവണമെന്നും അവ ഒൻപതു വ്യത്യസ്ത തീമുകളെ ആസ്പദമായി ആയിരിക്കണമെന്നും തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവിൽ ബ്ലോഗിലെ അറിയപ്പെടുന്ന ഗായകരേയും ഗാന /കവിതാ രചയിതാക്കളേയും മറ്റും ഇതിനായി ബന്ധപ്പെട്ടു. ‘സകല കലാവല്ലഭൻ‘ എന്ന പേരിനു സര്‍വ്വഥാ യോഗ്യനായ എതിരൻ കതിരവൻ എന്ന ബ്ലോഗര്‍ ആയിരുന്നു പലപ്പോഴും ഇവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ നൽകിക്കൊണ്ടിരുന്നത്.<br /><br />ഈണത്തിന്റെ ലക്ഷ്യം വളരെ വ്യക്തമായിരുന്നെങ്കിലും അണിയറപ്രവർത്തകരെല്ലാവരും വ്യത്യസ്ത രാജ്യങ്ങളിൽ ആയിരുന്നു എന്നത് ഒരു പ്രതിസന്ധിയായിരുന്നു. ഇന്റർനെറ്റിന്റെ അനന്തസാധ്യതകൾ ബുദ്ധിപൂർവ്വം ഉപയോഗിച്ചപ്പോൾ കടമ്പകളെല്ലാം ഓരോന്നായി ഇല്ലാതെയായി. ഈ ആൽബത്തിലെ ‘വാർമഴവില്ലിന്റെ...” എന്നുതുടങ്ങുന്ന ഗാനത്തിന്റെ രചയിതാവായ ബൈജു പറയുന്നതുകേൾക്കൂ:<br /><br />“വിഷാദഗാനം‘ എന്ന തീം ആയിരുന്നു എനിക്ക് നൽകിയിരുന്നത്. അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ പ്രിയതമയെ ഓർത്തുകൊണ്ട് കഥാനായകൻ പാടുന്നതായി സങ്കൽപ്പിച്ചുകൊണ്ടെഴുതിയ വരികൾ പിറ്റേന്നുതന്നെ ഗൂഗിള്‍ പോസ്റ്റില്‍ ഇംഗ്ലണ്ടിലുള്ള രാജേഷിന്റെ അടുത്തേക്ക് പറന്നു. അദ്ദേഹമാണ് ഈ ഗാനത്തിന് ഈണം നൽകാം എന്നേറ്റിരിക്കുന്നത്. സമയത്തിലുള്ള വ്യത്യാസം കാരണം, പിന്നീടുള്ള ചര്ച്ചകളൊക്കയും നിശിയേട്ടനു (ചെറിയനാടന്‍) മായായിരുന്നു. ഗാനത്തിന്റെ ഈണം ചര്‍ച്ചചെയ്യപ്പെട്ടു എന്നും, ചില്ലറ വ്യത്യാസങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അറിഞ്ഞു. തനനാനാ പാടി നിശിയേട്ടന് കൂടെയുണ്ടായതിനാല്‍, ഗൂഗിളമ്മച്ചിയുടെ മടിയിലിരുന്നു സ്വകാര്യം പറയുന്നതിന്നിടയില്‍ ഗാനവും പൂര്‍ത്തിയായി.“<br /><br />ദിവസങ്ങൾക്കുള്ളിൽ തന്നെ ഗാനത്തിന്റെ ഒരു എംപിത്രീ ഫയൽ ഖത്തറിലുള്ള കിരണിന്റെ കമ്പ്യൂട്ടറിലേക്ക് എത്തി. അദ്ദേഹം അത് പാടിനോക്കി അഭിപ്രായങ്ങൾ പറഞ്ഞു. ഗാനങ്ങളും ട്യൂണുകളും മാറ്റങ്ങളും വഹിച്ചുകൊണ്ട് ഫയലുകള്‍ ഇന്റര്‍നെറ്റിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ടീം അംഗങ്ങളുടെ കമ്പ്യൂട്ടറുകളിലേക്ക് പൊയ്ക്കൊണ്ടേയിരുന്നു. ഈ രീതിയിലായിരുന്നു പിന്നീട് ഇതിലെ ഓരോ ഗാനവും ചിട്ടപ്പെടുത്തിയത്.<br /><br />ഓരോ ഗാനങ്ങളുടെയും ഓർക്കസ്ട്രെഷൻ പുർത്തിയാകുന്നതിനനുസരിച്ച് അതാതിനായി നിശ്ചയിട്ടുള്ള ഗായകർക്ക് അയച്ചുകൊടുക്കുകയും ട്രയൽ വേർഷൻ ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും നന്നായി സഹകരിക്കുകയും ഈണം ടീം ഉദ്ദേശിച്ച സമയത്ത് എല്ലാം ലഭ്യമാവുകയും ചെയ്തു. തുടർന്ന് ഈണം ടീം എടുത്ത ഒരു സുപ്രധാന തീരുമാനം ഈ ഗാനങ്ങളുടെ ഇപ്പൊഴത്തെ മനോഹാരിതക്ക് സുപ്രധാന കാരണമായിട്ടുണ്ട്. പ്രകാശ് കുമാർ എന്ന പ്രൊഫഷനൽ കമ്പോസർക്ക് പ്രസ്തുത ഗാനങ്ങൾ അയച്ചു കൊടുത്ത്, ഈണം ടീമിലെ സംഗീത സംവിധായകര്‍ ചെയ്തിരിക്കുന്ന പോലെതന്നെ ബാക്ഗ്രൌണ്ട് മ്യൂസിക്ക് തയാറാക്കുവാനാവശ്യപ്പെട്ടു. അവയെല്ലാം കരോക്കെ ട്രാക്കുകൾ പോലെ തയ്യാറായിക്കഴിഞ്ഞപ്പോൾ ആൽബത്തിന്റെ ആദ്യപടി പൂർത്തിയായി.<br /><br />ഓൺലൈനിൽ കേൾക്കുക, ഫ്രീയായി ആവശ്യക്കാർക്ക് ഡൌൺലോഡ് ചെയ്ത് എടുക്കുക എന്നീ ലക്ഷ്യങ്ങളേ ഇതിനുണ്ടായിരുന്നുള്ളൂവെങ്കിലും ഇത്തരം ഒരു സംരഭം ആരംഭിക്കുമ്പോൾ അത് കഴിയുന്നത്ര നല്ല നിലവാരത്തിൽ പുറത്തിറക്കണമെന്ന് ‘ഈണം‘ ടീമിനു നിർബന്ധമുണ്ടായിരുന്നു. അതിനാൽ ഗായകർ കേരളത്തിൽ വരുന്നുണ്ടെങ്കിൽ ആസമയത്ത് അതാതു ഗാനങ്ങളുടെ ഓഡിയോ ട്രാക്ക് പാടി റിക്കോർഡ് ചെയ്യൂന്നതിനും, കേരളത്തിൽ ഇല്ലാത്ത ഗായകരെക്കൊണ്ട് പാടിച്ചു നാട്ടിലേക്കെത്തിച്ച ഓഡിയോ ട്രാക്കുകളുടെ മിക്സിംഗ് ചെയ്യുവാനും തീരുമാനമായി. അങ്ങനെ ഒട്ടനവധിആളുകളുടെ അക്ഷീണപരിശ്രമത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലമായാണ് ഈ മനോഹര ഗാനസമാഹാരം നമ്മുടെ മുമ്പിൽ എത്തിയിരിക്കുന്നത്.<br /><br />“ഈണ”ത്തിനു സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ട്. <a href="http://www.eenam.com/ml/home" target="_blank">www.eenam.com</a> എന്നാണ് അതിന്റെ യു.ആർ.എൽ. മലയാളത്തിലോ ഇംഗ്ലീഷിലോ ഇതിലെ ടെക്സ്റ്റ് കാണുവാനുള്ള സംവിധാനം അവിടെയുണ്ട്. ഗാനങ്ങൾ കേൾക്കുന്നതോടൊപ്പം അവയുടെ വരികൾ കാണുവാനുള്ള സംവിധാനവുമുണ്ട്. പ്ലേയറിന്റെ താഴെയായി കാണുന്ന “ഓരോ പാട്ടിന്റെ വരികൾക്കും വിശദവിവരങ്ങൾക്കും ഇവിടം സന്ദർശിക്കുക” എന്ന വരിയിലെ <a href="http://www.eenam.com/music" target="_blank">ഇവിടം എന്ന ലിങ്കിൽ</a> മൌസ് വച്ച് റൈറ്റ് ക്ലിക്ക് ചെയ്തശേഷം Open in new tab എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്താൽ പാട്ടു കേൾക്കുമ്പോൾ തന്നെ വരികളും നിങ്ങൾക്ക് വായിക്കാവുന്നതാണ് - അവിടെയും മലയാളം ടെക്സ്റ്റ് ഉണ്ട്. ഓരോ പാട്ടിന്റെയും പേജിലും പ്ലേയർ ലഭ്യമാണ്.<br /><br /><span style="font-weight: bold;">ഗാനങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം:</span><br /><br />ഇടിയുടേയും കാറ്റിന്റെയും അകമ്പടിയോടെ ആർത്തുപെയ്യുന്ന ഒരു മഴയുടെ ശബ്ദമുഖരിമയോടെയാണ് ആദ്യഗാനം തുടങ്ങുന്നത്. പാടത്തും തോട്ടിലും വെള്ളം പൊങ്ങി, മടപൊട്ടിപ്പായുമ്പോൾ അതടയ്ക്കുവാൻ ജീവൻ പണയപ്പെടുത്തിക്കൊണ്ട് യാത്രയാകുന്ന കർഷകന്റെയും അവന്റെ ഭാര്യയുടെയും സംഭാഷണങ്ങളിലെ ആധികളും പ്രതീക്ഷകളും ഭംഗിയായി ഇതിലെ വരികളിൽ പാമരൻ കോറിയിട്ടിരിക്കുന്നു. ആ രംഗത്തിന് അനുയോജ്യമായ ഒരു മ്യുസിക് നൽകുന്നതിൽ സംഗീത സംവിധായകൻ ബഹുവ്രീഹി വിജയിച്ചിരിക്കുന്നു. വരികളുടെ ഭാവം ഉൾക്കൊണ്ടുകൊണ്ടുതന്നെ ആലാപനം നിർവ്വഹിച്ചിരിക്കുന്നു രശ്മി നായരും ബഹുവ്രീഹിയും.<br /><br />ദിവ്യാമേനോനും ശ്രീകാന്തും ചേർന്നാലപിച്ചിരിക്കുന്ന ഒരു പ്രണയ യുഗ്മഗാനമാണ് ‘മൌനാനുരാഗം‘ എന്നാരംഭിക്കുന്ന രണ്ടാമത്തെ ഗാനം. “മൌനാനുരാഗം, ആദ്യാനുരാഗം, എന്നകതാരിൽ മീട്ടും നിൻ തന്ത്രികൾ, ആലോലലോലമായ് ശാലീനസന്ധ്യയിൽ, നിൻ മിഴികൾ പാടും രാഗശീലുകൾ“ ഡോണ മയൂര എഴുതിയ പ്രണയാദ്രമായ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ബഹുവ്രീഹി.<br /><br />“ഹൃദയം അലിയും നാദം” എന്ന സെമിക്ലാസിക്കൽ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുനന്തും രാജേഷ് രാമനാണ്. വരികൾ നിശികാന്തിന്റേത്. മഴവില്ലിന്റെ ഏഴുനിറങ്ങളുടേയും സമ്മേളനമായുണ്ടാകുന്ന വെള്ളനിറമുള്ള വസ്ത്രത്തിൽ പൊതിഞ്ഞ് അന്ത്യയാത്രാകുന്ന പ്രിയതമയുടെ മൃതദേഹത്തിനു മുമ്പിൽ പ്രിയതമൻ അർപ്പിക്കുന്ന കണ്ണീർപ്പൂക്കളാണ് “വാർമഴവില്ലിന്റെ” എന്ന ഗാനത്തിലൂടെ കിരൺസ് നമ്മുടെ മനസ്സിലെത്തിക്കുന്നത്. ബൈജു എഴുതിയ ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് രാമൻ.<br /><br />ഉത്സവഗീതം എന്ന തീമിൽ തയ്യാറാക്കിയ ഗാനമാണ് “അനുരാഗസന്ധ്യാ കുങ്കുമം ചാർത്തിയ” എന്നാരംഭിക്കുന്ന ഗാനം. നിശികാന്ത് എഴുതി സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ പങ്കജ്. ഈ ഗാനത്തിന് ഉത്സവഗാനത്തിനേക്കാൾ ഒരു വസന്തഗീതം എന്ന ടൈറ്റിലാണ് ചേരുക. മനോഹരമായ ട്യൂണും ആലാപനവും ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നു.<br /><br />“മാരിവില്ലൂഞ്ഞാലിലാലോലമാടീ, കാര്‍മുകിലെങ്ങെങ്ങോ മാഞ്ഞൂ, ആരോമലുണ്ണിക്കിടാവിനെക്കാണാനിന്നായിരം താരങ്ങള്‍ വന്നൂ..“ എന്ന താരാട്ടുപാട്ടിന്റെ വരികളിലൂടെ ഒരു അമ്മയുടെ പ്രതീക്ഷകൾ വിവരിക്കുകയാണ് ‘ചന്ദ്രകാന്തം’ ബ്ലോഗിലൂടെ നമുക്ക് സുപരിചതയായ ചാന്ദ്നി ഗാനൻ<span style="font-size:100%;">. ഈ വരികൾക്ക് ചേരുന്ന മനോഹരമായ സംഗീതം നൽകിയിരിക്കുന്നത് ബഹുവ്രീഹിയാ</span><span style="font-size:100%;">ണ്.</span><span style="font-size:100%;"> </span><span style="font-size:100%;">ശാന്തിയുടെ സുന്ദരമായ സ്വരമാധുരിയിൽ ഈ ഗാനം കേൾക്കുമ്പോൾ ഉറക്കം വരില്ല എന്നുതന്നെ പറയാം! അത്രയ്ക്ക് നല്ലൊരു ഗാനമാണത്.<br /></span><br />കാലമാകുന്ന രഥത്തിലേറി എവിടേക്കെന്നറിയാതെ സ്വയം മറന്ന് മനുഷ്യര്‍ യാത്രചെയ്യുമ്പോൾ “ഹേ മനുഷ്യാ ......നിന്റെ അഹന്തയിവിടെ മരിക്കുന്നൂ- നീനേടിയ ജ്ഞാനം തോല്ക്കുന്നൂ.. “ എന്ന് ഓർമ്മിപ്പിക്കുകയാണ് ഗീതടീച്ചർ, “കാലമാം രഥമുരുളുന്നു” എന്ന വരികളിലൂടെ. സംഗീതം നൽകിയിരിക്കുന്നത് ഡോ.എൻ എസ് പണിക്കർ, പാടിയിരിക്കുന്നത് സുരേഷ്.<br /><br />“നീലവാനിൻ മിഴിയിണയിൽ” എന്നാരംഭിക്കുന്ന ഭാവഗീതമാണ് അടുത്തത്. <span class="Apple-style-span" style="border-collapse: separate; color: rgb(0, 0, 0); font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;font-family:AnjaliOldLipi;font-size:16px;"><span class="Apple-style-span" style=" ;font-family:Tahoma;font-size:12px;"><br /><span style="font-size:100%;"><br />വാനിന്നിതളില്‍ നിറമണിയും<br />പരാഗമുറങ്ങും പൂവിരിയും<br />ഈറന്മിഴികള് കാത്തിരിയ്ക്കും-ഒരു-<br />നോവുപടര്‍ത്തും മോഹവുമായ്<br />താരഹാരം മാഞ്ഞുവോ</span></span></span><span style="font-size:100%;">........<br /></span><br />ദേവി പിള്ള എഴുതി, ബഹുവ്രീഹി സംഗീതം നൽകിയിരിക്കുന്ന ഈ വരികൾ പാടിയിരിക്കുന്നത് ജോസഫ് തോമസ്.<br /><br /><br />കമൽ ചിത്രങ്ങളിൽ നമുക്ക് പരിചിതമായ കാമ്പസ് ഗാനങ്ങളോടൊപ്പം ചേർത്തുവയ്ക്കാവുന്ന ഒരു ഗാനമാണ് “ചാറ്റ് റൂമിലെ ചാന്ദ്നി” എന്ന അവസാന ഗാനം. ഓർക്കുട്ടും, ചാറ്റും, മെയിലും, എസ്.എം.എസുമായി ഒരു വിർച്വൽ ലോകത്തു കഴിയുന്ന യുവതലമുറയുടെ എനർജി അപ്പാടെ ആവാഹിച്ചുവച്ചിരിക്കുന്നു ബ്ലോഗിലെ ഹാസ്യസാമ്രാട്ട് ജി.മനു ഈ വരികളിൽ. അനുയോജ്യമായ സംഗീതം നൽകിയത് രാജേഷ് രാമൻ. ആലപിച്ചിരിക്കുന്നത് ദിവ്യ പങ്കജ്, ദിവ്യ മേനോൻ, ജോസഫ്, രാജേഷ് എന്നിവർ ചേർന്ന്.<br /><br />ഒൻപതുകൂട്ടം കറികളുംകൂട്ടി വയറുനിറച്ചുണ്ട ഒരു ഊണിനുശേഷം തോന്നുന്ന സംതൃപ്തിയാണ് എനിക്കീ ഗാനങ്ങൾ കേട്ടപ്പോൾ തോന്നിയത്. പ്രൊഫഷനലായി ചെയ്തിരിക്കുന്ന ഒരു സംഗീത ആൽബത്തിന്റെ ഗുണമേന്മ ഇതിൽ നിന്നു പ്രതീക്ഷിക്കരുത്. കുറ്റമറ്റ ഒരു കലാസൃഷ്ടിയാണിതെന്ന് അതിന്റെ അണിയറപ്രവർത്തകർ പോലും അവകാശപ്പെടുന്നില്ല. എങ്കിലും അമച്വർ പ്രതിഭകൾ ചേർന്നൊരുക്കിയ ഈ സംരംഭം ഒരു തുടക്കമെന്ന നിലയിൽ ഗംഭീരവിജയം തന്നെയാണെന്നതിൽ സംശയമില്ല. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത് ഭംഗിയാക്കുവാൻ അവർ കാണിച്ച ആർജ്ജവത്വം തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.<br /><br />എം.പി.ത്രി ഫോർമാറ്റിലാണ് വെബ് സൈറ്റിൽ നിന്ന് ഈ ഗാനങ്ങൾ നമുക്ക് സൌജന്യമായി നമുക്ക് ലഭിക്കുന്നത്. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന് അനുയോജ്യമായ രീതിയിൽ 64 കിലോബൈറ്റ് ആയോ 128 കിലോബൈറ്റ് ആയോ ഇവ ലഭിക്കും. ഡൌൺലോഡ് ചെയ്യുവാനായി ഈണം വെബ്സൈറ്റിലെ Downloads എന്ന പേജ് സന്ദർശിക്കുക. ഇവയുടെ റിക്കോർഡിംഗ് ക്വാളിറ്റി ഒട്ടും നഷ്ടപ്പെടാതെ ഒറിജിനൽ ഓഡിയോ സി.ഡി രുപത്തിലും ഇത് പുറത്തിറക്കാൻ ഈണം ടീം തയ്യാറെടുത്തുവരികയാണ് (ഇതു പക്ഷേ സൌജന്യമല്ല!)<br /><br />വ്യക്തമായ ഉദ്ദേശലക്ഷ്യ ങ്ങളോടെ യാണ് “ഈണം” പുറത്തിറങ്ങുന്നത്. കഴിവുള്ള ഗായകർ ക്ക്, തങ്ങളുടെ ശബ്ദം പുറംലോകത്തേക്കെത്തിക്കുന്ന ഒരു സഹായിയായി, സ്വന്തം രചനകൾ പുസ്തകത്താളുകളിൽ അല്ലെങ്കിൽ ബ്ലോഗി ലെ പോസ്റ്റുകളിൽ മാത്രം ഒതുക്കി നിർത്തേണ്ടി രുന്ന പ്രതിഭാധനരായ എഴുത്തുകാർക്ക് ഒരു വേദിയായി, അക്ഷര ക്കൂട്ടങ്ങൾക്ക് സംഗീതം നൽകി അനുപമഗാനങ്ങളായി രൂപപ്പെടുത്താൻ കഴിയുന്ന പ്രതിഭാധനരായ യുവസംഗീത സംവിധായകർക്കൊരു സങ്കേതമായി “ഈണം” എന്നും ഉണ്ടാകും. അതിന് സംഗീതത്തെ സ്നേഹിക്കുന്ന സഹൃദ യരായ ഓരോ മലയാളിയുടേയും വലിയമനസ്സും, ഒപ്പം, സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നാണ് ഈണം ടീമിന്റെ അഭ്യർത്ഥന.<br /><br />പോസ്റ്റ് അവസാനിപ്പിക്കുന്നതിനു മുമ്പ് ഈണത്തിന്റെ അണിയറശില്പികളെ ഒന്നു പരിചയപ്പെടുത്താം.<br /><br /><span class="Apple-style-span" style="color: rgb(51, 51, 51); font-size: 13px; line-height: 20px; "><div>ഗാനരചന :- <a href="http://rithubhedangal.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">ഡോണാ മയൂര</a>,<a href="http://lalithaganam.blogspot.com/2008/06/blog-post.html" style="color: rgb(85, 136, 170); text-decoration: none; ">ഗീതാ ഗീതികൾ</a>, <a href="http://chandrakaantham.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">ചാന്ദ്നി</a>, <a href="http://kadhakadhanam.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">ദേവിപിള്ള</a>, <a href="http://mrudulam.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">പാമരൻ</a> , <a href="http://cherianadan.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">ചെറിയനാടൻ</a> , <a href="http://brijviharam.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">ജി മനു</a> & <a href="http://ganaganga.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">ബൈജു ടി</a></div><div>സംഗീതം:- <a href="http://rajeshraman.com/" style="color: rgb(85, 136, 170); text-decoration: none; ">രാജേഷ് രാമൻ</a> , <a href="http://bahuvreehi.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">ബഹുവ്രീഹി</a> , <a href="http://sweeetsongs.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">എൻ എസ് പണിക്കർ</a> & <a href="http://cherianadan.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">ചെറിയനാടൻ</a></div><div>പാടിയവർ :-<a href="http://eeenam.blogspot.com/www.divyasmenon.blogspot.com" style="color: rgb(85, 136, 170); text-decoration: none; ">ദിവ്യ മേനോൻ</a> ,<a href="http://divyasmusic.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">ദിവ്യ പങ്കജ്</a>, <a href="http://rashminair.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">രശ്മി നായർ</a>, <a href="http://bahuvreehi.blogspot.com/search/label/%E0%B4%85%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%20%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%82" style="color: rgb(85, 136, 170); text-decoration: none; ">ശാന്തി</a> , <a href="http://bahuvreehi.blogspot.com/2009/01/blog-post_22.html" style="color: rgb(85, 136, 170); text-decoration: none; ">ശ്രീകാന്ത്</a> ,<a href="http://rajeshraman.com/" style="color: rgb(85, 136, 170); text-decoration: none; ">രാജേഷ് രാമൻ</a> ,<a href="http://sruthimadhuram.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">സുരേഷ്</a>, <a href="http://www.jocalling.com/" style="color: rgb(85, 136, 170); text-decoration: none; ">ജോ</a> & <a href="http://saaandram.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">കിരൺ</a> .</div><div>അഡ്വൈസർ & കൺസൾട്ടന്റ് :- <a href="http://ethiran.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">എതിരൻ കതിരവൻ</a></div><div>വെബ്ബ് സഹായം :- <a href="http://kevinsiji.wordpress.com/" style="color: rgb(85, 136, 170); text-decoration: none; ">കെവിൻ സിജി</a></div><div>ഡിസൈൻ & ലോഗോസ് :- <a href="http://nandaparvam.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">നന്ദകുമാർ</a> & <span class="Apple-style-span" style="font-size: small; "><a href="http://thahaad.blogspot.com/" style="color: rgb(85, 136, 170); text-decoration: none; ">താഹാനസീർ</a></span></div><div><br /></div></span><div><br /></div><div><br /><span class="Apple-style-span" style="border-collapse: separate; color: rgb(0, 0, 0); font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;font-family:AnjaliOldLipi;font-size:16px;"><span class="Apple-style-span" style="color: rgb(51, 51, 51); line-height: 20px; text-align: left;font-family:Georgia;font-size:13px;"><div><span class="Apple-style-span" style="color: rgb(0, 0, 0); font-size: 16px; line-height: normal; ">അങ്ങ് പടിഞ്ഞാറ് അമേരിക്കമുതൽ ഏഷ്യയുടെ വ്യത്യസ്ഥഭാഗങ്ങള്‍ വരെ പരന്നു കിടക്കുന്ന ഭൂവിഭാഗങ്ങളിലിരുന്നുകൊണ്ടാണ് ഈ കലാസ്നേഹികൾ ഈ സംഗീത സംരംഭം ഇത്രയും വിജയമാക്കിത്തീർത്തെന്നോർക്കുമ്പോൾ അവർക്ക് മുമ്പിൽ തൊപ്പിയൂരി ഒരു വണക്കം രേഖപ്പെടുത്തുവാനേ ആവുന്നുള്ളൂ - അതു പോരായെങ്കിലും ! അഭിനന്ദനങ്ങൾ കൂട്ടുകാരേ. ഈ ഒരുമ ഇനിയുമിനിയും അനവധി ഗാനസമാഹാരങ്ങൾ കൈരളിക്ക് സമ്മാനിക്കുവാൻ ഇടയാക്കട്ടെ എന്ന് ഇത്തരുണത്തിൽ ആത്മാർത്ഥമായി ആശിക്കുന്നു.</span></div></span></span><br />ഈണത്തിന്റെ ബ്ലോഗ് <a href="http://eeenam.blogspot.com/">ഇവിടെ</a></div>അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com20tag:blogger.com,1999:blog-265369741022009764.post-73257366741346704652009-06-28T08:11:00.001+05:302009-06-28T08:12:08.022+05:30അഭയക്കേസും വീഡിയോ ടേപ്പ് ‘കട്ടിംഗും’ആഗ്രിഗേറ്ററുകളിൽ വരാതെ പോയ ഒരു പോസ്റ്റ്<br /><br /><a href="http://shasthrakouthukam.blogspot.com/2009/06/blog-post.html">ലിങ്ക് ഇവിടെ </a>അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com0tag:blogger.com,1999:blog-265369741022009764.post-25016247733984834742009-05-28T14:30:00.009+05:302009-05-28T22:27:51.052+05:30വീണോളൂ...പക്ഷേ എഴുനേല്ക്കണം !നിക്ക് വുയുജിച്ച് (Nick Vujicic)എന്നൊരാളെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടൊ? ഉണ്ടാവാം, ഇല്ലായിരിക്കാം.<br /><br />പക്ഷേ അതിനുമുമ്പ് ഒരു ചോദ്യം. പ്രതിസന്ധികളിൽ തളരുന്നയാളാണോ നിങ്ങൾ? ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ട്, എങ്ങോട്ടുപോകണമെന്നറിയാതെ, എന്തുചെയ്യണമെന്നറിയാതെ, എവിടെനിന്നും ഒരു സഹായവും ലഭിക്കാതെ നിരാശയിലകപ്പെട്ട് ‘എനിക്കിങ്ങനെയൊരു ജീവിതം വേണ്ടായിരുന്നു’ എന്ന് ഒരിക്കലെങ്കിലും താങ്കൾ ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ജീവിതത്തിൽ ലഭിച്ചിട്ടുള്ള സൌഭാഗ്യങ്ങളെയെല്ലാം ഒരു നിമിഷത്തേക്ക് മറന്നിട്ട്, ‘എനിക്കതില്ല, എനിക്കിതില്ല, എന്നാൽ അവന് / അവൾക്ക് അതെല്ലാം ഉണ്ട്’ എന്ന രീതിയിൽ സ്വയം പരിഭവിക്കാറുണ്ടോ നിങ്ങൾ? ഇതൊക്കെ നിങ്ങളും ചിന്തിക്കുന്ന കാര്യങ്ങളാണെങ്കിൽ ഇനിയുള്ള ഭാഗങ്ങൾ വായിച്ചുകഴിയുമ്പോൾ നിങ്ങളുടെ ധാരണകൾ ഒരു പക്ഷേ നിങ്ങൾ തിരുത്തിയേക്കാം. പ്രതിസന്ധികളിൽ തളരാതെ നിരന്തരമായി പരിശ്രമിക്കുമെങ്കിൽ ജീവിതത്തിൽ നമ്മൾ ഒരു വിജയമായിരിക്കും എന്ന് നമ്മെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു നിക്ക് വുയുജിച്ചിന്റെ കഥ.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEist89N_-WBVt_co0Qij1zzBlwXUOvJY8rmlP_zyh4XgJ0jLBSHrcVn551yhtwGRObBaRaKaeKlyxFAUUs3ef7xtaHjHeFn14pFulYXhwF2IJA7kPEEMEKM8R2mIM2RhlhBZ1cxORDmYzQd/s1600-h/NV.jpg"><img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 154px; height: 209px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEist89N_-WBVt_co0Qij1zzBlwXUOvJY8rmlP_zyh4XgJ0jLBSHrcVn551yhtwGRObBaRaKaeKlyxFAUUs3ef7xtaHjHeFn14pFulYXhwF2IJA7kPEEMEKM8R2mIM2RhlhBZ1cxORDmYzQd/s400/NV.jpg" alt="" id="BLOGGER_PHOTO_ID_5340819864905000818" border="0" /></a>1982 ഡിസംബർ 4 ന് ഓസ്ട്രേലിയയിലെ മെൽബണിൽ, ഒരു സൈബീരിയൻ-ക്രിസ്ത്യൻ കുടുംബത്തിലെ മൂത്തകുട്ടിയായാണ് നിക് വുയുജിച്ച് പിറന്നത്. ടെട്രാ-അമീലിയ എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന അത്യന്തം വിചിത്രമായ ഒരു വൈകല്യവുമായാണ് ആ കുഞ്ഞ് ജനിച്ചത്. തോൾ നിരപ്പിനുതാഴേക്ക് കൈകളില്ല; അരയ്ക്ക് താഴെ കാലുകളും. പകരം, ഇടതുതുടയോട് ചേർന്ന് രണ്ടു തള്ളവിരലുകളുള്ള ഒരു മാംസപിണ്ഡം മാത്രം. ആരോഗ്യമുള്ള ആ കൊച്ചു കുഞ്ഞിന് മറ്റു തകരാറുകളൊന്നുമില്ലായിരുന്നു. സ്വാഭാവികമായും അവന്റെ മാതാപിതാക്കൾ വല്ലാത്ത നിരാശയിലകപ്പെട്ടുപോയി.<br /><br />കഷ്ടപ്പാടുകളും തടസ്സങ്ങളും നിറഞ്ഞതായിരിന്നു കൊച്ചു നിക്കിന്റെ തുടർന്നങ്ങോട്ടുള്ള ജീവിതം. ഓസ്ട്രേലിയയിലെ അന്നത്തെ നിയമം അനുസരിച്ച് ശാരീരിക വൈകല്യങ്ങളുള്ള കുട്ടികൾക്ക് പൊതുസ്കൂളുകളിൽ പ്രവേശനമില്ല. അങ്ങനെ അവൻ ശാരീരിക വൈകല്യങ്ങളുള്ള ഒരു സ്കൂളിൽ പോയിത്തുടങ്ങി. ഒന്നുരണ്ടു വർഷത്തിനുള്ളിൽ തന്നെ ഓസ്ട്രേലിയൻ സർക്കാർ നിയമം പരിഷ്കരിച്ചു. മാനസിക വൈകല്യമില്ലാത്ത, അംഗവിഹീനരായ കുട്ടികൾക്ക് പൊതുസ്കൂളുകളിൽ പവേശനം നൽകാം എന്ന് നിയമം വന്നു.അങ്ങനെ നിക്ക് ഒരു സ്കൂളിൽ ചേർന്നു. തന്റെ രണ്ടുവിരലുകൾ മാത്രം ഉപയോഗിച്ച് കൊച്ചുകൊച്ചു കാര്യങ്ങൾ ചെയ്യുവാൻ അവൻ പഠിച്ചു. ക്രമേണ എഴുതുവാനും, കമ്പ്യൂട്ടർ കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുവാനും പഠിച്ചു. എങ്കിലും സമൂഹത്തിൽ നിന്നുണ്ടായ ഒറ്റപ്പെടുത്തലുകൾ ആ എട്ടുവയസുകാരനു താങ്ങാവുന്നതിലും അപ്പുറത്തായിരിന്നു.<br /><br />അങ്ങനെയിരിക്കേ ഒരു ദിവസം അവന്റെ അമ്മ നിക്കിനെ ഒരു പത്രവാർത്ത കാണിച്ചു. അംഗവൈകല്യത്താൽ നിസ്സഹായനായ ഒരു മനുഷ്യൻ ജീവിതവുമായി പൊരുതി ജയിക്കുന്നതിന്റെ വാർത്തയായിരുന്നു അത്. ലോകത്ത് ഈരീതിയിൽ കഷ്ടമനുഭവിക്കുന്നത് താൻ മാത്രമല്ല എന്ന തിരിച്ചറിവ് നിക്കിനുണ്ടാവുകയും, തന്റെ വൈകല്യത്തോട് പൊരുതി ജയിക്കുവാനുള്ള ദൃഢനിശ്ചയം എടുക്കുകയും ചെയ്തു. ക്രമേണ നിരന്തരമായ പരിശ്രമത്താൽ നിത്യജീവിതത്തിൽ ആവശ്യമായ എല്ലാക്കാര്യങ്ങളും പരസ്പരസഹായമില്ലാതെ ചെയ്യുവാൻ നിക്ക് പരിശീലിച്ചു.<br /><br />പതിനേഴുവയസായപ്പോഴേക്ക് നിക്ക് അവരുടെ കുടുംബപ്രാർത്ഥനായോഗങ്ങളിൽ മറ്റുള്ളവർക്ക് ജീവിതത്തെപ്പറ്റി പ്രതീക്ഷയും, പ്രത്യാശയും നൽകുന്നരീതിയിൽ പ്രസംഗിക്കുവാൻ ആരംഭിച്ചു. ഏറെ താമസിയാതെ തന്നെ Life without limbs (കൈകാലുകളില്ലാതെ ഒരു ജീവിതം) എന്ന സന്നദ്ധ സംഘടന ആരംഭിച്ചു. ഇരുപത്തിയൊന്നാം വയസിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദത്തോടെ കോളജ് വിദ്യാഭ്യാസം അവസാനിപ്പിച്ചു നിക്ക്. തുടർന്ന് തന്റെ സംഘടനയുടെ പേരിൽ ലോകത്തിന്റെ പലഭാഗത്തും പ്രത്യാശയുണർത്തുന്ന പ്രസംഗങ്ങൾ (Motivational speech) നൽകുന്ന ഒരാളായി സഞ്ചരിക്കുവാൻ തുടങ്ങി. പ്രത്യേകിച്ച് വിവിധ രാജ്യങ്ങളിലെ സ്കൂളുകളിലും, കോർപ്പറേറ്റ് കമ്പനികളുടെ മീറ്റിംഗുകളിലും, ചർച്ചുകളിലും നിക്കിന്റെ പ്രസംഗം ഇന്ന് നടത്തപ്പെടുന്നുണ്ട് - ഒരു Motivational tool എന്ന നിലയിൽ. നിക്കിന്റെ സംഘടനയുടെ വെബ് സൈറ്റായ <a href="http://www.lifewithoutlimbs.org/">www.lifewithoutlimbs.org</a> സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.<br /><br />യുട്യൂബിൽ നിന്ന് വളരെ പോപ്പുലറായ ഒരു വീഡിയോ ക്ലിപ്പിംഗ് താഴെക്കൊടുക്കുന്നു. നിക്ക് വിയുജിച്ചിന്റെ ജീവിതത്തിൽ നിന്നുള്ള ചില ദൃശ്യങ്ങളും, അദ്ദേഹം ഒരു സ്കൂളിൽ നടത്തുന്ന പ്രഭാഷണവും നിങ്ങൾക്ക് അതിൽ കാണാം. ഈ വീഡിയോ കണ്ടതിനുശേഷം നാം ഒരു നിമിഷം ആലോചിച്ചുപോകും, വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ നാം അതിനെ എങ്ങനെയാണ് നേരിടുക എന്ന്! <br /><br /><object width="425" height="344"><param name="movie" value="http://www.youtube.com/v/v4uG2kSdd-4&hl=en&fs=1"><param name="allowFullScreen" value="true"><param name="allowscriptaccess" value="always"><embed src="http://www.youtube.com/v/v4uG2kSdd-4&hl=en&fs=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="425" height="344"></embed></object><br /><br /><br /><br />ഈ വീഡിയോയില്‍, നിക് താഴെവീണുകൊണ്ട് പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കൂ. “ഞാന്‍ ഇപ്പോള്‍ മുഖമടിച്ചു വീണിരിക്കുന്നു. കൈകളോ കാലുകളൊ ഇല്ലാത്ത എനിക്ക് സാധാരണഗതിയില്‍ എഴുനേല്ക്കുവാന് സാധ്യമല്ല. എങ്കിലും ഞാന്‍ പ്രതീക്ഷകൈവിടണമോ? ജീവിതത്തില്‍ ചിലപ്പോഴെങ്കിലും നിങ്ങളും ഇതുപോലെ വീണുപോയിട്ടുണ്ടാവില്ലേ? എഴുനേല്ക്കുവാന് ശക്തിയില്ല എന്നു നിങ്ങള്‍ അപ്പോള്‍ ചിന്തിച്ചേക്കും. പക്ഷേ നാം പരാജയപ്പെടരുത്. ഒരു നൂറുവട്ടം ഞാന്‍ എന്റെ ശ്രമത്തില്‍ പരാജയപ്പെട്ടേക്കാം. എത്രപ്രാവശ്യം പരാജയപ്പെട്ടു എന്നതിലോ, എങ്ങനെയൊക്കെ ഞാന്‍ പരിശ്രമിക്കുന്നുവോ എന്നതിലല്ല കാര്യം. ഞാന്‍ ഉദ്ദേശിക്കുന്ന കാര്യം എങ്ങനെ പൂര്‍ത്തീകരിക്കുന്നു എന്നതിലാണ്. അതുകൊണ്ട് തളരാതെ പരിശ്രമിച്ചുകൊണ്ടേയിരിക്കുക”<br /><br />ഈ വാചകങ്ങളുടെ അവസാനം, മൂക്ക് നിലത്തൂന്നിക്കൊണ്ട് നിക്ക് നിവര്ന്നിരിക്കുമ്പോള് പ്രേക്ഷകരായ കുട്ടികള്‍ ഒരു പുതിയ പാഠം പഠിക്കുകയാണ്. ആ പാഠം നമുക്കും ഒരു പാഠമായിത്തീരട്ടെ. <br /><br /><br /><a href="http://www.youtube.com/watch?v=v4uG2kSdd-4">original link</a><br /><br />കടപ്പാട് : വിക്കിപീഡിയ (ഇംഗ്ലീഷ്)<br />ഈ യു-ട്യൂബ് ലിങ്ക് എനിക്ക് അയച്ചു തന്ന <a href="http://www.blogger.com/profile/02833368237963503806">ഷിഹാബ് മൊഗ്രാൽ</a> എന്ന എന്റെ പ്രിയ സുഹൃത്തിനുംഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com28tag:blogger.com,1999:blog-265369741022009764.post-18303981892453694562009-04-16T08:40:00.006+05:302009-04-17T18:30:45.131+05:30കേരളത്തിലെ വോട്ടറന്മാര്ക്ക് ഒരു തുറന്ന കത്ത്പ്രിയപ്പെട്ട നാട്ടുകാരേ,<br /><br />അങ്ങനെ ഒരുമാസത്തിലേറേയായി നാം കാത്തുകാത്തിരുന്ന ആ സുദിനം സമാഗതമായിരിക്കുന്നു! ജനാധിപത്യപരമായ നമ്മുടെ അവകാശംഎന്നല്ല നമ്മള് ജനങ്ങളുടെ അധികാരം എന്നുതന്നെ പറയാവുന്ന വോട്ടവകാശം നമുക്ക് ഉപയോഗിക്കുവാനുള്ള സുവര്‍ണ്ണാവസരം വീണ്ടും ഒരിക്കല്‍ കൂടി നമുക്ക് ലഭിച്ചിരിക്കുകയാണ്. വോട്ടില്ലാത്ത ഞാന്‍ മറ്റൊരു നാട്ടില്‍ നിന്നും ഈ കത്ത് നിങ്ങള്‍ക്ക് എഴുതിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ നിങ്ങളില്‍ പലരും പോളിംഗ് ബൂത്തുകള്‍ക്ക് മുമ്പില്‍ ക്യൂ നില്ക്കുവാനായുള്ള തത്രപ്പാടിലായിരിക്കും എന്നറിയാം. എങ്കിലും ഈ എഴുത്ത് നിങ്ങള്‍ സമയം പോലെ വായിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.<br /><br />വോട്ടവകാശം എന്ന പരമാധികാരം ഈ ഒരു ദിവസത്തേക്കേ ഉള്ളൂവെന്നും, അതിനുവേണ്ടി താണുവീണു യാചിച്ചു നമ്മുടെമുമ്പില്‍ എന്തുംചെയ്യാന്‍ തയ്യാറായി നില്ക്കുന്ന രാഷ്ട്രീയക്കാരുടെ തനിസ്വഭാവം നാളെമുതല്‍ വീണ്ടും പഴയതുപോലെയാവുമെന്നും, നമ്മള് വീണ്ടും അടിമത്തത്തിലേക്ക് പോകുമെന്നും ചില അരാഷ്ട്രീയന്മാര് വാദിച്ചേക്കാം. അതൊന്നും തല്ക്കാലം നമ്മള് കാര്യമാക്കേണ്ടതില്ല. <br /><br />രാഷ്ട്രീയക്കാര്‍ കഷിഭേദമെന്യേ നമുക്ക വേണ്ടി ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ ഈ തെരഞ്ഞെടുപ്പുവേളയിലെങ്കിലും നമ്മള് കണ്ടില്ലെന്ന് നടിക്കരുത് സുഹൃത്തുക്കളേ. ഇലക്ഷന് പ്രഖ്യാപിച്ചതിനുശേഷം നാളിതുവരെ ഒരു ഹര്‍ത്താലാഘോഷം കാണുവാനുള്ള ഭാഗ്യം നമ്മള് കേരളീയര്‍ക്ക് ഉണ്ടായില്ലെങ്കിലും, അതിനു മുമ്പ് ആഴ്ചയിലാഴ്ചയില് എത്ര അപ്രഖ്യാപിത അവധികള്‍ ഈ പാവം രാഷ്ട്രീയക്കാര്‍ ഹര്‍ത്താലെന്ന പേരില്‍ നമുക്ക് തന്നുകൊണ്ടിരുന്നതാണ്? ബെവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലറ്റുകള്‍ക്കു മുമ്പില്‍ ക്യൂനിന്നു മദ്യക്കുപ്പികള്‍ വാങ്ങിക്കുടിച്ചൂം, സിനിമാ ഡിവിഡികള്‍ ഇഷ്ടം മാതിരി വാടകയ്ക്കെടുത്തുകണ്ടും നമ്മള് ആദിനങ്ങളൊക്കെയും പൂര്ണ്ണവിജയങ്ങളാക്കിമാറ്റിക്കൊടുത്തു. ആ ദിവസങ്ങളില്‍ യാതൊരു വീണ്ടുവിചാരവുമില്ലാതെ ഹാര്‍ട്ട് അറ്റാക്കിനും, അപകടങ്ങള്‍ക്കും മറ്റും മുമ്പില്‍ ചെന്നു ചാടിയ ചിലരൊക്കെ സമയത്തിനു ചികിത്സകിട്ടാതെ മരിച്ചതും, എയര്‍പോര്‍ട്ടിലും റെയില്‍വേസ്റ്റേഷനിലും ദൂരെയാത്രയുക്കും മറ്റും പോകേണ്ടവര്‍ ഒരു ദിവസം മുമ്പേ യാത്രചെയ്യേണ്ടി വന്നതിനുമൊക്കെ നമ്മുടെ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ടുകാര്യമുണ്ടോ? ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമറിയിക്കാനുള്ള ഒരേഒരു മാര്‍ഗ്ഗമായ ഹര്‍ത്താല്‍ വേണ്ട എന്നുവയ്ക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാവുന്നില്ല. <br /><br />തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരങ്ങള്‍, റോഡുകള്‍ പൂര്‍ണ്ണമായും സ്തംഭിപ്പിച്ചുകൊണ്ടുള്ള ജാഥകള്‍, പിരിവുത്സവങ്ങള് ഇതൊക്കെ ഇടയ്ക്കിടെ നടത്തി നമ്മളെ സേവിച്ചുകൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയക്കാരെ നിങ്ങള്‍ വെറുക്കരുത്. അവര്‍ നമ്മുടെ പ്രതിനിധികളാണ്. നമ്മുടെ വികസന സ്വപ്നങ്ങളാണ് അവരുടെയും സ്വപ്നങ്ങള്‍! ഒരുകൂട്ടര്‍ കാണുന്ന സ്വപ്നങ്ങള്‍ മറ്റൊരുകൂട്ടര്‍ക്ക് ഇഷ്ടമില്ലാതെ വന്നിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി എന്നുചിന്തിച്ചുനോക്കൂ. നമ്മുടെ കേരളം എന്നേ വല്ല സ്വകാര്യ സംരഭകരും തീറെഴുതിവാങ്ങിക്കൊണ്ടുപോയേനെ. <br /><br />എങ്കിലും എത്ര സ്വപ്നപദ്ധതികള്ക്കാണു നമ്മള് ഇതുവരെ കല്ലിട്ടത്? അവസാനം കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റിക്കുവരെ ഒന്നരവര്‍ഷം മുമ്പ് നമ്മള് കല്ലിട്ടു. കല്ലിട്ടുകഴിഞ്ഞുള്ള ബാക്കി പ്രവര്‍ത്തനങ്ങളൊക്കെ എന്തുകൊണ്ടാണ് നടക്കാത്തതെന്ന്മാത്രം ചോദിക്കരുത് സുഹൃത്തുക്കളേ. ചുവപ്പുനാടയും മെല്ലെപ്പോക്കും എന്നത് നമ്മുടെ സംസ്കാരത്തിന്റെതന്നെ ഭാഗമാണ് എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. അതൊക്കെ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരുടെ ദുഷ്പ്രവര്ത്തികളാണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരുണ്ടാകാം. സംശയമുള്ളവര്‍ ഏതെങ്കിലും സര്‍ക്കാരാപ്പീസുകളില്‍ ഒരുദിവസമെങ്കിലും ഒന്നുപോയിനോക്കണം എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കുവാനുള്ളത്. എത്രകൃത്യനിഷ്ഠതയോടെയാണ് ഈ പാവങ്ങള്‍ രാവിലെ ഓഫീസിലെത്തുന്നതെന്നും, വൈകിട്ട് അഞ്ചുമണീക്ക് വീട്ടില്‍ പോകുന്നതുവരെയുള്ള സമയം എത്ര ഔചിത്യപൂര്വ്വമായാണ് ഉപയോഗിക്കുന്നതെന്നും അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. നമ്മള് കൊടുക്കുന്ന നികുതിയിലധിഭാഗവും ഇത്ര സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനായല്ലോ നീക്കിവയ്ക്കുന്നത് എന്നോര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ അഭിമാനം തോന്നിപ്പോവുക സ്വാഭാവികം. <br /><br />ഇത്രയും ശമ്പളം കൊടുത്ത് നമ്മള് ജനങ്ങള്‍ നിയമിച്ചിരിക്കുന്ന ഈ ജനസേവക ഉദ്യോഗസ്ഥര്‍ പലപ്പോഴും നമ്മള് തൊഴില്‍ ദാതാക്കളെ ഒരുമാതിരി യജമാനസ്വഭാവത്തോടെ കയറീ ഭരിക്കാന്‍ വരുന്നുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിക്കാണും. സാരമില്ല സുഹൃത്തുക്കളേ, എല്ലാവരും ഒരുപോലെ മോശമല്ലല്ലോ. ഇന്ത്യയ്ക്ക് സ്വാന്തന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് തുടര്‍ന്നുവന്നിരുന്ന ചില ശീലങ്ങള്‍ അവരില്‍ ചിലര്‍ ഇപ്പോഴും തുടരുന്നതുകൊണ്ട് നമുക്കങ്ങനെ തോന്നുന്നതാണ്. നാംകൊടുക്കുന്ന ശമ്പളത്തിനു പുറമേ കിമ്പളം കൂടി അവരില്‍ ചിലര്‍ നമ്മളില്‍നിന്ന് ചില സേവനങ്ങള്‍ക്ക് പ്രതിഫലമായി ആവശ്യപ്പെടുന്നുണ്ടെന്നത് സത്യമാണ്. അതവരുടെ കുറ്റമല്ല. എളുപ്പം കാര്യങ്ങള്‍ സാധിക്കുവാനായി അവര്‍ ചോദിക്കുന്ന കിമ്പളം കൊടുക്കുവാന്‍ നമ്മളില്‍ പലരും ഒരുങ്ങുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് ഞാന്‍ പറയാതെ തന്നെനിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ.<br /><br />അതവിടെ നില്ക്കട്ടെ. പ്രബുദ്ധരായ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ ഈ സ്ഥിതിയൊക്കെ മാറ്റി മാവേലി നാടുവാണിരുന്ന കാലത്തെ അവസ്ഥ നമ്മുടെ കൊച്ചുമക്കളുടെകാലത്തെങ്കിലും ഉണ്ടാക്കിത്തരും എന്ന് നമുക്ക് സ്വപ്നംകാണാം. നമ്മള് പറഞ്ഞുകൊണ്ടുവന്നത് വികസനസ്വപ്നങ്ങളെപ്പറ്റിയാണല്ലോ. ഇപ്രാവശ്യത്തെ ഇലക്ഷന് പ്രചരണയോഗങ്ങളില്‍ എത്രയെത്ര വികസനസ്വപ്നങ്ങളാണ് നമ്മുടെ രാഷ്ട്രീപാര്‍ട്ടികള്‍ പങ്കുവച്ചതും ചര്‍ച്ച ചെയ്തതും എന്ന് നിങ്ങള്‍ക്കെല്ലാം ഞാന്‍ പറയാതെ തന്നെ അറിയാം. അവയില്‍ ചിലതുമാത്രം നിങ്ങളുടെ ഓര്‍മ്മയ്ക്കായി ഇവിടെ കുറിക്കട്ടെ. മദനിയുമായുള്ള എല്‍.ഡി.എഫ് ബന്ധം, പൊന്നാനി, ലാവ്ലിന് കേസ്, മന്മോഹന് സിങ്ങിനാണോ അദ്വാനിക്കാണോ പ്രായക്കൂടുതല്‍, ഇന്ത്യ ഇസ്രായേല്‍ ബന്ധം, അമേരിക്കന്‍ സാമ്രാജ്യത്വം, പാലസ്തീന് വിഷയത്തില്‍ നമ്മുടെ നിലപാട് എന്താവണം, രാമസേതുവിനെ ദേശീയ പൈതൃകമാക്കണമോ, സിബിഐയും കോടതിയും ചില രാഷ്ട്രീയപാര്‍ട്ടിയുടെ ചട്ടുകമോ തുടങ്ങിയ എത്രയെത്ര മനോഹര വിഷയങ്ങളാണ് അവര്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചത് ! ഹോ...അപാരഭാവനകള് തന്നെ. ഏതുപാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ മോശം? <br /><br />ഇതുകൂടാതെ സീറ്റു തര്‍ക്കങ്ങള്‍, സീറ്റുകിട്ടാത്തവരുടെ പടലപ്പിണക്കങ്ങള്‍, മറുകണ്ടം ചാടലുകള്‍ തുടങ്ങിയ നാടകങ്ങളും ഇഷ്ടം പോലെ കാണുവാന്‍ നമുക്ക് ഭാഗ്യമുണ്ടായി. ലൈവായി അതൊക്കെ നമ്മുടെ വീടുകളിലെത്തിച്ച ടി.വി ചാനലുകള്‍ക്ക് ഈ അവസരത്തില്‍ നമുക്ക് നന്ദിപറയാം. ജനങ്ങളുടെ സേവകരാകാന്‍ സ്വമേധയാ മനസ്സുള്ള ഇത്രയധികം ആളുകള്‍ നമ്മുടെ നാട്ടില്‍മാത്രമേ ഉണ്ടാവൂ, അതും യാതൊരു പ്രതിഫലവും ഇശ്ചിക്കാതെ. സ്ഥാനാര്‍ത്ഥികളില്‍ പലരുടേയും സാമ്പത്തികസ്ഥിതി അവര്‍ ഇലക്ഷനുവേണ്ടി പരസ്യമാക്കിയപ്പോള്‍ നിങ്ങള്‍ ടി.വി യിലൂടെയും പത്രങ്ങളിലൂടെയും കേട്ടതാണ്. പതിനായിരം രൂപയില്‍ താഴെ ബാങ്കു നിക്ഷേപവും ഒരുപവന് സ്വര്‍ണ്ണവും മാത്രം സ്വന്തമായുള്ള പാവങ്ങളാണ് അധികവും.<br /><br /><br />വോട്ടുചെയ്യുവാനായി പോകുന്ന നിങ്ങളെല്ലാവരും ജാതിമത ചിന്തകള്‍ക്കതീതമായി ചിന്തിക്കുന്നവരാണെന്നും, മതേതരത്വം എന്ന മഹത്തായ സങ്കല്‍പ്പത്തെ ഉയര്ത്തിപ്പിടിക്കുന്നവരുമാണെന്ന് എനിക്കറിയാം. എങ്കിലും ചില മതനേതാക്കന്മാരൊക്കെ അവരവരുടെ ജാതിയില്‍ പെട്ട സ്ഥാനാര്‍ത്ഥികളെ ചില സ്ഥലങ്ങളിലെങ്കിലും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും, അങ്ങനെ ആവശ്യപ്പെടാത്ത സ്ഥലങ്ങളില്‍ പോലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വമേധയാ, ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ട സ്ഥാനാര്‍ത്ഥികളെ വിവേകപൂര്‍വം നിര്‍ത്തിയിരിക്കുന്നതായും ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. നിങ്ങളതൊന്നും കാര്യമാക്കുകയില്ല എന്നെനിക്കറിയാം. മുന്നണി ഏതായാലും സ്ഥാനാര്‍ത്ഥി നമ്മൂടെ ജാതിയായാല്‍ മതി എന്ന ചിന്തയാണ് ഈ അവസരത്തില്‍ നമുക്ക് അഭികാമ്യം. ദേശീയ രാഷ്ട്രീയത്തില്‍ വരാന്‍ പോകുന്ന തൂക്കു ഗവര്‍മെന്റിനെ താങ്ങിനിര്‍ത്തുന്ന നെടുംതൂണുകളിലൊന്നാവാന് സാധ്യതയുള്ള ഒരു മുന്നണിക്ക് വോട്ടുകുത്തിയാല്‍ നിങ്ങളും നിങ്ങളുടെ നാടും രക്ഷപെടുകില്ലേ എന്നു നിങ്ങളില്‍ ചിലര്‍ ചിന്തിച്ചേക്കാം. ഇല്ല സുഹൃത്തുക്കളേ, ജയിക്കുന്നവരാരോ “അവര്‍ രക്ഷപെടും“ എന്നതാണ് ശരി. നാടുനന്നായില്ലെങ്കിലും “നമ്മുടെ കൂട്ടത്തിലൊന്ന്“ നന്നായികിടക്കട്ടെ! <br /><br />കൂടുതല്‍ എഴുതി നിങ്ങളുടെ വിലയേറിയ സമയം മെനക്കെടുത്തുന്നില്ല കൂട്ടരേ. തമാശമതിയാക്കി ഇനി കാര്യത്തിലേക്ക് വരാം. കണ്ണടച്ചുവോട്ടുചെയ്യാതെ കണ്ണുതുറന്നുവോട്ട് ചെയ്യുക എന്നുമാത്രമേ നിങ്ങളെ ഈ വേളയില്‍ എനിക്ക് ഓര്‍മ്മിപ്പിക്കുവാനുള്ളൂ. ജനാധിപത്യം എന്നത് മഹത്തായ ഒരു സങ്കല്‍പ്പമാണ് - അത് നന്നായി കൈകാര്യം ചെയ്യാന്‍ പ്രബുദ്ധതയുള്ള ഒരു ജനതയുടെ കൈകളില്‍. തങ്ങളുടെ അവകാശങ്ങള്‍ എന്തെന്ന് പൂര്‍ണ്ണബോധ്യമുള്ള ഒരു സമൂഹത്തിന്. ഇല്ലെങ്കില്‍ ജനങ്ങള്‍ ഒരുതരം അടിമകളും തെരഞ്ഞെടുക്കപ്പെട്ടവരും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥവൃന്ദവും ഭരിക്കാനുള്ളവരും ആയിപ്പോകും. <br /><br />ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നുപറയുന്നതിനേക്കാള് അഭിമാനകരമാണ് ലോകത്തെ ഏറ്റവും നല്ല ജനാധിപത്യബോധമുള്ള ജനതതി എന്നുപറയുന്നതാണ് എന്നറിയാമല്ലോ. അതിനായി എല്ലാവരും തങ്ങളുടെ വോട്ടവകാശം ഉപയോഗിക്കേണ്ടതുണ്ട്. അന്‍പതോ അറുപതോ ശതമാനം വോട്ടര്‍മാര്‍ മാത്രം പോളിംഗ് ബൂത്തുകളില്‍ എത്തുകയും അതില്‍ പകുതിയുടെ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്യുന്നവര്‍ ഒരു മണ്ഡലത്തിന്റെ പ്രതിനിധി ആകുന്നതെങ്ങനെ? രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ മടുത്ത് നമ്മുടെ മനസില്‍ വളര്‍ന്നുവരുന്ന വെറുപ്പ് അരാഷ്ട്രീയതയാണ്, അത് തെറ്റാണ്. അരാഷ്ട്രീയമനസ്ഥിതി തീര്‍ച്ചയായും ഒരു ജനാധിപത്യ രാജ്യത്തിന് നല്ലതല്ല. അതിനാല്‍ ഈ ഇലക്ഷന് ദിനത്തിലെങ്കിലും എന്റെ കേരളനാട്ടിലെ 100% വോട്ടര്‍മാരും പോളിംഗ് ബൂത്തുകളിലെത്തി നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ഈ അവകാശം, ഒരു ദിവസത്തേക്ക് മാത്രമാണെങ്കില്‍ കൂടി, വിവേചനപൂര്‍വം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു... <br /><br />ജയ് ഹിന്ദ്.അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com89tag:blogger.com,1999:blog-265369741022009764.post-49548904001915219112009-04-01T07:52:00.003+05:302009-04-02T08:33:39.501+05:30ബ്രേക്കിംഗ് ന്യൂസ് - പുലിയിറങ്ങിഞാന് ജീവിതത്തിലാദ്യമായി ഒരു ടി.വി വാര്‍ത്തകാണുന്നത് 1985 ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ കേരളം സന്ദര്‍ശിച്ച അവസരത്തിലാണ്. അന്നു ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. വീട്ടില്‍ നിന്ന് അല്പം ദൂരെയുള്ള പാപ്പാടിക്കോയിക്കല് എന്ന വീട്ടില്‍ അന്ന് ടി.വി യുണ്ട് - അതും കളര്‍ ടി.വി! ഞങ്ങളുടെ ഗ്രാമത്തില്‍ ആദ്യമായി ഒരു വീട്ടില്‍ ടി.വി. വാങ്ങിയതും അവിടെയാണെന്ന് തോന്നുന്നു. ദൂര്‍ദര്‍ശനിലെ കണ്ണനും ഹേമലതയും ചേര്‍ന്ന് ആ വാര്‍ത്ത അവതരിപ്പിച്ചത് ഇപ്പോഴും ഞാന്‍ നന്നായി ഓര്‍ക്കുന്നു. <br /><br />ഞങ്ങളുടെ ഒരു അയല്‍വീട്ടില്‍ ടി.വി എത്താന്‍ പിന്നെയും രണ്ടുവര്‍ഷം കഴിഞ്ഞു; കുട്ടപ്പക്കുറുപ്പ് സാറിന്റെ വീട്ടില്‍. അന്നൊക്കെ ആകെ ഒരു ചാനലേ ഉള്ളൂ. ദൂരദര്‍ശന്റെ മലയാള പ്രക്ഷേപണം വൈകിട്ട് അഞ്ചുമുതല്‍ രാത്രി 8:30 വരെ. ശനിയാഴ്ച വൈകുന്നേരങ്ങളില്‍ ആ വീടും പരിസരവും ജനങ്ങളെക്കൊണ്ട് നിറയും, സിനിമ കാണാന്‍. വീട്ടുകാരെല്ലാം മിക്കവാറും പുറത്തും! അതുപോലെ ഞായറാഴ്ച രാവിലെ ഒന്പതരയ്ക്കും ഇതുപോലെ തിരക്കോടു തിരക്ക്. രാമായണം കാണുവാനായി പരിസരത്തുള്ള വീടുകളില്‍ നിന്ന് ആബാലവൃദ്ധം ജനങ്ങള്‍ അങ്ങോട്ടൊഴുകയായി! പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഡിഗ്രിക്ക് അവസാന വര്‍ഷം പഠിക്കുന്ന കാലത്താണ് ഞങ്ങളുടെ വീട്ടില്‍ ഒരു ടി.വി വാങ്ങിയത്. <br /><br />ഇന്ന് കേരളത്തിലെ എല്ലാ വീട്ടിലും ടി.വി വന്നു. പത്തും പതിനഞ്ചും മീറ്റര്‍ ഉയരത്തില്‍ വീടുകള്ക്കുമുയരത്തില് നിന്നിരുന്ന ടെറസ്ട്രിയല്‍ ആന്റിനകള്‍ അപ്രത്യക്ഷമായി, ഡിഷ് വന്നു. ഇപ്പോള്‍ എല്ലായിടത്തും കേബിള്‍ ടി.വിയുമായി. മലയാളത്തില്‍ മാത്രം ചാനലുകള്‍ പത്തിനുമുകളില്‍. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളിലെ സാങ്കേതികത്തികവിനേക്കാള്‍ ടി.വി പ്രോഗ്രാമുകളിലും ടെക്നോളജിയിലും വന്‍ പുരോഗതിതന്നെ നമ്മുടെ ചാനലുകള്‍ക്കും ടി.വി കള്‍ക്കും ഉണ്ടായി എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ നമ്മുടെ ന്യൂസ് ചാനലുകളുടെ പ്രവര്‍ത്തന സംസ്കാരത്തില്‍ ഈ ഉന്നമനം കാണുന്നില്ല എന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് പറയേണ്ടിയിരിക്കുന്നു. <br /><br />ചാനലുകള്‍ തമ്മിലുള്ള പരസ്പര മത്സരം, ഒരാളെക്കാള്‍ മുമ്പില്‍ ഒരു വാര്‍ത്ത ജനങ്ങളിലേക്ക് (?) എത്തിക്കുവാനുള്ള ത്വര, വാര്‍ത്തകള്‍ക്കുള്ളില്‍ ചികഞ്ഞുപെറുക്കി സെന്‍സേഷനല്‍ ന്യൂസുകള്‍ കണ്ടെത്താനുള്ള ആക്രാന്തം ഇതൊക്കെയാണ് ഇന്നു നമ്മുടെ വാര്‍ത്താ ചാനലുകളില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരായ ജേര്ണലിസ്റ്റുകള്ക്കുള്ളതെന്ന് പറയാതിരിക്കാനാവുന്നില്ല. ഒപ്പം ജേര്ണലിസ്റ്റായതിനാല് പരിധികളില്ലാത്ത സ്വാതന്ത്ര്യമുണ്ടെന്ന വിശ്വാസവും! അതിനായി അവര്‍ എന്തും ചെയ്യും, എന്തും ചോദിക്കും, എവിടെയും കൈകടത്തും. ആവശ്യക്കാരന് ഔചിത്യം വേണ്ട എന്നാണല്ലോ പ്രമാണം.<br /><br /><br />ഇത്രയും എഴുതാന്‍ കാരണം മിനിഞ്ഞാന്ന് ഏഴെട്ടുമണിക്കൂറോളം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള് മുനയില്‍ നിര്‍ത്താന്‍ ഇടയാക്കിയ ഭീകരാക്രമണ ഭീഷണിയെ നമ്മുടെ ചാനലുകള്‍ ഒരു വന്‍ ആഘോഷമാക്കി മാറ്റിയതുകണ്ടതുകൊണ്ടാണ്. ഇതിനു മുമ്പും ഇതേ വിഷയത്തില്‍ ഈ ബ്ലോഗില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ എഴുതുന്നില്ല. ഒരു ചാനല്‍ ബ്രേക്കിംഗ് ന്യൂസായി പുലികള്‍ കേരളത്തില്‍ ഇറങ്ങിയതായി സംശയം പ്രകടീപ്പിച്ചപ്പോള്, മറ്റൊരുകൂട്ടര്‍ പുലി ഇറങ്ങിയെന്നു തന്നെ വിധിയെഴുതി. ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിക്കഴിയുമ്പോള്‍ പോലീസും, കമാന്റോകളും, മറ്റു സെക്യൂരിറ്റ് ഡിപ്പാര്‍ട്ട്മെന്റുകളും അതന്വേഷിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്നത് സ്വാഭാവികമായി ലോകത്തെവിടെയും ചെയ്യപ്പെടുന്ന അവരുടെ ഡ്യൂട്ടിയാണ്. അവരുടെ പുറകേ ക്യാമറയുമായി ഓടി നടന്ന് കണ്ണില്‍ കണ്ടതെല്ലാം ക്യാമറയിലാക്കി ലൈവായി വീടുകളിലെത്തിക്കുന്ന പ്രവണതയാണ് എതിര്‍ക്കപ്പെടേണ്ടത്. കൂട്ടത്തില്‍ ന്യൂസ് ഡെസ്കില്‍ നിന്നുള്ള വിഢിച്ചോദ്യങ്ങളും, മണീക്കൂറുകള്‍ നീളുന്ന അര്‍ത്ഥമില്ലാത്ത ചര്‍ച്ചകളും.<br /><br />ബോംബെ ഭീകരാക്രമണവേളയില്‍ ടി.വി ചാനലുകള്‍ ഈ രീതിയില്‍ പ്രതികരിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയതാണ്. എന്നിട്ടും ഇക്കൂട്ടര്‍ പഠിക്കുകയില്ലെന്നു വച്ചാല്‍ വലിയ കഷ്ടംതന്നെ. ജനാധിപത്യവ്യവസ്ഥിതിയുടെ കാവല്‍ക്കാരില്‍ ഒരാളാകേണ്ട മാധ്യമക്കൂട്ടം, ജനങ്ങളെ ഭീതിയിലാക്കുന്ന രീതിയിലും, രാജ്യസുരക്ഷയെത്തന്നെ അപകടപ്പെടുത്തുന്ന രീതിയിലും പ്രതികരിച്ചാല്‍ അതിനു തടയിടേണ്ടത് നിയമമുണ്ടാക്കേണ്ട ജനപ്രതിനിധികള്‍ തന്നെ. <br /><br />വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കേണ്ടത് അത്യാവശ്യം തന്നെ. പക്ഷേ അതിനും ഒരു സംസ്കാരം വേണം, പെരുമാറ്റച്ചട്ടങ്ങള്‍ വേണം. ഇടംവലം നോക്കാതെ കാടടച്ചു വെടിവയ്ക്കുന്നതിലും കാളപെറ്റു എന്നുകേള്‍ക്കുമ്പോള്‍ കയറെടുക്കുന്നതിലുമല്ല കാര്യം, യാഥാര്‍ത്ഥ്യബോധത്തോടെ, ഉത്തരവാദിത്തത്തോടെ സ്ഥിതിഗതികള്‍ പഠിച്ച് നല്ലരീതിയില്‍ ഒരു ന്യൂസ് അവതരിപ്പിക്കുന്നതാണ് ഒരു ന്യൂസ് ചാനല്‍ ചെയ്യേണ്ടത്. റേഡിയോയില്‍ ഒരു വാര്‍ത്ത കേള്‍ക്കുന്നതും, ടി.വിയില്‍ ഒരു വാര്‍ത്ത കാണുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഈ അവസരത്തില്‍ ആകാശവാണിയുടെയും, ദൂരദര്‍ശന്റെയും പണ്ടത്തെ വാര്‍ത്തകള്‍ ഓര്‍ത്തുപോകുന്നു. വെറും നോസ്റ്റാള്‍ജിക് ഓര്‍മ്മയല്ല. കാര്യമാത്രപ്രസക്തങ്ങളായിരുന്നു അവ, അതുകൊണ്ടുതന്നെ.<br /><br />**********************<br /><br />ഏഴുമണിക്കൂറിനുശേഷം: ബ്രേക്കിംഗ് ന്യൂസ്<br /><br />സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ട് തൈക്കല്‍ സണ്ണി എന്നയാളുടേതാണെന്ന് സ്ഥിരീകരിച്ചു. വലിയ ഒരു ബോട്ടില്‍ നിന്ന് ഡീസല്‍ ക്യാനുകളും മത്സ്യബന്ധന ഉപകരണങ്ങളും ചെറിയ ഒരു ബോട്ടിലേക്ക് മാറ്റിയാതാണ് സംശയത്തിനിടയാക്കിയത് !! ശുഭം!<br /><br />ഇനി അടുത്ത സെന്‍സേഷനല്‍ വാര്‍ത്ത തേടി അവര്‍ യാത്രയാകുന്നു!അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com18tag:blogger.com,1999:blog-265369741022009764.post-48502337786892282612009-02-26T16:16:00.003+05:302009-02-26T20:30:05.666+05:30ഒരു ഗായകനെ പരിചയപ്പെടുത്തുന്നുകൂട്ടുകാരേ,<br /><br />ഒരു പുതിയ ഗായകനെക്കൂടി ബൂലോകത്തിനു പരിചയപ്പെടുത്തട്ടെ.<br /><br /><br />ചിരിപ്പൂക്കള്‍ എന്ന ബ്ലോഗിന്റെ ഉടമ, നിരഞ്ജന് എന്ന ബ്ലോഗര്‍ ഐഡിയില്‍ ബ്ലോഗ് എഴുതുന്ന എന്റെ രണ്ടാമത്തെ അനുജന് ഷിനു. <br /><br />ഷിനു ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുള്ള ആളല്ല. എങ്കിലും സംഗീതത്തിലുള്ള വാസനയും താല്പര്യവുമൂലം സ്കുള്, കോളേജ് തലം മുതല്‍ തന്നെ മത്സരവേദികളില്‍ പാടിയിട്ടുണ്ട്. ഇപ്പോള്‍ സൌദി അറേബ്യയിലെ ദമാമില്‍ ജോലി ചെയ്യുന്നു. ഷിനു ആദ്യമായി ഒരു പോഡ്കാസ്റ്റ് ബ്ലോഗില്‍ പരീക്ഷിക്കുകയാണ്. “അന്തിവെയില്‍ പൊന്നുതിരും ഈറന്‍ സ്വപ്നവുമായ്“ എന്ന ഗാനം കരോക്കെയുടെ അകമ്പടിയോടെ പരിമിതമായ സൌകര്യങ്ങളില്‍ റിക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്തിട്ടുണ്ട്. കേട്ടിട്ട് അഭിപ്രായങ്ങള്‍ അറിയിക്കൂ. <br /><br />നിരഞ്ജന്റെ പോസ്റ്റിലേക്കുള്ള <a href="http://chirippookkal.blogspot.com/2009/02/blog-post.html">ലിങ്ക് ഇവിടെ </a><br /><br /><br />സ്നേഹപൂര്‍വ്വം<br />അപ്പുഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com7tag:blogger.com,1999:blog-265369741022009764.post-63841775763172062862009-02-21T21:25:00.006+05:302009-02-24T08:08:56.194+05:30കൈപ്പള്ളിയുടെ നവരസങ്ങള്‍<embed pluginspage="http://www.macromedia.com/go/getflashplayer" src="http://picasaweb.google.com/s/c/bin/slideshow.swf" width="400" type="application/x-shockwave-flash" flashvars="host=picasaweb.google.com&RGB=0x000000&feed=http%3A%2F%2Fpicasaweb.google.com%2Fdata%2Ffeed%2Fapi%2Fuser%2Fappusviews%2Falbumid%2F5305292512539829633%3Fkind%3Dphoto%26alt%3Drss"></embed><br /><br /><br />യു.എ.ഇ ബൂലോഗത്തിലെ സജീവ സാന്നിദ്ധ്യമായ കൈപ്പള്ളി, ഇന്നലെ (ഫെബ്രു 20) നടന്ന <a href="http://uaemeet.blogspot.com/2009/02/uae-2009.html" target="_blank">ബ്ലോഗ് മീറ്റിന്റെ </a>നടത്തിപ്പിലും മുമ്പില്‍ത്തന്നെയുണ്ടായിരുന്നു. ചര്‍ച്ചകള്‍ക്കുള്ള വിഷയങ്ങള്‍ ഉണ്ടാക്കുന്നതിലും, അതില്‍ ഒരു മോഡറേറ്ററായി പെര്‍ഫോം ചെയ്യാനും കൈപ്പള്ളിക്ക് പ്രത്യേക കഴിവുതന്നെയുണ്ട്.<br /><br />ഓരോ സംഭാഷണത്തേയും സ്വതസിദ്ധമായ ഒരു ആംഗ്യഭാഷയോടു ചേര്ത്തുകൊണ്ടുമാത്രമേ കൈപ്പള്ളി സംസാരിക്കാറുള്ളൂ. എനിക്ക് വളരെ രസകരമായി തോന്നിയിട്ടുള്ള ആ ഭാഷ - കണ്ണും, കൈയ്യും, മുഖഭാവങ്ങളും ഒത്തൊരുമിക്കുന്ന ആ ആംഗ്യഭാഷ - യില്നിന്ന് ചിലരംഗങ്ങള്‍ ക്യാമറയിലൂടെ ഒപ്പിയെടുത്തത് ഇവിടെ പങ്കുവയ്ക്കുന്നു - വെറുതെ ഒരു തമാശ. രസകരമായ അടിക്കുറിപ്പുകള്‍ക്ക് സ്വാഗതം!<br /><br />ഈ ചിത്രങ്ങള്‍ ഒരു പിക്കാസ വെബ് ആല്‍ബത്തില്‍ നല്കുന്നു.<a href="http://picasaweb.google.com/appusviews/FlpGIK#5305293309602283394" target="_blank"> ലിങ്ക് ഇവിടെ</a><br /><br />കമന്റുകള്‍ ചിത്രങ്ങളുടെ അടിയിലായി ആല്‍ബത്തില്‍ തന്നെ രേഖപ്പെടുത്താവുന്നതാണ്.<br /><br /><br /><br />---------------------------<br />ചില സാമ്പിള്‍ പടക്കങ്ങള്‍:<br />---------------------------<br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/3XHws1pHPHjg0YOx4Cpaiw?feat=embedwebsite"><img src="http://lh6.ggpht.com/_9xgh922FHsQ/SaAwKAwZv4I/AAAAAAAABQ8/62fgEqdE4Zk/s400/Kaippally_posture1.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />ZeroPoint<br />Feb 21, 2009 9:41 PM<br /><br />ബ്ലോഗാസാമി കൈപ്പള്ളിയാനന്ദ.<br /><br /><br />Kurman<br />Feb 22, 2009 2:02 PM<br /><br />തടിയില്ലേലെന്നാ ചെല്ലാ, മുടിയുണ്ടല്ല!<br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/uZanvp-yeF-_wwIPMWlmAA?feat=embedwebsite"><img src="http://lh4.ggpht.com/_9xgh922FHsQ/SaAwKJdfBoI/AAAAAAAABRM/MtbLje0fnGQ/s400/Kaippally_posture3.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />ZeroPoint<br />Feb 21, 2009 9:41 PM<br /><br />യെവന്റെയൊരു പടമെടുപ്പ്. വിട്ടിട്ടു പോടൈ.<br /><br /><br />Kurman<br />Feb 22, 2009 2:04 PM<br /><br />അപ്പുറത്തെ ടീമിന്റെ വടം വലി കഴിഞ്ഞിരുന്നേല്, ആ വടമൊന്ന് കിട്ടിയിരുന്നേല്‍ മൂന്നാലെണ്ണത്തിനെ കെട്ടിതൂക്കാമായിരുന്നു!<br /><br /><br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/SXWXiaS_CJ5Ds_gzHHMFUg?feat=embedwebsite"><img src="http://lh3.ggpht.com/_9xgh922FHsQ/SaAwKYSV9lI/AAAAAAAABRU/1Hq8HDXjdoI/s400/Kaippally_posture4.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />minnaminung<br />Feb 21, 2009 11:58 PM<br /><br />ഹായ്, മാനത്തൊരു മൈന..<br /><br />::സിയ↔Ziya<br />Feb 22, 2009 9:48 AM<br /><br />Great White egret (Egretta alba) ന്റെ നെക്ക് കണ്ടിട്ടുണ്ട ചെല്ല. ദേ യിദ് പോലെ!<br />(മല്ലൂസിതിനെ വെള്ളക്കൊക്കെന്നോ യെന്തരോ പറയും)<br /><br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/tj8QLysh_QXnwlA0EHPp6w?feat=embedwebsite"><img src="http://lh5.ggpht.com/_9xgh922FHsQ/SaAwKXLjEbI/AAAAAAAABRc/4TtSYJ1n8Vc/s400/Kaippally_posture6.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />Shihab Mogral<br />Feb 21, 2009 11:40 PM<br /><br />ഹാ.. എന്തൊരെരിവെടേ.. വെള്ളമെട്..<br /><br /><br /><br />അഭിലാഷങ്ങള്‍<br />Feb 22, 2009 12:15 PM<br /><br />“ആാാാാാാാായിരം പാദസരങ്ങള്‍ കിലുങ്ങി...<br />ആാാാാാാാാലുവാപ്പുഴ പിന്നെയുമൊഴുകീ...”<br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/IBwxRDlMzpY2IwyJc1O_KQ?feat=embedwebsite"><img src="http://lh6.ggpht.com/_9xgh922FHsQ/SaAxhjx_oiI/AAAAAAAABRk/5BMQb63ZEJM/s400/Kaippally_postrue7.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />kaithamullu<br />Feb 22, 2009 11:42 AM<br /><br />ആ..ആത് തന്നെ...മെട്രോ റെയില്‍... പാലം!<br />ഈ പാലം പാലം എന്ന് പറഞ്ഞാാ...<br />ഓ, പാളമാ ശെരി, അല്ലേ?<br />അപ്പോ പറഞ്ഞ് വന്നത് ലോകത്തില്‍ മെട്രോ ആദ്യമായി, എന്ന് വെച്ചാ മെട്രോ റെയില്‍ ആദ്യമായി...<br /><br />അഭിലാഷങ്ങള്‍<br />Feb 22, 2009 12:01 PM<br /><br />ആ പോകുന്ന ബീമാനം കണ്ടോ? പണ്ട് 1903 ല്‍ ഒരു ഡിസംബര്‍ മാസത്തില്‍ റൈറ്റ് ബ്രദേസ് ഇങ്ങനെത്തെ സാധനത്തിന്റെ ആദ്യമോഡല്‍ പറപ്പിച്ചൂന്നൊക്കെ നിങ്ങള്‍ കേട്ടിട്ടൂണ്ടാകും! ബട്ട്, അതിനേക്കാള്‍ മുന്‍പ് ഇങ്ങനെയൊരു ഐഡിയയെപറ്റി ഞാന്‍ പോസ്റ്റിട്ടവിവരവും പോഡ്കാസ്റ്റ് അപ്പ്ലോഡ് ചെയ്ത വിവരവും നിങ്ങള്ക്കെത്രപേര്ക്കറിയാം??<br /><br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/4SK4t6B_yTySzlzmyapTDg?feat=embedwebsite"><img src="http://lh3.ggpht.com/_9xgh922FHsQ/SaAxhmHQJ9I/AAAAAAAABRs/lJ7XwWyc74I/s400/Kaippally_rposture8.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />Kurman<br />Feb 22, 2009 2:05 PM <br /><br />“ശ്ശേ കയ്യേലപ്പടി .... ഈ കാക്കളുടെ കാര്യം “<br /><br />minnaminung<br />Feb 22, 2009 12:02 AM<br /><br />കാറിലേക്ക് “റെസ്റ്റെടുക്കാന്‍” പോയ കുറൂനെ ഇനീം കാണുന്നില്ലല്ലൊ..?<br /><br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/qhItem9r9_xyEkjuYEc-EQ?feat=embedwebsite"><img src="http://lh3.ggpht.com/_9xgh922FHsQ/SaAxh2f7dHI/AAAAAAAABR0/jJrfv1cyRGw/s400/Kaippally_posture9.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br />കൈപ്പള്ളി<br />Feb 21, 2009 9:57 PM<br /><br />അതൊന്നും പറഞ്ഞാൽ പട്ടില്ല. രണ്ടു packet ബിര്യാണി തന്നേ തീരു. രണ്ടെത്രയാണെന്നു അഗ്രജനോടു് ഞാൻ എത്ര തവണ പറഞ്ഞു തരണം.<br /><br />::സിയ↔Ziya<br />Feb 22, 2009 9:24 AM<br /><br />പഞ്ചപാണ്ഡവര്‍ കട്ടില്ക്കാലു പോല്‍ മൂന്ന് !!!<br /><br />അഭിലാഷങ്ങള്‍<br />Feb 22, 2009 12:16 PM<br /><br />"എന്തുപറ്റി കൈപ്പള്ളീ..??”<br /><br />“ഏയ്.. ഒന്നൂല്ലെഡേ... ബിരിയാണി അല്പം ഓവറായോന്നൊരു ഡൌട്ട്..! ഞാന്‍ ഇപ്പോ പോയിട്ട് വരാം...!”<br /><br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/OyrtDOsizEQG2Oz5ikP79w?feat=embedwebsite"><img src="http://lh4.ggpht.com/_9xgh922FHsQ/SaAxh1akZxI/AAAAAAAABR8/6coIvdOGh0w/s400/Kaippally_posture10.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />Kurman<br />Feb 22, 2009 2:07 PM<br /><br />ചുക്ക് കാപ്പിയായിരുന്നാ, ഞാന്‍ കരുതി!! ഇതിപ്പോ കൈച്ചിട്ട് തുപ്പാനും വയ്യ, ചവര്ച്ചട്ടൊട്ടുമിറക്കാനൂം വയ്യ.<br /><br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/F9EiqVtdpUlZhEcUvCCHMQ?feat=embedwebsite"><img src="http://lh5.ggpht.com/_9xgh922FHsQ/SaAxh7GxVkI/AAAAAAAABSE/f_f9MhZ0g_g/s400/Kaippaly_posture11.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />ZeroPoint<br />Feb 21, 2009 9:49 PM<br /><br />ഒന്നെന്നു പറഞ്ഞാല്‍ ഒന്ന്. കേട്ടല്ല്.<br /><br />minnaminung<br />Feb 22, 2009 12:05 AM<br /><br />തെറിവിളിക്കാന്‍ മാത്രമല്ല, അനോണിയാവേണ്ടത്....മനസ്സിലായല്ല്..<br /><br />അഭിലാഷങ്ങള്‍<br />Feb 22, 2009 11:39 AM<br /><br />ഇയള്‍ക്ക് ഈ 1 ഉം 2 ഉം മാത്രമേ അറിയത്തൊള്ളോ? :)<br /><br />ഇത്തിരിവെട്ടം<br />Feb 22, 2009 12:51 PM<br /><br />അതിരുകളില്‍ തൊട്ട് കളിക്കരുത്... വെവരമറിയും...<br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/rNvwQBZJbkmL_r6-m3K0yA?feat=embedwebsite"><img src="http://lh5.ggpht.com/_9xgh922FHsQ/SaAx_WE_33I/AAAAAAAABSM/YU1Kao6akCc/s400/Kaippally_posture12.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />minnaminung<br />Feb 22, 2009 12:07 AM<br /><br />ദേ, ഇതാണ് കരുണം.<br /><br />എന്താ ചെയ്യാ..ഞാനെത്ര “ശാന്ത”മെടുത്താലും അത്<br />ഭീഭത്സമായേ പുറത്തു വരൂ..<br /><br /><br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/QiVBCRTrXcVRdH5DZ38xcA?feat=embedwebsite"><img src="http://lh3.ggpht.com/_9xgh922FHsQ/SaAx_dKp8oI/AAAAAAAABSU/h02Xl7P4OB4/s400/Kaippally_posture13.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />ZeroPoint<br />Feb 21, 2009 9:51 PM<br /><br />ധീം തരികിട തോം.. ദാണ്ടെ കെടക്കണു സവാളവട.<br /><br /><br />ഇത്തിരിവെട്ടം<br />Feb 22, 2009 12:52 PM<br /><br />ജസ്റ്റ് റിമംബര്‍ ദാറ്റ്.....<br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/oudSAXWyo-u9w3PIg308iw?feat=embedwebsite"><img src="http://lh3.ggpht.com/_9xgh922FHsQ/SaAx_4mP1FI/AAAAAAAABSc/GTqSmVOjkJM/s400/Kaippally_posture14.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />minnaminung<br />Feb 22, 2009 12:10 AM<br /><br />അടുത്തത് ഒരു പുതിയ ഐറ്റംസ്..<br /><br />ഒരു കാലിത്തൂവാലയില് നിന്നും ഒരു പക്ഷിയെ പുറത്തെടുക്കുന്ന വിധം..!<br /><br />kaithamullu<br />Feb 22, 2009 11:44 AM<br /><br />അതേ, പത്ത്...<br />അവര്‍ പത്ത് പേര്....<br /><br />കൈപ്പള്ളി<br />Feb 22, 2009 12:56 PM<br /><br />please ഇനി നിർബന്ധിക്കരുതു്, എനിക്ക് Autograph sign ചെയ്യാൻ ഒട്ടും സമയമില്ല.<br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/bgKuIooY1wYwgU82VSLSiQ?feat=embedwebsite"><img src="http://lh6.ggpht.com/_9xgh922FHsQ/SaBDrZg8PdI/AAAAAAAABUE/3y2J-r6sWeM/s400/Kaippally_posture21.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />Shihab Mogral<br />Feb 21, 2009 11:34 PM<br /><br />ദേ.. കപ്പലണ്ടി.. നിക്കും മാണം...<br /><br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/3qFvhmZRbJcIydfAohuksg?feat=embedwebsite"><img src="http://lh3.ggpht.com/_9xgh922FHsQ/SaBDrTNRMfI/AAAAAAAABUM/TQGby8qsGA0/s400/Kaippally_posture22.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />Shihab Mogral<br />Feb 21, 2009 11:34 PM<br /><br />ഇവര്‍ തന്നെ പറ്റിയ ഇരകള്‍.. ഒരാഗോള കത്തിയങ്ങ് കാച്ചിയാലോ...<br /><br />kaithamullu<br />Feb 22, 2009 11:46 AM<br /><br />എല്ലാരും നമ്മളെ തഴഞ്ഞ ലക്ഷണമാണല്ല്....<br />പോട്ട്, അടുത്ത നമ്പറിട്ട് നോക്കാം.<br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/JqmyUyvkMA7Ij-bu7_LjJA?feat=embedwebsite"><img src="http://lh5.ggpht.com/_9xgh922FHsQ/SaBDrS5bI4I/AAAAAAAABUU/92XwmALhRP0/s400/Kaippally_posture23.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />minnaminung<br />Feb 22, 2009 12:19 AM<br /><br />ഡെയ്.., ഒന്ന് മിണ്ടാണ്ടിരിക്കുന്നുണ്ടാ..<br />ഞാനിതൊന്ന് പറഞ്ഞുതീര്ത്തോട്ടെ..ഇല്ലേല് ഞാന്‍ വീണ്ടും<br />പോഡ്കോസ്റ്റിടും കെട്ടാ....പറഞ്ഞീല്ലാന്ന് വേണ്ടാ..(ഫീഷണി)<br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/bj9ARCKkvew-0mJIQxpOTw?feat=embedwebsite"><img src="http://lh4.ggpht.com/_9xgh922FHsQ/SaBDruPtJNI/AAAAAAAABUc/RYtLiO9GR-c/s400/Kaippally_posture24.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />Shihab Mogral<br />Feb 21, 2009 11:30 PM<br /><br />മോനേ ദിനേശാ.. കാശെനിക്കൊരു പ്രശ്നമല്ല.. നീയാ ബിരിയാണിയിങ്ങു താ<br /><br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/3iKTj8o7caAeCBL2Oki1tA?feat=embedwebsite"><img src="http://lh6.ggpht.com/_9xgh922FHsQ/SaBDrshjb_I/AAAAAAAABUk/46OzfKDM-DA/s400/Kaippally_posture25.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />കൈപ്പള്ളി<br />Feb 21, 2009 10:15 PM<br /><br />I love this picture<br /><br />minnaminung<br />Feb 22, 2009 12:22 AM<br /><br />ദേ, ചിരിക്കുകയാണെല് ഇങ്ങനെ ചിരിക്കണം..<br />ക്ലോസപ്പ് പരസ്യത്തിലെ കൃഷ്ണയെപ്പോലെ...!<br /><br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/i0QkuMWoVH-An6IpWYI4UQ?feat=embedwebsite"><img src="http://lh4.ggpht.com/_9xgh922FHsQ/SaFQegTEqMI/AAAAAAAABb4/QQ0_HntWxWg/s400/Kaippally_posture33.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />Appu Feb 23, 2009 6:05 AM<br /><br />അതേ ... ഈ ബ്ലോഗ്... ബ്ലോഗ് എന്നുവച്ചാ....ഒരു കുട്ടിക്കളിയല്ലാട്ടോ......(ഇന്നസെന്റ് സ്റ്റൈല്‍)<br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/7L4_qcovSDv40fa6PnGgbA?feat=embedwebsite"><img src="http://lh3.ggpht.com/_9xgh922FHsQ/SaFQewienKI/AAAAAAAABcA/xBJpS9BAD7w/s400/Kaippally_posture34.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />::സിയ↔Ziya<br />Feb 22, 2009 5:21 PM <br /><br />ചെളികുത്ത് മാങ്ങാപറി, ചെളികുത്ത് മാങ്ങാപറി<br />ലാസ്റ്റൊരു വല വീശ്, കേട്ടോ പയലുകളേ !<br /><br />അഭിലാഷങ്ങള്‍ Feb 22, 2009 5:26 PM<br /><br />“പണ്ട് ഞാന്‍ ഫുട്ബോള്‍ കളിക്കുന്ന കാലത്ത് ഭയങ്കര ഗോളിയായിരുന്നു! ഇദാ ഇത് പോലെ എല്ലാ ബോളും പിടിച്ചിടും! എപ്പോഴും ഞാനാ ജയിക്കറ്! എനിക്കയിരുന്നു എപ്പോഴും കൂടുതല്‍ റണ്‍സ് കിട്ടാറ്! “<br /><br /><table style="WIDTH: auto"><tbody><tr><td><a href="http://picasaweb.google.com/lh/photo/sPHe15ikvAgoTjFGmkYBJg?feat=embedwebsite"><img src="http://lh5.ggpht.com/_9xgh922FHsQ/SaFQe274WVI/AAAAAAAABcI/dzm9HVqrTvQ/s400/Kaippally_posture35.jpg" /></a></td></tr><tr><td style="FONT-SIZE: 11px; FONT-FAMILY: arial,sans-serif; TEXT-ALIGN: right">From <a href="http://picasaweb.google.com/appusviews/FlpGIK?feat=embedwebsite">കൈപ്പള്ളിയുടെ നവരസങ്ങള്‍</a></td></tr></tbody></table><br /><br />Shihab MogralFeb 22, 2009 8:48 PM<br /><br />“നീ ചിരിക്കണ്ട ....നിനക്കു ഞാന്‍ വച്ചിട്ടൊണ്ട്..”<br /><br /><br /><span style="FONT-WEIGHT: bold; COLOR: rgb(153,0,0)">(എല്ലാ അടിക്കുറിപ്പുകളും വായിക്കുവാന്‍ <a href="http://picasaweb.google.com/appusviews/FlpGIK#5305293309602283394">ആല്‍ബം നോക്കുക</a>)</span>അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com25tag:blogger.com,1999:blog-265369741022009764.post-62297647006341386862009-02-17T07:00:00.003+05:302009-02-18T09:32:44.904+05:30പ്രവാസിക്കോരനു പിന്നെയും കുമ്പിളില്‍ കഞ്ഞിഇന്നലെ കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല് ബജറ്റ് അവതരണം ആണെന്നു കേട്ടപ്പോള്‍ നേരിയ പ്രതീക്ഷയുണ്ടായിരുന്നു ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്കള്‍ക്കും കൂടി പ്രയോജനകരമായേക്കാവുന്ന എന്തെങ്കിലും ഒരു ചെറിയ പദ്ധതിപ്രഖ്യാപനമെങ്കിലും ഉണ്ടാവുമെന്ന്. അതുണ്ടായില്ല. അധികം പ്രതീക്ഷയില്ലാഞ്ഞതിനാല്‍ പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല. അല്ലെങ്കിലും എല്ലാവര്‍ഷവും ഈ നാടകങ്ങള്‍ നാം കാണുന്നതാണല്ലോ. ആദ്യം റെയില്‍വേ ബജറ്റ്. അതിന്റെ തലേന്ന് പത്രങ്ങള്‍ എഴുതും “കേരളത്തിനു പ്രതീക്ഷ”. പിറ്റേന്ന് എഴുതും “കേരളത്തിന്റെ പ്രതീക്ഷകള്‍ പാളം തെറ്റി... ഇനി പൊതുബജറ്റില്‍ പ്രതീക്ഷ“. പൊതു ബജറ്റ് കഴിയുമ്പോള്‍ വീണ്ടും മാധ്യമങ്ങള്‍ പറയും “കേന്ദ്രം കേരളത്തെ ഇത്തവണയും കൈവിട്ടു” എല്ലാവര്‍ഷവും തുടരുന്ന ഈ പ്രസ്താവനകളല്ലാതെ എന്തെങ്കിലും കാര്യമായ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചതായി കാണാറില്ല. എന്‍.ഡി.എ. ആയാലും യു.പി.എ ആയാലൂം ഇതിനു വ്യത്യാസമൊന്നുമില്ലതാനും. മറുവശത്ത്, കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന മറ്റു പല പദ്ധതിവിഹിതങ്ങളും ഇവിടെ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ വേണ്ട രീതിയില്‍ വിനിയോഗിക്കുന്നില്ല എന്ന ആക്ഷേപവും നാം തുടരെ കേള്‍ക്കാറുള്ളതാണ്. <br /><br />പ്രതിരോധത്തിനു വേണ്ടി ഈ വര്‍ഷം ഒരുലക്ഷത്തി നാല്പതിനായിരം കോടി രൂപ വകയിരുത്തിയിരിക്കുന്ന ബജറ്റില്‍, അതിവിസ്തൃതമായ ഇന്ത്യാമഹാരാജ്യത്തിന്റെ ശുചിത്വത്തിനായി വകയിരുത്തിയിരിക്കുന്നത് ആയിരം കോടി രൂപയാണെന്ന് തുടങ്ങിയ തമാശകളും ഉണ്ട്. ആര്‍ക്കുവേണം ശുചിത്വം, അതൊക്കെ വീട്ടില്‍ പോരേ! എന്തോ എന്തരോ...എന്നുപറഞ്ഞപോലെയാണു കാര്യങ്ങള്‍.<br /><br />ഞാന്‍ ഷാര്‍ജയില്‍ നിന്ന് വെളുപ്പിനെ അഞ്ചുമണിക്ക് ദുബായിലേക്ക് ജോലിക്കു പുറപ്പെടുമ്പോള്‍ പതിവായി കാണുന്ന ഒരു കാഴ്ചയുണ്ട്. ദുബായിയിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലേക്ക് തൊഴിലാളികളുമായി പോകുന്ന കുറേ ടാറ്റാ, ലെയ്ലന്റ് ബസുകള്‍. റോഡിലെ തിരക്കുമൂലം ഇവയില്‍ ഭൂരിഭാഗവും രാവിലെ നാലുമണിക്കുതന്നെ യാത്ര തുടങ്ങും. ഡ്രൈവറൊഴികെ ബാക്കി എല്ലാവരും ഈ ബസുകളില്‍ മുമ്പിലുള്ള സീറ്റിലേക്ക് തലചായിച്ച് നല്ല ഉറക്കത്തിലായിരിക്കും; പണിസ്ഥലത്തിടാനുള്ള മുഷിഞ്ഞ കവറോളുകളും, തലയില്‍ വെയിലുകൊള്ളാതെ ഇടാനുള്ള ഒരു കഷണം തുണീയും എല്ലാമായി. ബസിന്റെ പുറകില്‍ കുറേ ടിഫിന്‍ ബോക്സുകളും കാണാം. ബസിലിരുന്ന് ഉറങ്ങുന്നവരെല്ലാം തലേന്ന് വൈകിട്ട് ഏഴെട്ടുമണിയോടെ തിരികെ താമസ സ്ഥലത്തെത്തി എന്തെങ്കിലും ഭക്ഷണമുണ്ടാക്കി കഴിച്ച്, പിറ്റേന്നത്തേക്ക് കൊണ്ടുപോകാനായി ഒരു പൊതിയും ഒരുക്കിവച്ച് രാത്രി പതിനൊന്ന് പന്ത്രണ്ടുമണിയോടെ ഒരു കൊച്ചുമുറിയില്‍ തിങ്ങിഞെരുങ്ങി ഉറങ്ങിയവരാണ്. പണിസ്ഥലത്തെത്തിയാലോ, രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ച് മണിവരെയോ, ഓവര്‍ടൈം ഉണ്ടെങ്കില്‍ അതുംകഴിഞ്ഞിട്ടോ പണി. പൊരിവെയിലില്‍, പൊടിക്കാറ്റില്‍ കഠിനമായി അധ്വാനിക്കുന്നവര്‍. നമ്മുടെ നാട്ടില്‍ നിന്ന് ഇവിടെയെത്തി പണിചെയ്യുന്നവരിലും 80% എങ്കിലും ഈ മേഖലയില്‍ പണിചെയ്യുന്നവര്‍ തന്നെ. ഒരുമാസത്തെ ശമ്പളം ശരാശരി 600 മുതല്‍ 1000 ദിര്‍ഹം വരെ. ഇന്ത്യന്‍ രൂപയില്‍ പറയുമ്പോള്‍ പതിനായിരം രൂപയോളം എന്നു തോന്നാമെങ്കിലും ഇവിടുത്തെ ചെലവും ഇതേ സ്കെയിലില്‍ ആണ് (ഇന്ത്യന്‍ രൂപയിലല്ല) എന്നോര്‍ക്കണം.<br /><br />സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മേഖലയേയും സാരമായി ബാധിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പലകമ്പനികളും ജോലിക്കാരെ ദീര്‍ഘകാല അവധിക്കായി അയയ്ക്കുവാന് തുടങ്ങി. അവരില്‍ പലരും തിരികെയെത്തുവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കാകുലരുമാണ്. ഈ ഒഴിഞ്ഞുപോക്ക് ദിവസേന വര്‍ദ്ധിച്ചുവരുന്നതായാണ് അറിയുന്നത്.നാട്ടിലിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം മരുഭൂമിയില്‍ പണിയെടുക്കുന്നവനും, ഓഫീസില്‍ പണിയെടുക്കുന്നവനും ‘ഗള്ഫ്കാരന്’ തന്നെ. പ്രവാസി എന്നപേര് ഗള്‍ഫിലുള്ളവര്‍ക്കു മാത്രം കുത്തകയാണെന്ന മട്ടിലാണ് എന്റെ സംസാരം എന്നുതോന്നണ്ടാ! കേരളത്തിനു വെളിയില്‍ പണിയെടുക്കുന്ന എല്ലാവരും പ്രവാസിതന്നെ. ഇത്രയും കാലം “ലക്ഷങ്ങള്‍ വാരുന്നവര്‍” എന്ന നാമധേയത്തില്‍ കഴിഞ്ഞവര്‍ ഒരുനാള്‍ തിരികെ നാട്ടിലേക്ക് എത്തുമ്പോള്‍ ഇവരെയെല്ലാം ഉള്‍ക്കൊള്ളാന്‍, ഇവരുടെയൊക്കെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ സജ്ജമാണോ നമ്മുടെ നാട്? പ്രത്യേകിച്ച് കേരളം? <br /><br />ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ആഘോഷം ലാവ്ലിന് കേസാണല്ലോ? ഇതിന്റെ ആദ്യവാര്‍ത്ത പുറത്തുവന്ന ദിവസം തന്നെ ചിലപത്രങ്ങള്‍ അപ്രധാനമായി നല്‍കിയിരുന്ന മറ്റൊരു വാര്‍ത്തയുണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ദുരന്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുവാന്‍ പോകുന്ന സംസ്ഥാനം കേരളമാണെന്നും അതിനാല്‍ കേരളം കൂട്ടായി അതു നേരിടുവാനുള്ള വഴികള്‍ ഇപ്പോഴേ ചിന്തിക്കണം എന്നും കേന്ദ്ര സാമ്പത്തിക വകുപ്പ് മുന്നറിയിപ്പു നല്കി എന്നായിരുന്നു ആ വാര്‍ത്ത. കേരളത്തിലെ ജനങ്ങള്‍ കാശുള്ളപ്പോള്‍ അത് മതിമറന്നു ചെലവാക്കുമെന്നും ഭാവിയിലേക്ക് കരുതാറില്ലെന്നും കൂട്ടത്തില്‍ എടുത്തുപറഞ്ഞിരുന്നു. ‘കരുതുക‘ എന്ന വാക്കിന് ബാങ്ക് നിക്ഷേപം എന്നല്ല അവിടെ ഉദ്ദേശിച്ചിരുന്നത്, ഭാവിയിലേക്കുതകുന്ന രീതിയില്‍ നിക്ഷേപങ്ങളെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്ന രീതി എന്ന നിലയിലായിരുന്നു ആ പരാമര്‍ശം. പതിവുപോലെ ലാവ്ലിന് കേസിനിടയില്‍ ഇത് എല്ലാവരും ഒരുപോലെ മറന്നു; രാഷ്ട്രീയക്കാരും പത്രങ്ങളും ജനങ്ങളും. <br /><br />ആഭ്യന്തരവരുമാനത്തിന്റെ 35.5% വിദേശനിക്ഷേപമാണെന്ന് കേന്ദ്രബജറ്റില്‍ പറയുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും വിദേശത്തു തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ നിക്ഷേപമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല. ഇത്രയും കാലം ഭരിച്ച സര്‍ക്കാരുകള്‍ ഏതെങ്കിലും, ഈ നിക്ഷേപത്തെ രാജ്യത്തിനു പ്രയോജനകരമായ ഒരു രീതിയില്‍ വിനിയോഗിക്കുവാന്‍ ഉചിതമായ ഒരു പദ്ധതിയോ വ്യവസായമോ കൊണ്ടുവന്നിട്ടില്ല,കൊണ്ടുവരാനും പോകുന്നില്ല. ഗള്‍ഫില്‍ പണിയെടുക്കുന്ന ഭൂരിഭാഗവും തങ്ങളുടെ സമ്പാദ്യങ്ങള്‍ വലിയ വലിയ കോണ്‍ക്രീറ്റ് വീടുകള്‍ കെട്ടിപ്പൊക്കുവാന്‍ ഉപയോഗിച്ചു, അതുവഴി കുറേ സിമിന്റ്, കമ്പി, പാര്‍പ്പിട നിര്‍മ്മാണ വസ്തുക്കളുടെ നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് വരുമാനം ലഭിച്ചു എന്നല്ലാതെ ദേശപുരോഗതിക്കോ, ഈ നിക്ഷേപം കൊണ്ടുവന്ന വിദേശതൊഴിലാളികള്ക്കോ നാളെ സ്വന്തം നാട്ടില്‍ താമസിക്കുവാന്‍, അവിടെതന്നെ ഒരു വരുമാനം ഉണ്ടാക്കുവാനുതകുന്ന രീതിയിലെ വ്യവസായങ്ങളാക്കി മാറ്റുവാന്‍ ഒരു സര്‍ക്കാരുകളും നാളിതുവരെ ശ്രമിച്ചിട്ടില്ല എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ദോഷം പറയരുതല്ലോ, വര്‍ഷത്തില്‍ തൊണ്ണൂറു ദിവസവും ബന്ദും, ബാക്കി ദിവസങ്ങളില്‍ അമിതമായ സംഘടനാ സ്വാതന്ത്ര്യവും, രാഷ്ട്രീയപാര്‍ട്ടികളുടെ ശേമുഷിയും കാണിച്ച് കാണിച്ച് കേരളത്തിന് “ഏറ്റവും നല്ല നിക്ഷേപ സൌഹൃദ സംസ്ഥാനം” എന്ന ബഹുമതി എല്ലാവരുംകൂടി ലോക സമക്ഷം അവര്‍ നേടിക്കൊടുത്തിട്ടുണ്ട്. <br /><br />ഇതില്‍നിന്നൊക്കെ മനസ്സിലാവുന്നത് ഒരേഒരു കാര്യം മാത്രമാണ്. പ്രവാസിക്കോരനു വേണ്ട കഞ്ഞി അവനവന് തന്നെ ഉണ്ടാക്കിക്കൊള്ളണം. നീ ഇവിടെ കഷ്ടപ്പെട്ടാലും സുഖമായി ജിവിച്ചാലും അന്നത്തേക്കുള്ള ഖുബൂസും കഞ്ഞിയും സ്വയം കണ്ടുപിടിച്ചാല്‍ പട്ടിണിയില്ലാതെ കഴിയാം. കേരളത്തില്‍ നിന്ന് തൊഴിലില്ലായ്മയുടെ പേരും പറഞ്ഞ് എല്ലാവരും പുറത്തേക്ക് പോയപ്പോള്‍ നമ്മുടെ പാടങ്ങളും കൃഷിസ്ഥലങ്ങളും പണിക്കാരില്ലാതെ തരിശായികിടന്നുപോയതും നാട്ടിലെ ലേബര്‍ കൂലി ആറോ എഴോ മണിക്കൂര്‍ മാത്രം നീളുന്ന ഒരു ദിവസക്കൂലി മുന്നൂറു രൂപ വരെ ഉയര്‍ന്നതും ഗള്‍ഫ് രാജ്യങ്ങളില്‍ വന്ന് വെയിലിലും പൊടിയിലും ചൂടിലും നിന്ന് തുച്ഛമായ ശമ്പളത്തിന് എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാകുന്ന സഹോദരങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. തൊഴില്‍ നഷ്ടപ്പെട്ട് തിരികെ പോയിരിക്കുന്ന അവരില്‍ പലരും അവരവരുടെ തൊഴില്‍ മേഖലയില്‍ നല്ല പ്രൊഫഷനത്സ് ആണ് - മേശന്മാര്, കല്പണിക്കാര്, ടൈത്സ് പണിക്കാര്, ഇലക്ട്രീഷ്യന്‍സ്, പ്ലംബര്‍ മാര്‍, റോഡ് നിര്‍മ്മാണ തൊഴിലാളികള്‍, വെല്‍ഡര്‍, ഇങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളിലുള്ളവരും നാട്ടിലേക്ക് തിരികെ എത്തിക്കൊണ്ടാണിരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇവരെകൂടാതെ അവിദഗ്ധതൊഴിലാളികള്‍ എന്ന മറ്റൊരു വിഭാഗം - എന്തു ജോലിയും ചെയ്യുവാന്‍ തയാറുള്ളവര്‍ - ഏറ്റവും കൂടുതല്‍ ഉണ്ട്. ഇവരൊക്കെ ചെറിയ ചെറിയ കൂട്ടായ്മകളായി, നമ്മുടെ ആളുകള്‍ക്ക് നാട്ടില്‍ ആയിരിക്കുമ്പോള്‍ സ്വതവേ ഉണ്ടാവുന്ന ജോലിചെയ്യാനുള്ള ജാള്യത മാറ്റിവച്ച്, ഇവിടെ ചെയ്ത അതേ ജോലി നാട്ടിലും ചെയ്യുവാനുള്ള തന്റേടം കാണിച്ചാല്‍ കുറേ കാര്യങ്ങള്‍ ചെയ്യാനാവും - ഇവിടെ ലഭിച്ച അതേ വരുമാനം നാട്ടിലും ലഭിക്കുവാനുള്ള സാഹചര്യം - അതും വീട്ടില്‍ തന്നെ താമസിച്ചുകൊണ്ട്, നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്തുകൊണ്ട്. നാടുവളരട്ടെ, തരിശിട്ടിരിക്കുന്ന നിലങ്ങളും ഭുമികളും കൃഷിയില്‍ നിറയട്ടെ, വന്നുചേരാവുന്ന പട്ടിണിക്കാലം അത്രയെങ്കിലും മാറട്ടെ. <br /><br />വികസനം എന്നാല്‍ രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം ‘സ്വന്തം വികസനമാണ്’; അവരെയും നാടിനേയും വികസനമെന്നത് മുദ്രാവാക്യമല്ലെന്നും അവരുടെ കിണറ്റിലെ തവള സ്റ്റൈലിലുള്ള കാഴ്ചപ്പാടുകളല്ലെന്നും ബോധ്യമാക്കാനുള്ള സമയം ഇനിയില്ല. ഞാനുള്‍പ്പെടുന്ന പ്രവാസിസമൂഹത്തില്‍ എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമുണ്ട്. പണമുണ്ടെങ്കിലേ നമ്മെ എല്ലാവര്ക്കും വേണ്ടൂ. പിരിവിനു വരുന്നവരായാലും, രാഷ്ട്രീയക്കാരായാലും, ബന്ധുക്കളായാലും. പണമില്ലാത്തവന് പിണം. നാളെ ആരുടെയും മുമ്പില്‍ കൈനീട്ടുവാന്‍ ആര്‍ക്കും ആവില്ല, “ഇത്രയുനാള്‍ ഉണ്ടാക്കിയതെല്ലാം എവിടെ”? എന്നു തിരിച്ചു ചോദിക്കുവാനേ ആളുണ്ടാവൂ. അതുകൊണ്ട് തിരികെയെത്തുന്ന പ്രവാസികള്‍ക്കായി എന്തെങ്കിലും സര്‍ക്കാരുകള്‍ ചെയ്യും എന്ന പ്രതീക്ഷകളഞ്ഞ് നമ്മള് തന്നെ എന്തെങ്കിലും ചെയ്തേ മതിയാവൂ. ഇപ്പോള്‍ തന്നെ വളരെ വൈകിപ്പോയി. മാന്ദ്യം എന്ന യാഥാര്‍ത്ഥ്യം വാപിളര്‍ന്ന് അടുത്തുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ അത് നമ്മുടെ ജീവിതരീതികളെത്തന്നെ മാറ്റിമറിച്ചേക്കാം.<br /><br />-----------------<br /><br /><strong>അനുബന്ധം: </strong>നമ്മുടെ കേരള സര്‍ക്കാരിനും ഒരു “തൊഴിലുറപ്പു പദ്ധതിയുണ്ട്” അധികമാര്‍ക്കും അറിയാന്‍ പാടില്ലാത്ത ഒരു പദ്ധതി. അങ്കിള്‍ എഴുതിയ <a href="http://sarkkaarkaryam.blogspot.com/2008/09/2.html"target="_blank">ഈ പോസ്റ്റ് </a>ഒന്നു വായിച്ചു നോക്കൂ.അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com23tag:blogger.com,1999:blog-265369741022009764.post-33652956938894223552009-02-02T09:49:00.002+05:302009-02-02T11:47:39.322+05:30നല്ലൊരു ഫോട്ടോഗ്രാഫര്ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരേ....<br /><br />ഇതാ നമ്മളില്‍ പലരും കാണാതെപോയ ഒരു നല്ല ഫോട്ടോഗ്രാഫറുടെ ബ്ലോഗ്<br /><br />DILEE.<br /><br />അദ്ദേഹത്തിന്റെ <a href="http://dileepsfotos.blogspot.com/2009/01/blog-post_1282.html">ബ്ലോഗിലേക്കുള്ള ലിങ്ക് ഇവിടെ </a><br /><br /><br />ചിത്രങ്ങളെല്ലാം ചെറിയ സൈസിലാണുള്ളത്. അവയില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കൂ. ആര്‍ക്കൈവ്സില്‍ പോയി പഴയചിത്രങ്ങളും നോക്കൂ.. !!അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com8tag:blogger.com,1999:blog-265369741022009764.post-15832779209968005312009-01-31T13:45:00.006+05:302009-01-31T16:28:37.296+05:30സന്തോഷപൂര്‍വ്വം മൂന്നാം വര്ഷത്തിലേക്ക്വിണ്ടും ഒരു ജനുവരി 31. <br /><br />ബ്ലോഗെന്നു കേള്‍ക്കുന്നതേ ചതുര്‍ത്ഥിയായിരുന്ന ഞാന്‍ 2007 ജനുവരി 31 ന് വളരെ യാദൃശ്ചികമായി എങ്ങനെയാണ് ബൂലോകത്തേക്ക് എത്തിപ്പെട്ടതെന്നും അതിന്റെ ബാക്കിപത്രങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും <a href="http://ormachepp.blogspot.com/2008/01/blog-post.html"target="_blank">“എന്റെ ബ്ലോഗാത്മകഥ” </a>എന്ന ഒന്നാം വാര്‍ഷികപോസ്റ്റില്‍ പറഞ്ഞിരുന്നുവല്ലോ. അത്രയധികം ‘സംഭവങ്ങളൊ‘ന്നുമില്ലായിരുന്നു രണ്ടാം വര്‍ഷത്തില്‍. മാത്രവുമല്ല, ബ്ലോഗ് തുടങ്ങി ഒരാണ്ടുകഴിയുമ്പോള് പലര്‍ക്കും പിടിപെടാറുള്ള ‘ബ്ലോഗാലസ്യം‘ പിടിപെടുകയും ചെയ്തൂ! <br /><br />എങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തെ ബ്ലോഗിംഗ് പ്രവര്‍ത്തനങ്ങളില്‍ എനിക്ക് ഏറ്റവും സന്തോഷം തരുന്നത് “ആദ്യാക്ഷരി”യെന്ന ബ്ലോഗ് സഹായി തുടങ്ങുവാനിടയായതാണ്. അത് തുടങ്ങുവാനിടയായ സാഹചര്യം രസകരമാണ്. എന്റെ ഭാര്യ ദീപയുടെ പപ്പാ റിട്ടയര്‍മെന്റിനും ശേഷമാണ് ഒരു കമ്പ്യൂട്ടര്‍ വാങ്ങുന്നതും അതിന്റെ ഉപയോഗം പഠിക്കുന്നതും. 2001 ല്‍ ആണെന്നാണ് എന്റെ ഓര്‍മ്മ. എങ്കിലും ആ പ്രായത്തില്‍ അധികം പേരിലും കാണുവാനാകത്തത്ര ഉത്സാഹത്തോടെ അദ്ദേഹം വിന്റോസിന്റെ ഉപയോഗവും, വേഡ് പ്രോസസിംഗും വളരെ എളുപ്പം മനസ്സിലാക്കിയെടുത്തു. അതുകൂടാതെ സ്വയം കമ്പ്യൂട്ടറിലെ പുതിയകാര്യങ്ങള്‍ കണ്ടും കേട്ടും ചെയ്തും പഠിക്കുവാനുള്ള താല്പര്യവും അദ്ദേഹത്തിനുണ്ടായിരുന്നു.<br /><br />ആയിടെതന്നെ മലയാളത്തില്‍ ഇ-മെയില്‍ അയയ്ക്കുവാനുള്ള വിദ്യകള്‍ ഞങ്ങള്‍ പരീക്ഷിക്കുമായിരുന്നു. ബ്ലോഗും, യൂണീക്കോഡ് മലയാളവും കീമാനുമൊക്കെ പരിചയമായപ്പോള്‍ പപ്പായെക്കൂടെ ഇതൊക്കെ പഠിപ്പിക്കുവാന്‍ എനിക്ക് താല്പര്യമായി. പഠിക്കുവാന്‍ പുള്ളിക്കും താല്പര്യം! അങ്ങനെ പതിയെ പതിയെ ഗുഗിള്‍ ചാറ്റിലൂടെ ഞാന്‍ ഇതെല്ലാം പറഞ്ഞുകൊടുക്കുവാന്‍ തുടങ്ങി. അപ്പോഴാണ് ബ്ലോഗിന്റെയും മലയാളം എഴുത്തിന്റെയുമൊക്കെ അടിസ്ഥാനകാര്യങ്ങള്‍ എഴുത്തിലൂടെയും ചാറ്റിലൂടെയും മനസ്സിലാക്കിക്കൊടുക്കുവാനുള്ള പ്രയാസം എനിക്ക് മനസ്സിലായത്. <br /><br />ഞാന്‍ തന്നെ കമ്പ്യൂട്ടര്‍ ആദ്യമായി കാണുന്നത് ഗള്‍ഫില്‍ ജോലിക്കെത്തിയതിനുശേഷമാണ്. ഡോസും അതില്‍ ഉപയോഗിക്കുന്ന വേഡ്സ്റ്റാര്‍ തുടങ്ങിയ പ്രോഗ്രാമുകളിലൂടെ കമ്പ്യുട്ടര്‍ പരിചയമാവാന്‍ തുടങ്ങിയ എനിക്ക് പിന്നീട് വന്ന വിന്റോസും, അതിന്റെ പുതിയ വേര്‍ഷനുകളും ക്രമേണ ഉപയോഗത്തിലൂടെ പഠിക്കുവാന്‍ സാധിച്ചതിനാല്‍ ഇതുവരെ ബുദ്ധിമുട്ടുകളൊന്നും തോന്നിയിട്ടില്ല. എന്നാല്‍ കമ്പ്യൂട്ടര്‍ അത്ര പരിചയമില്ലാത്ത എന്റെ സമപ്രായക്കാരായവര്ക്കും, അതിലും പ്രായമുള്ളവര്‍ക്കും പെട്ടെന്നൊരുനാള്‍ ഇതൊക്കെ മനസ്സിലാക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് എനിക്ക് അറിയാമായിരുന്നു. അതിനാല്‍ ഇങ്ങനെയുള്ളവര്‍ക്ക് മനുസ്സിലാക്കുവാനുള്ള ഏറ്റവും എളുപ്പവഴി സ്ക്രീന്‍ ഷോട്ടുകളിലൂടെ കാര്യങ്ങള്‍ ലളിതമായി വിശദീകരിച്ചു കൊടുക്കുക എന്നതാണ് എന്നെനിക്കു തോന്നി. <br /><br />അങ്ങനെ യൂണീക്കോഡ് മലയാളത്തിന്റെയും ബ്ലോഗിന്റെയും ഉപയോഗങ്ങള്‍ ഒരു പരീക്ഷണ ബ്ലോഗില്‍ പോസ്റ്റുകളായി ഞാന്‍ എഴുതിവയ്ക്കുവാന്‍ തുടങ്ങി. അതിന്റെ ലിങ്കുകള്‍ പപ്പയ്ക്ക് കൊടുക്കുകയും ചെയ്തു. അത് കുറേക്കൂടി വിപുലമായിക്കഴിഞ്ഞപ്പോള് എല്ലാവരുടെയും ഉപയോഗത്തിനായി അത് തുറന്നു കൊടുക്കുന്നത് നനായിരിക്കുമല്ലോ എന്ന് എനിക്ക് തോന്നി.<br /><br />തിരുവനന്തപുരത്തുള്ള അങ്കിള്‍ എന്ന ബ്ലോഗറോടും, ദുബായിയിലുള്ള ഒന്നുരണ്ട് ബ്ലോഗര്‍മാരോടും ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അവരും എന്തുകൊണ്ടും ഇതൊരു നല്ല പ്രോജക്റ്റ് ആയിരിക്കുമെന്നും ഒരുപാടുപേര്‍ക്ക് പ്രയോജനപ്പെടുമെന്നും പറയുകയുണ്ടായി. ബ്ലോഗ് രംഗത്ത് മാത്രമല്ല, കമ്പ്യൂട്ടറീല്‍ മലയാളം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും - ഇ-മെയിലിനോ, ഓര്‍ക്കുട്ടിലോ ഒക്കെ - ഇങ്ങനെയൊരു ബ്ലോഗ് പ്രയോജനപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.<br /><br />തുടര്‍ന്ന് ഇതിനു പറ്റിയ ഒരു പേര് അന്വേഷിക്കുവാന്‍ തുടങ്ങി. ഈ ബ്ലോഗിന്റെ ഉദ്ദേശലക്ഷ്യങ്ങളോട് ചേര്ന്നുനില്ക്കുന്നതും, എളുപ്പം ഓര്‍ത്തിരിക്കുവാന്‍ പറ്റിയതുമായ ഒരു പേര്. കുടിപ്പള്ളിക്കൂടമെന്നും, ബ്ലോഗ് സഹായം എന്നും മറ്റും പല പേരുകളും കൂട്ടുകാര്‍ നിര്‍ദ്ദേശിച്ചെങ്കിലും, എനിക്കേറ്റവും നല്ലതെന്നു തോന്നിയ പേര് ബ്ലോഗര്‍ ചന്ദ്രകാന്തം നിര്‍ദ്ദേശിച്ച “ആദ്യാക്ഷരി” എന്ന പേരായിരുന്നു. കേട്ടപാടെ അതുതന്നെ എന്നു നിശ്ചയിച്ചു. <br /><br />അങ്ങനെയിരിക്കെയാണ് ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് വച്ച് ബ്ലോഗ് അക്കാഡമിയുടെ നേതൃത്വത്തില്‍ ഒരു പഠനകളരി നടത്തുവാനുള്ള തീരുമാനം അതിന്റെ പ്രവര്‍ത്തകര്‍ എടുത്തത്. ആദ്യാക്ഷരിയെ ആ പരിപാടിയില്‍ വച്ച് പരിചയപ്പെടുത്തുവാന്‍ സമ്മതമാണോ എന്ന് അങ്കിള്‍ ചോദിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. അങ്ങനെ ജൂണ്‍ ഒന്നിന് എന്റെ <a href="http://appoontelokam.blogspot.com/2008/06/blog-post.html">“അപ്പൂന്റെ ലോകം”</a> എന്ന ബ്ലോഗിലെ ഒരു പോസ്റ്റില്‍ കൂടി “ആദ്യാക്ഷരിയെ” ബൂലോകത്തിനു ഞാന്‍ പരിചയപ്പെടുത്തി. അതേ ദിവസം തന്നെ തിരുവനന്തപുരത്ത് ബോഗ് അക്കാഡമിയില്‍, അതില്‍ പങ്കെടുത്ത നവാഗതര്‍ക്ക് അങ്കിള്‍ ഇതു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. <br /><br />ആദ്യാക്ഷരി ഒട്ടനവധി നവാഗതര്‍ക്ക് പ്രയോജനമാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് അന്നുമുതല്‍ ഇന്നുവരെയുള്ള അതിന്റെ പേജ് ഹിറ്റ് കൌണ്ട്. ഏഴുമാസം കൊണ്ട് 36000 പേജ് ലോഡുകള്‍ ഈ ബ്ലോഗില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരുപാടുപേരുടെ സംശയങ്ങള്‍ പരിഹരിച്ചു കൊടുക്കുവാനും സാധിക്കുന്നുണ്ട്. നമ്മുടെ മാതൃഭാഷയുടെ കമ്പ്യൂട്ടര്‍ ഉപയോഗത്തിനായി ഒരു ചെറിയ സഹായമാകുവാന്‍ ആദ്യാക്ഷരിക്കും സാധിക്കുന്നു എന്നതാണ് ഇതിന്റെ പിന്നിലെ അധ്വാനത്തില്‍ നിന്ന് എനിക്കു കിട്ടുന്ന ഏറ്റവും വലിയ സന്തോഷം. ആട്ടെ, ആദ്യാക്ഷരി തുടങ്ങിയിട്ട് പപ്പാ ബ്ലോഗ് തുടങ്ങിയോ എന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാവും, ഇല്ല എന്നാണതിനുത്തരം! വായനയും കമന്റെഴുതലും മാത്രം. <br /><br />മുമ്പും ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ, ബ്ലോഗില്‍ നിന്ന് ലഭിച്ച ഏറ്റവും സന്തോഷമുള്ള കാര്യം പുതിയ പുതിയ സൌഹൃദങ്ങളാണ്. അതില്‍ ചെറുപ്പക്കാരുണ്ട്, എന്റെ സമപ്രായക്കാരുണ്ട്, മാതാപിതാക്കളുടെ പ്രായമുള്ളവര്‍ വരെയുണ്ട്. നിങ്ങളോരോരുത്തരുടേയും സ്നേഹത്തിനും, സഹകരണത്തിനും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട്, വീണ്ടും എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ഭാഷയ്ക്ക് ചെയ്യാം എന്നു പ്രതീക്ഷിച്ചുകൊണ്ട് ഈ കുറിപ്പ് നിറുത്തട്ടെ.<br /><br />സ്നേഹപൂര്‍വ്വം<br />അപ്പു.അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com41tag:blogger.com,1999:blog-265369741022009764.post-29374655057325027452009-01-26T14:39:00.000+05:302009-01-26T16:13:24.010+05:30കമന്റു ചെയ്യാന്‍ ‘ഭയം’ഒരു പോസ്റ്റു വായിച്ചാല്‍ അതിലൊരു കമന്റിട്ടു പോരുക എന്നത് എന്റെ ശീലമാണ്. പക്ഷേ ഈയിടെയായി കമന്റുകളിടാന്‍ എനിക്ക് ‘ഭയമാണ്’. പ്രശ്നം മറ്റൊന്നുമല്ല, കമന്റ് ഫോം സെറ്റിംഗില്‍ രണ്ടുവിധത്തില്‍ ബ്ലോഗറ് സെറ്റ് ചെയ്യാം. ഒന്ന് ഈ ബ്ലോഗില്‍ കാണുന്നതുപോലെ പരമ്പരാഗത രീതിയില്‍ Post a comment എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ട് കമന്റെഴുതാനുള്ള പേജിലേക്ക് പോകാനുള്ള വഴി. രണ്ട്, പോസ്റ്റിനടിയിലായി കമന്റ് ഫോം ‘എംബഡ്’ ചെയ്യുന്ന രീതി. ഈയിടെയായി ഒട്ടനവധി ബ്ലോഗര്‍മാര്‍, പ്രത്യേകിച്ചും നവാഗതര്‍ രണ്ടാമതു പറഞ്ഞ രീതി പിന്തുടരുന്നതുകാണുന്നു.<br /><br />എന്റെ പ്രശ്നം ഇത്തരം ബ്ലോഗുകളിലാണ്. കമന്റ് ഫോം പോസ്റ്റില്‍ എംബഡ് ചെയ്തിരിക്കുന്ന ബ്ലോഗുകളില്‍ ഞാന്‍ ഒരു കമന്റ് ഇട്ടു എന്നിരിക്കട്ടെ. ‘പോസ്റ്റ് കമന്റ്’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതും, ആ വിന്റോ പെറ്റുപെരുകാന്‍ തുടങ്ങും! ഒരവസാനവുമില്ലാതെ അമ്പതും അറുപതും വിന്റോവരെ ഒന്നിനുപുറകെ ഒന്നായി തുറക്കും. അവസാനം കമ്പ്യൂട്ടര്‍ ഹാങ്ങായി, റീസ്റ്റാര്‍ട്ട് ചെയ്യേണ്ടിയും വരും. അതിനാല്‍ കമന്റ് ഫോം എംബഡ് ചെയ്തിരിക്കുന്ന പോസ്റ്റുകളില്‍ കമന്റിടാന്‍ എനിക്ക് ഇപ്പോള്‍ ഭയമാണ്. എന്നാല്‍ പഴയരീതിയിലെ കമന്റുകള്‍ എഴുതുന്ന ഫോമുകളില്‍ യാതൊരു പ്രശ്നവും ഇല്ലതാനും!<br /><br />വേറെ ആരെങ്കിലും ഈ പ്രശ്നം ശ്രദ്ധിച്ചിട്ടുണ്ടോ? ഇതൊഴിവാക്കാനുള്ള പോംവഴി അറിയാമോ? ഞാന്‍ ഉപയോഗിക്കുന്ന ബ്രൌസറ് ഇന്റര്‍ നെറ്റ് എക്സ്പ്ലോറര്‍ 6.0, OS windows XP professional. അറിയാവുന്നവര്‍ സഹായിക്കൂ.അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com34tag:blogger.com,1999:blog-265369741022009764.post-46729775705074377402009-01-06T18:35:00.018+05:302009-01-08T14:14:11.916+05:30ഗാസയിലെ കുഞ്ഞുങ്ങള്ക്ക്അറബ് ലോകത്ത് കുറേ ദിവസങ്ങളായി പത്രങ്ങളിലെ മുന്‍പേജ് ചിത്രങ്ങളെല്ലാം പാലസ്തീനില്‍ നിന്നുള്ള ചിത്രങ്ങളാണ്. എല്ലാം ദാരുണ രംഗങ്ങള്‍. ഇന്ന് രാവിലെ ഇറങ്ങിയ പത്രങ്ങളില്‍ മുന്‍പേജില്‍ കണ്ട ഒരു ചിത്രം ഏതു കഠിനഹൃദയനേയും ഒന്നിളക്കുവാന്‍ പ്രാപ്തമായിരുന്നു. തന്റെ അഞ്ചുവയസിനു താഴെ പ്രായമുള്ള മൂന്നു പിഞ്ചുകുഞ്ഞുങ്ങളുടെ ജഡങ്ങള്‍ കെട്ടിപ്പിടിച്ചു കരയുന്ന ഒരു പിതാവിന്റെ ചിത്രം. ഇന്നലെ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് ഈ മൂന്നുകുഞ്ഞുങ്ങളും. ഇതുവരെ കൊന്നുതള്ളപ്പെട്ട എണ്‍പതോളം കുട്ടികളില്‍ മൂന്നുപേര്‍. (Jan 7 അപ്ഡേറ്റ് 215 എന്നുകാണുന്നു).<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhF5ySoLVBThD-h2TiIXr0pUJYvT8E4NCVNihf5wnjqm-MCeZsjCBuzJyYJoNDpnckoKOlvZXfHzgA9VpUlzeAl7XsLPyUKzjis94cUrWlid1jJ8O6-3QKjDqyqtL0hsaO8RjIximdAGYIh/s1600-h/P-boy2.jpg"><img id="BLOGGER_PHOTO_ID_5288447833855210514" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 137px; CURSOR: hand; HEIGHT: 400px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhF5ySoLVBThD-h2TiIXr0pUJYvT8E4NCVNihf5wnjqm-MCeZsjCBuzJyYJoNDpnckoKOlvZXfHzgA9VpUlzeAl7XsLPyUKzjis94cUrWlid1jJ8O6-3QKjDqyqtL0hsaO8RjIximdAGYIh/s400/P-boy2.jpg" border="0" /></a> ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഔദ്യോഗിക കണക്കുകളനുസരിച്ച് അറുനൂറില്പരം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു, രണ്ടായിരത്തഞ്ഞൂറിലേറെപ്പേര്ക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചവരില്‍ എണ്പതു കുട്ടികള്‍. പരിക്കേറ്റവരില്‍ തന്നെ കൈയ്യുംകാലും മുറിച്ചുമാറ്റപ്പെട്ടവര്‍ അനവധി. ഗാസയിലെ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഒരു ഡോക്ടറുടെ പ്രസ്താവന ഇന്നത്തെ ഗള്‍ഫ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങളില്‍ എന്തുതരം ആയുധങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ആ ഡോക്ടര്‍ അതിശയപ്പെടുന്നു. കാരണം, മനുഷ്യാവയവങ്ങള്‍ ചിതറിത്തെറിക്കുവാന്‍ പാകത്തിലുള്ള വസ്തുക്കളാണ് അവയിലുള്ളതത്രെ. തല്‍ഫലമായി കൈയ്യും കാലും മുറിച്ചുമാറ്റപ്പെടേണ്ട കേസുകളാണ് കൂടുതലും എത്തുന്നതെന്ന് ഈ ഡോക്ടര്‍ പറയുന്നു. ഒപ്പമുള്ള ചിത്രങ്ങളും ഇത് വ്യക്തമാക്കുന്നു. ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ട ചെറുപ്പക്കാര്‍ അനവധി. മാസം ചിതറിതെറിച്ചുപോയ ശരീരഭാഗങ്ങളുമായി മറ്റുചിലര്‍. സ്ത്രീകളുടെയും കുട്ടികളുടേയും കൈയ്യും കാലും മുറിച്ചുമാറ്റേണ്ടിവരുന്നതാണ് ഏറ്റവും സങ്കടകരമെന്നും ആ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭീകരമാണ് ഈ അവസ്ഥ; അതിലേറേ കഷ്ടവും.<br /><br />എല്ലാ മാനുഷിക പരിഗണനകളും മറന്നുകൊണ്ട് ഇസ്രയേല്‍ നിലവില്‍ നടത്തുന്ന ഈ ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് പാലസ്തിനിലെ കുട്ടികളെയാണ്. ലോകത്തിന്റെ നന്മയോ തിന്മയോ തിരിച്ചറിയാന്‍ പ്രായമായിട്ടില്ലാത്ത പിഞ്ചുകുഞ്ഞുങ്ങള്‍. റോയിട്ടേഴ്സിന്റെയും, എ.എഫ്.പി യുടേയുമൊക്കെ സൈറ്റുകളില്‍, അല്ലെങ്കില്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന് തുറന്ന് ഒന്നു സേര്‍ച്ച് ചെയ്തുനോക്കൂ (കാണാന്‍ ധൈര്യമുള്ളവര്‍). തലയോട് പിളര്‍ന്ന് തലച്ചോറ് വെളിയില്‍ ചാടി മരിച്ചുകിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍, പേടിയോടെ ഏതുനിമിഷവും ഉണ്ടാകാമാവുന്ന അടുത്ത ബോംബാക്രമണവും പ്രതീക്ഷിച്ച് ഇരിക്കുന്നകുട്ടികള്‍, അംഗഭംഗം വന്ന് വേദനയോടെ നിലവിളിക്കുന്നവര്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായിപ്പോയവര്‍ .... ഇങ്ങനെ പല രംഗങ്ങള്‍.<br /><br />ഒരു കൊല്ലിയാന്‍ മിന്നിയാല്‍, ഇടിവെട്ടിയാല്‍, പേടിയോടെ നമ്മുടെ മടിത്തട്ടില്‍ ഒളിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളെ നമുക്കറിയാം. അതേപ്രായത്തിലുള്ള ഈ കുട്ടികള്‍ എത്ര ഭീതിയോടെയാവും ഇങ്ങനെയൊരു യൂദ്ധം നടക്കുന്ന സ്ഥലത്ത് കഴിയുന്നതെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.<br /><br />ലോകരാജ്യങ്ങളെല്ലാം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാന്‍ തയാറാകാത്ത ഇസ്രയേല്‍ ഭരണകൂടം ഇപ്പോള്‍ കാണിക്കുന്ന മുഷ്ക് എന്തിന്റെ പേരിലായാലും ന്യായീകരിക്കുവാനാവുന്നില്ല. ഒരു യുദ്ധക്കളത്തിലെന്നപോലെ നിസ്സഹായരായ ഒരു ജനതയെ വളഞ്ഞുവച്ച് ആക്രമിക്കുക; നിരപരാധികളെ കൊന്നൊടുക്കുക.ഓരോ തവണയും യുദ്ധങ്ങളും ആക്രമണങ്ങളും ഗാസയില്‍ ആവര്‍ത്തിക്കുമ്പോഴും നഷ്ടപ്പെട്ടുകാണുന്നത് മനുഷ്യത്വമാണ്.<br /><br />യു.എന്‍. രക്ഷാസമിതിയില്‍ ഇതിനെതിരെ കൊണ്ടുവന്ന ഒരു പ്രമേയം അമേരിക്ക വീറ്റോ ചെയ്ത് എതിര്‍ത്തത്രെ. ഇസ്രായേലിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്തിക്കോണ്ടാണാ പ്രമേയം എന്നതാണ് കാരണം പറഞ്ഞുകേട്ടത്. എന്തൊരു വല്യേട്ടന് മനോഭാവം? ഇങ്ങനെ നാലഞ്ചു “വന്‍ശക്തികള്‍ക്ക്“ ഏതു പ്രമേയവും എതിര്ക്കാമെന്നിരിക്കെ ഇങ്ങനെയൊരു ആഗോള സംഘടനയുടെതന്നെ പ്രസക്തി എന്താണ്? മറ്റുരാജ്യങ്ങള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമെങ്കിലും കൊടുക്കേണ്ടേ?<br /><br />എന്തായാലും അമേരിക്കയുടെ മൌനപിന്തുണതന്നെയാണ് ഇസ്രയേലിന് ധൈര്യം കൊടുക്കുന്നതെന്ന് വ്യക്തം; ആ മൌനത്തിനു പിന്നില്‍, അമേരിക്കന്‍ ഭരണകൂടത്തില്‍ അവിടെയുള്ള ജൂതന്മാരുടെ പിടിപാടും, മിഡില്‍ ഈസ്റ്റിലെ അവരുടെ താല്പര്യങ്ങളും കണ്ടേക്കാം. ഏതു ഭരണം വന്നാലും അമേരിക്കയുടെ നിലപാട് ഇങ്ങനെയൊക്കെത്തന്നെയാവുമെന്ന് സംശയം തോന്നുന്നു നിയുക്തപ്രസിഡന്റ് ഒബാമയുടെ ഈ വിഷയത്തിലെ മൌനം കാണുമ്പോള്‍. <br /><br />‘ഈ രക്തച്ചൊരിച്ചിലിനൊരവസാനം ഉടനേ ഉണ്ടായെങ്കില്‍‘ എന്നാശിക്കുവാന് മാത്രമേ ആവുന്നുള്ളൂ. യുദ്ധവും ആക്രമണങ്ങളും ഒന്നിനും ഒരു പരിഹാരമല്ലല്ലോ. ഇപ്പോള്‍ നടക്കുന്ന ഈ യുദ്ധം, കൂടുതല്‍ കൂടുതല്‍ ഇസ്രയേല്‍ വിരോധികളെ സൃഷ്ടിക്കുവാന്‍ മാത്രമല്ലേ ഉപകരിക്കൂ? സഹോദരങ്ങള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍ എന്നിവരൊക്കെ നഷ്ടപ്പെട്ട ഈ കുട്ടികള്‍, അംഗവൈകല്യം വന്നവര്‍, മരിക്കാതെ ജീവിച്ച് നരകിക്കുന്നവര്‍ തുടങ്ങിയവരുടെയൊക്കെ മനസ്സില്‍ പെറ്റുപെരുകാന്‍ പോകുന്ന വൈര്യാഗ്യം ചെറുക്കുവാന്‍ ഇസ്രയേലിന് ആവുമോ?<br /><br />ഈ നരഹത്യയില്‍ ജാതിയും മതവും വംശവും ദേശവും ഒന്നും കലര്ത്തിചിന്തിക്കേണ്ടതില്ല. അവിടെ മരിക്കുന്നത് നിസ്സഹായരായ മനുഷ്യരാണ്, ഒഴുകുന്നത് മനുഷ്യരക്തവും. അവിടെ മരിച്ചു വീണുകിടക്കുന്ന ആ കുഞ്ഞുങ്ങളെ എല്ലാവരേയും എന്റെ കുഞ്ഞൂങ്ങളെപ്പോലെയെ എനിക്ക് കാണാനാവുന്നുള്ളൂ; അല്ലാതെ ഒരു പാലസ്തീനി കുട്ടിയെന്നോ, മുസ്സിം കുട്ടിയെന്നോ ഉള്ള നിലയില്‍ കാണാനാവുന്നില്ല. <br /><br />ക്രിസ്തുവിനെ ക്രൂശിക്കുവാനേല്പ്പിക്കുന്നതിന് മുമ്പ് പീലാത്തോസ് കൈകകഴുകിക്കൊണ്ട് “ഈ രക്തത്തില്‍ എനിക്കു പങ്കില്ല” എന്നു പറഞ്ഞപ്പോള്‍ “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതിമേലും ഇരിക്കട്ടെ” എന്ന് പറഞ്ഞ യഹൂദജനതയുടെ പിന്‍ഗാമികള്‍ ഇപ്പോള്‍ ചൊരിയുന്ന ഈ കുഞ്ഞുങ്ങളുടെ നിഷ്കളങ്കരക്തത്തിന്റെ കണക്ക് എങ്ങനെയൊക്കെ കൊടുത്തുതീര്‍ക്കുമെന്ന് കാലം തെളിയിക്കട്ടെ. ഇതിനെതിരേ ഒന്നു ശബ്ദിക്കുവാന്‍ പോലും തയ്യാറാകാതെ എല്ലാം നോക്കിക്കാണുന്നവരുടെ വിധിയും!<br /><br /><br /><strong><span style="color:#3366ff;">അനുബന്ധം:<br /></span></strong><span style="font-size:85%;">ഈ വിഷയത്തെപ്പറ്റി അനില്‍ശ്രീ എഴുതിയ </span><a href="http://swakaryangal.blogspot.com/2009/01/blog-post.html" target="_blank"><span style="font-size:85%;">“നാണിക്കൂ ലോകമേ”</span></a><span style="font-size:85%;"> പോസ്റ്റും അതിലെ ശ്രദ്ധേയമായ ചില കമന്റുകളും ഇവിടെ </span><br /><br /><br />===========================================<br /><a href="http://surajcomments.blogspot.com/2008/12/blog-post.html" target="_blank">ഇസ്രായേല്‍ - പാലസ്തീന് ചരിത്രം </a>: ഡോ. സൂരജിന്റെ പോസ്റ്റ്.<br />===========================================അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com26tag:blogger.com,1999:blog-265369741022009764.post-35642810967592047102008-12-29T07:00:00.004+05:302008-12-29T10:51:04.583+05:30അതിര്‍ത്തിയില്‍ പടയൊരുങ്ങുമ്പോള്മുംബൈയിലെ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യന്‍ മാധ്യമലോകത്ത് കേള്‍ക്കുവാന്‍ തുടങ്ങിയതാണ് പാകിസ്ഥാന് നല്ലൊരു തിരിച്ചടി നല്‍കണമോ വേണ്ടയോ എന്ന ചര്‍ച്ച. കഴിഞ്ഞയാഴ്ച സൂര്യ ടി.വി യില്‍ കണ്ട ഒരു പ്രോഗ്രാമില്‍ (ഏതു പ്രോഗ്രാമെന്ന് ഓര്‍ക്കുന്നില്ല) കണ്ട ഒരു രംഗം, അവതാരകന് കേരളത്തിലെ ഒരു നഗരത്തിലെ തെരുവില്‍കൂടി നടന്നുകൊണ്ട് മുമ്പില്‍ വന്നുപെടുന്നവരോടെല്ലാം ചോദിക്കുന്നു “മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ എന്തു നടപടി വേണമെന്നാണ് നിങ്ങളുടെ അഭിപ്രായം”?<br /><br />അതു കേട്ട് അഭിപ്രായം പറഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും വഴിയാത്രക്കാര്‍ക്കും എല്ലാം ഒരേ അഭിപ്രായം തന്നെ, “ഒരു യുദ്ധംതന്നെയാണ് ഇതിനു നല്ല പ്രതിവിധി“! പരിപാടിയുടെ അവസാനം അവതാരകന്റെ കണ്ക്ലൂഷന് : പാകിസ്ഥാനെതിരെ സൈനികനടപടി വേണം എന്നാണ് പൊതുജനാഭിപ്രായം എന്ന്!<br /><br />യുദ്ധം എന്തെന്നോ, യുദ്ധഭൂമിയിലെ ജീവിതാവസ്ഥകളെന്തെന്നോ ഇതുവരെ നേരില്‍ അനുഭവിച്ചിട്ടില്ലാത്ത സാധാരണമലയാളി എത്ര നിസ്സാരമായി ഒരു യുദ്ധത്തെ കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ആ പരിപാടിയില്‍ പങ്കെടുത്തവരുടെ പ്രതികരണങ്ങള്‍. ഇപ്പോള്‍ ദിവസേനയെത്തുന്ന പ്രത്രറിപ്പോര്ട്ടുകളും വിഭിന്നമല്ല. അതിര്‍ത്തിയിലെ പടയൊരുക്കങ്ങള്‍, സൈനിക വിന്യാസങ്ങള്‍, യുദ്ധവിമാനങ്ങളുടെ പരിശീലനപ്പറക്കലുകള്‍, സൈനിക ചര്‍ച്ചകള്‍, രാഷ്ട്രീയ പ്രസ്താവനകള്‍ എല്ലാം ദിവസേന ചൂടുള്ളവാര്ത്തകളാകുന്നു. പാകിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും അങ്ങനെതന്നെ.<br /><br />തൊണ്ണൂറുകളിലെ ഗള്‍ഫ് യുദ്ധക്കാലത്ത്, കുവൈറ്റില്‍ നിന്നും ഇറാക്കില്‍ നിന്നും അകലെയായിരുന്നിട്ടുകൂടി സൌദി അറേബ്യയില്‍ ദമാമില്‍ കഴിച്ചുകൂട്ടിയ ദിനങ്ങള്‍ ഇപ്പോഴും ഒരു ഭീതിയോടെ ഓര്‍മ്മയിലെത്തുന്നു. രാത്രിയിലും പകലും യുദ്ധവിമാനങ്ങള്‍ ഇരമ്പിപ്പറക്കുമ്പോള് ഉണ്ടാകുന്ന അരക്ഷിതാവസ്ഥ,മിസൈലുകള്‍ തലയ്ക്കുമീതേ പോകുമ്പോള്‍ മുഴങ്ങുന്ന അപായ സൈറനുകള്‍, ഇറാക്ക് രാസായുധങ്ങള്‍ പ്രയോഗിച്ചേക്കും എന്ന ഭീതിയില്‍ ഗ്യാസ് മാസ്കുകള്‍ തലക്കിടെവച്ചുകൊണ്ട് ഉറങ്ങിയിരുന്ന (?) കാലം. ഇതിലും എത്രയോ ഭീകരാമാവും യുദ്ധം നടക്കുന്ന മേഖലയില്‍ കഴിയുന്നവരുടെ അവസ്ഥകള്‍. വെടിയൊച്ചകള്‍, സ്ഫോടനങ്ങള്‍, എണ്ണമറ്റ മരണങ്ങള്, ദുരിതങ്ങള്‍ അങ്ങനെ എത്രയെത്ര.<br /><br />റിപ്പോര്‍ട്ടുകളില്‍ കാണുന്നതുപോലെ ഒരു യുദ്ധത്തിന് ഇരു രാജ്യങ്ങളും ഒരുങ്ങിയാല്‍ തന്നെ അത്ര അനായാസമാവുമോ കാര്യങ്ങള്‍ പോവുക? ഒരിക്കലുമല്ല. പടക്കോപ്പുകള്‍ ആവശ്യത്തിനു കൈയ്യിലുള്ള ഇരു രാജ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയാല്‍ നഷ്ടങ്ങള്‍ ഇരുഭാഗത്തും തീര്‍ച്ചയായും ഉണ്ടാവും. ഇറാന്-ഇറാക്ക് യുദ്ധം എട്ടുവര്‍ഷത്തോളം നീണ്ടുപോയത് ഉദാഹരണമായി നമ്മുടെ മുമ്പിലുണ്ടല്ലോ. ഇന്ത്യയോളം പോന്ന സൈന്യം ഇല്ലെങ്കിലും, പാകിസ്ഥാന്റെ കൈയ്യിലും എഫ്-16 തുടങ്ങിയ ആധുനിക യുദ്ധവിമാനങ്ങളും, മിസൈലുകളും ഉണ്ട്. ഇന്ത്യയുടെ കൈവശമാണെങ്കില്‍ നല്ലൊരു പ്രഹരം വേണമെങ്കില്‍ ആര്‍ക്കും കൊടുക്കാനാവശ്യമായ സൈനികബലവും, ആയുധങ്ങളും ഉണ്ടുതാനും. എങ്കിലും, ഒരു യുദ്ധം ഒരിക്കല്‍ തുടങ്ങിപ്പോയാല്‍ വിജയം ഏകപക്ഷീയമാവുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇരുപക്ഷത്തും നഷ്ടങ്ങള്‍ ഉണ്ടാവും.<br /><br />യുദ്ധഭൂമിയില്‍ മരിച്ചുവീഴുന്ന പട്ടാളക്കാരെപ്പോലെതന്നെ, ഇതില്പെട്ടു മരിക്കുന്ന ഒരുപാടു സാധാരണക്കാരും ധാരളം ഉണ്ടാകും. ദിവസേന പതാകയില്‍ പൊതിഞ്ഞെത്തുന്ന കുറേ മൃതദേഹങ്ങള്‍, അവരുടെ ധീരത വര്‍ണ്ണിക്കുവാന്‍ കുറച്ചു ദിവസങ്ങള്‍ മെനക്കെടുന്ന സമൂഹം, അതിനുശേഷം എന്നത്തേക്കുമായി ആ വേര്‍പാടുകള്‍ അനുഭവിക്കുവാന്‍ വിധിക്കപ്പെട്ട അവരുടെ ബന്ധുക്കള്‍; കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍; ഒരിക്കലും ഉണക്കാനാവാത്ത മുറിവുകളും ഇത്രയൊക്കെയല്ലേയുള്ളൂഎല്ലാ യുദ്ധങ്ങളുടെയും ബാക്കിപത്രം?<br /><br />ഏതായാലും, പുരാണങ്ങളില്‍ കാണുന്നതുപോലെ ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചു കീഴടക്കി അതിന്റെ ഭൂവിഭാഗങ്ങള്‍ തങ്ങളോടു ചേര്‍ക്കുന്ന രീതിയിലുള്ള യുദ്ധങ്ങള്‍ ഈ കാലഘട്ടത്തില്‍ നടക്കുകയില്ല, നടക്കാന്‍ സാധിക്കില്ല. ഭീകരതയെ തൂത്തെറിയുവാന്‍ യുദ്ധങ്ങള്‍ പൂര്‍ണ്ണമായും ഉപകാരപ്രദവുമല്ല എന്ന് അമേരിക്ക നടത്തിയ സമീപകാല യുദ്ധങ്ങള്‍ തന്നെ ഉദാഹരണങ്ങള്‍. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയേയും പിടിച്ചിരിക്കുന്ന ഈ സമയത്ത് ഒരു യുദ്ധം ഉണ്ടായാല്‍, നമ്മുടെ സാമ്പത്തിക സ്ഥിതി വീണ്ടും വഷളാവുകയേ ഉള്ളൂ എന്ന് ആര്‍ക്കാണറിയാത്തത്.<br /><br /><br />ഭീകരപ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുക എന്നത് ലോകത്തിനാകമാനം ആവശ്യമായ കാര്യംതന്നെയന്നതില് യാതൊരുസംശയവും ഇല്ല. പക്ഷേ ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന രണ്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിലും പ്രായോഗികമായ മറ്റുമാര്ഗ്ഗങ്ങളൊന്നുമില്ലേ, ഭീകരതയെ നേരിടുവാന്‍? അതോ പാകിസ്ഥാനിലെ നിലവിലുള്ള സര്‍ക്കാരിന്റെ ജനകീയ അടിത്തറയും,അവരുടെ ആഭ്യന്തരകാര്യങ്ങളിലെ പിടിപാടും വളരെ ദുര്‍ബലമോ? “ഇന്ത്യക്കൊരു പാര” പണിയാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേര് പാകിസ്ഥാനില്‍ ഉണ്ടാവുമെങ്കിലും ഭീകരട്രെയിനിംഗും മറ്റും അവിടുത്തെ ഗവര്‍മെന്റ് സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകളായിരിക്കുമോ? ആണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആണെങ്കില്‍ തന്നെ അതവസാനം അവര്‍ക്കുതന്നെ പാരയായി ഭവിക്കില്ലേ?<br /><br /><br />ഇന്ത്യയില്‍ തന്നെ, ആഭ്യന്തര സുരക്ഷവര്ദ്ധിപ്പിക്കുവാനായി വേണ്ടനടപടികള്‍, യാതൊരു പഴുതുകള്ക്കുമിടയില്ലാതെ നടത്തുവാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ശ്രമിച്ചുകൂടേ? അമേരിക്കയില്‍ 9/11 ശേഷം മറ്റൊരു ഭീകരാക്രമണവും ഇന്നേവരെനടത്തുവാനാവാത്തവിധം അവരുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ എത്ര ശുഷ്കാന്തിയോടെ പ്രവര്‍ത്തിക്കുന്നത് നോക്കുക. ഇന്ത്യയില്‍ ഒരു പൊതുപോലീസ് സംവിധാനം എന്തുകൊണ്ട് പ്രായോഗികമാകുന്നില്ല? ഒരു രാജ്യത്തിനുള്ളില്‍ ഒരു ഡിപ്പാര്‍ട്ട്മെന്റിനു കീഴിലുള്ള പോലീസ് സംവിധാനം എന്നത് സാധ്യമാവില്ലേ? അതോ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ അതിനു തയ്യാറാകാത്തതോ?<br /><br /><br />ഇതൊന്നുമല്ലാതെ മറ്റൊരു സംശയം തോന്നുന്നത്, ജനങ്ങള്‍ക്കിടയില്‍ ഒരു ഭീതിവളര്‍ത്തിക്കൊണ്ട് സ്ഥിതിയില്‍ നിന്ന് രാഷ്ട്രീയലാഭം നേടാനുള്ള പുറപ്പാടോ ഈ യുദ്ധശ്രുതികള്‍? ഏതായാലും, ഒരു യുദ്ധം എന്നത് അത്ര നിസ്സാരകാര്യമായി ഒരു സാധാരണപൌരന് എന്നനിലയില്‍ എനിക്കുതോന്നുന്നില്ല. കേരളത്തിലായതുകൊണ്ട് നമ്മളെ ഇതൊന്നും ബാധിക്കില്ല എന്ന ചിന്ത സാധാരണമലയാളി ഉപേക്ഷിക്കാനുള്ള സമയമായിരിക്കുന്നു എന്നു തോന്നുന്നു.<br /><br />ഇനിയും ഒരു യുദ്ധം ഉണ്ടാവാതിര്ക്കട്ടെ.....അത്രയേ ആഗ്രഹിക്കാനാവുന്നുള്ളൂ.അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com20tag:blogger.com,1999:blog-265369741022009764.post-39884124104251023202008-12-18T11:10:00.000+05:302008-12-18T12:49:39.954+05:30ക്യാമറ T-stop കളും എക്സ്പോഷറുംചില ആഗ്രിഗേറ്ററുകള്‍ കാണാതെ പോയ ഈ പോസ്റ്റിലേക്കുള്ള ലിങ്ക് <a href="http://kazhchaykkippuram.blogspot.com/2008/12/15-t.html">ഇവിടെ</a>അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com0tag:blogger.com,1999:blog-265369741022009764.post-48882220454790375812008-12-03T18:33:00.006+05:302008-12-04T09:13:16.937+05:30വാര്‍ത്തകളുണ്ടാക്കുന്ന മാധ്യമങ്ങളും പട്ടിവിളി വിവാദവുംവി.എസ്. അച്യുതാനന്ദന്റെ പട്ടിവിളി വിവാദം ഒരു വശത്ത് കൊഴുക്കുമ്പോള്‍ ഇന്ന് വളരെ രസകരമായ ഒരു സംഭവവികാസം ഉണ്ടായിരിക്കുന്നു. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അടുത്ത ബന്ധുവും, കുടുംബസുഹൃത്തുമായ ശ്രീ രാജീവ്, സന്ദീപിന്റെ പിതാവിനു വേണ്ടി മാധ്യമങ്ങളുടെ മുമ്പില്‍ ഒരു പ്രസ്താവന നടത്തി. അത് എല്ലാ ന്യൂസ് ചാനലുകളിലും ഉണ്ടോ എന്നെനിക്കറിയില്ല, ഇതെഴുതുന്നതിനു മുമ്പ് യു.എ.ഇ യിലെ റേഡിയോ ഏഷ്യയിലാണ് (1269 AM) ഞാന്‍ ഇത് കേട്ടത്. തുടര്‍ന്ന് വൈകിട്ട് നാലുമണിക്കുള്ള വിവാദ പര്‍വ്വം പരിപാടിയിലും ഇതായിരുന്നു ചര്‍ച്ചാ വിഷയം.<br /><br />അദ്ദേഹം പറഞ്ഞത്, ഈ വിവാദ സംഭവങ്ങളുണ്ടാകുമ്പോഴെല്ലാം താന്‍ ദൃക്സാക്ഷിയായിരുന്നുവെന്നാണ്. മേജര്‍ സന്ദീപിന്റെ ശവദാഹത്തിനു ശേഷം അദ്ദേഹത്തിന്റെ അച്ഛന് മാനസികമായി വളരെ തളര്‍ന്നിരുന്നുവെന്നും, പിറ്റേന്ന് നമ്മുടെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടെ വീട്ടിലെത്തിയപ്പോഴും അദ്ദേഹം അതേ മാനസിക നിലയിലായിരുന്നു എന്നുമാണ് രാജീവ് പറഞ്ഞത്. മുഖ്യമന്ത്രി വീട്ടിലെത്തുമ്പോള്‍ ശ്രീ ഉണ്ണികൃഷ്ണന് വീടിനു പുറത്തായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി വന്നിട്ടുണ്ടെന്ന് അദ്ദേഹത്തെ അറിയിക്കുകയും, അദ്ദേഹം വീട്ടിലെത്തുകയും ചെയ്തു. മുഖ്യമത്രിയോടു സംസാരിക്കുവാന്‍ കൂടെയുള്ളവര്‍ പറഞ്ഞപ്പോള്‍ "പോടാ, എനിക്കാരെയും കാണേണ്ട, എന്റെ വീട്ടിലാരും വരണ്ടാ" എന്നു പറഞ്ഞ് രാജീവിന്റെ കൈ തട്ടി മാറ്റിയിട്ട് വീടിനുള്ളിലേക്ക് കയറി പോവുകയുമാണ് ചെയ്തതത്രെ. അദ്ദേഹത്തിന്റെ അപ്പോഴത്തെ മാനസികനിലയില്‍ അങ്ങനെ പറഞ്ഞു എന്നത് സത്യംതന്നെ.<br /><br />ഈ സമയം മുഖ്യമന്ത്രി വീട്ടിനുള്ളിലായിരുന്നു. ഈ വീഡിയോ ക്ലിപ്പിംഗ് എഡിറ്റുചെയ്ത് വാര്‍ത്താമാധ്യമങ്ങള്‍ കാണിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ "പോടാ, എനിക്കാരെയും കാണണ്ടാ" എന്നത് മുഖ്യമന്ത്രിയോട് പറഞ്ഞ രീതിയിലാണ് ചിലര്‍ക്കെങ്കിലും തോന്നിയത്.<br /><br />രാജീവ് ഇങ്ങനെ തുടരുന്നു:<br /><br />അടുത്തരംഗം തുടങ്ങുന്നത് മുഖ്യമന്ത്രിയോട് ഇന്റര്‍വ്യൂ നടത്തിയ ഇംഗ്ലീഷ് ചാനല്‍ ലേഖകന്‍ നടത്തുന്ന ഒരു ചോദ്യത്തില്‍നിന്നാണ്. ആ ലേഖകന്റെ ചോദ്യം "ഒരു പട്ടിയും എന്റെ വീട്ടില്‍ വരേണ്ട എന്ന സന്ദീപിന്റെ അച്ഛന്റെ പ്രസ്താവനയോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്ന്വത്രേ . അതിന്റെ വളരെ സ്വാഭാവികമായ മറുപടി മുഖ്യമന്ത്രിപറയുകയും ചെയ്തു "സന്ദിപിന്റെ വീടല്ലായിരുന്നുവെങ്കില്‍ ഒരു പട്ടിയും അങ്ങോട്ട് തിരിഞ്ഞു നോക്കുകയില്ലായിരുന്നല്ലോ" എന്ന്. തുടര്‍ന്ന് ചാനലുകളെല്ലാം മുഖ്യമന്ത്രിയുടെ ഉത്തരം മാത്രം കാണിക്കുകയും ചെയ്തതോടെ വിവാദം കൊഴുക്കുകയായിരുന്നു. <br /><br />ലേഖകന്റെ ഈ ചോദ്യമാണ് ഈ വിവാദപ്രസ്താവനയ്ക്കുപിന്നിലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് രാജീവ് പ്രസ്താവനയില്‍ പ്രത്യേകം പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഈ മറുപടിയാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ച് ഒരു വന്‍ വിവാദമാക്കിമാറ്റിയത്. ഇത്തരത്തില്‍ തീര്‍ത്തും അനാവശ്യമായ ഒരു വിവാദമുണ്ടായതില്‍ സന്ദീപിന്റെ കുടുംബത്തിന് ദുഃഖമുണ്ട് എന്നാണ് രാജീവ് ഈ പ്രസ്താവനയിലൂടെ, സന്ദീപിന്റെ അച്ഛനുവേണ്ടി പറഞ്ഞത്.<br /><br />ഇനി ഒരു ചോദ്യം. ഇതു ശരിയെങ്കില്‍ കുറ്റക്കാര്‍ ആരാണ്? വിവേകപൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യാതിരുന്ന നമ്മുടെ മാധ്യമങ്ങള്‍ തന്നെയല്ലേ? ഒരു സെന്‍സേഷനല്‍ ന്യൂസ് കവറേജ് ഉണ്ടാക്കുവാന്‍ വേണ്ടിമാത്രം മനഃപ്പൂര്‍വ്വം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതോ ഈ വിവാദം?പത്രസ്വാതന്ത്ര്യത്തിന്റെപേരില് ചോദ്യങ്ങളെറിയുക, അതില്‍ നിന്നു കിട്ടുന്ന ഉത്തരങ്ങളെ ഒരു വാര്‍ത്തയാക്കി മാറ്റുക - ഇതാണോ ഇവര്‍ ചെയ്യുന്നത്? എങ്കില്‍, മാധ്യമങ്ങളേ, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുവാനേ കഴിയൂ.<br /><br />കേരള സര്‍ക്കാര്‍ മേജര്‍ സന്ദീപിന്റെ ശവസംസ്കാര ചടങ്ങില്‍ വേണ്ടത്ര ശുഷ്കാന്തികാണിച്ച് പങ്കെടുത്തില്ല എന്നത് പ്രതിഷേധാര്‍ഹം തന്നെ. പക്ഷേ കുട്ടന്റെയും മുട്ടന്റെയും കഥയില്‍, ആടുകളെ തമ്മില്‍ തല്ലിച്ച് ഇടയില്‍ നിന്ന് ചോരനക്കിക്കുടിക്കുന്ന കുറുക്കന്റെ മാനസിക സംതൃപ്തിയുണ്ടല്ലോ, അതാണ് ഇത്തരം മാധ്യമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്. ഇത്ര അധഃപ്പതിച്ചല്ലോ നമ്മുടെ മാധ്യമ സംസ്ക്സാരം. അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനൊരുങ്ങുന്ന മറ്റുകുറേ രാഷ്ട്രീയക്കാരും. രാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ച ആ ധീരസൈനികന്റെ നേരെ വീണ്ടും വെടിവയ്ക്കുകയാണല്ലോ നിങ്ങളെല്ലാവരും ചെയ്യുന്നത്. കഷ്ടം!<br /><br />ഇന്നു വൈകിട്ട് മനോരമ ന്യൂസ് ചാനലും രാജീവിന്റെ പ്രസ്താവന കാണിച്ചിരുന്നു. തുടര്‍ന്ന് Counter Point എന്ന ചര്‍ച്ചയില്‍ പ്രശസ്ത പത്ര പ്രവര്ത്തകന് ശ്രീ. ബി.ആര്.പി ഭാസ്കര്‍ പറഞ്ഞ ഒരു കാര്യം ഇവിടെ പ്രസ്താവ്യമാണ്. അദ്ദേഹം പറഞ്ഞതു, ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ഈ വിഷയം അങ്ങേയറ്റം unprofessional ആയി കൈകാര്യം ചെയ്തു എന്നാണ്. എത്ര പ്രാധാന്യം ഓരോ വാര്‍ത്തകള്‍ക്കും കൊടുക്കണം, പ്രത്യേകിച്ച് അത് രാഷ്ട്രീയം ഉള്പ്പെടുന്നതാനെങ്കില്, എന്ന് ഓരോ മാധ്യമ പ്രവര്‍ത്തകനും തിരിച്ചറിയണം എന്നാണു അദ്ദേഹം എടുത്തു പറഞ്ഞത്.അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com22tag:blogger.com,1999:blog-265369741022009764.post-8044935651277460222008-12-01T09:15:00.009+05:302008-12-03T08:23:04.357+05:30നമ്മുടെ സ്കൂള്‍ സിലബസുകള്‍ കുട്ടികള്‍ക്ക് തലവേദനയാകുന്നുണ്ടോ?എന്റെ ശാസ്ത്രകൌതുകം എന്ന ബ്ലോഗില്‍ <strong>ചന്ദ്രയാനെപ്പറ്റിയുള്ള</strong> ലേഖനങ്ങള്‍ക്കിടയില്‍ വന്ന കമന്റുകളിലൊന്നില്‍ സി.ബി.എസ്.സി സിലബസിലെ പാഠഭാഗങ്ങളിലേയും പുസ്തകങ്ങളിലേയും “അപ്രായോഗികമായ” കാര്യങ്ങളെപ്പറ്റി ഒരു കമന്റ് ഇടേണ്ടിവന്നു ഈ വിഷയം ശാസ്ത്രകൌതുകം ബ്ലോഗിലെ സബ്ജക്റ്റുമായി ചേരാത്തതിനാല്‍ ആ കമന്റ് ഇങ്ങോട്ട് മാറ്റുന്നു.<br /><br />===============<br /><em><strong>ചോദ്യം: </strong></em><br /><br /><em>>>അതിനാല്‍ ഇന്നുംസി.ബി.എസ്.സി യുടെ ഒട്ടും പ്രായോഗികമല്ലാത്ത സിലബസിനേക്കാള്‍ <<</em><br />എന്തെ ഇങ്ങനെ പറയാന്‍ ? ഒന്ന് വിശദമാക്കാമോ?<br /><br /><br /><strong><em>ഉത്തരം:</em></strong><br /><br />സി.ബി.എസ്.സി സിലബസിനെപ്പറ്റി ഞാന്‍ പറഞ്ഞ ഈ അഭിപ്രായത്തിന്റെ പിന്നിലെ കാരണങ്ങള്‍ ഒരു കമന്റില്‍ കൂടി വിശദമാക്കുമ്പോള്‍ അത് വല്ലാതെ നീണ്ടുപോകും എന്നു തോന്നുന്നു. ഒരു പോസ്റ്റായി ഇട്ട് ചര്‍ച്ച ചെയ്യേണ്ട വിഷയമാണത്. അതില്‍ എനിക്കു പറയാനുള്ളത് ചുരുക്കിപ്പറയാം.<br /><br />1. സ്കൂള്‍ വിദ്യാഭ്യാസമെന്നത് വളരെ ശാസ്ത്രീയമായി ഡിസൈന്‍ ചെയ്തെടുക്കേണ്ട ഒന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു പ്രോജക്ട് മാനേജരുടെ താഴെ, ഒരു വലിയ കണ്‍സ്ട്രക്ഷന്‍ പ്രോജക്റ്റ് അതിന്റെ ഡിസൈന്‍ മുതല്‍ കമ്മീഷനിംഗ് വരെ എങ്ങനെ വിവിധവകുപ്പുകളിലായി ഏകോപിപ്പിച്ചു ചെയ്യുന്നുവോ അതുപോലെ കൈകാര്യംചെയ്യേണ്ട ഒന്നാണ് ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍ ഒരു കുട്ടി എന്തുപഠിക്കണം, ഇന്ന സബ്ജക്റ്റില്‍, ഇന്ന ക്ലാസില്‍ എന്തൊക്കെ വിഷയങ്ങള്‍ കൈകാര്യം ചെയ്യണം, ഒരു ക്ലാസിലെ മുഴുവന്‍ വിഷയങ്ങളും, അവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും പൂര്‍ണ്ണമായി പരസ്പരം ഭാരമായിപ്പോകാതെ ഒരു കുട്ടിക്ക് പഠിക്കാനാവുമോ എന്നൊക്കെ ഈ ഡിസൈന്‍ ഫേസില്‍ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒത്തൊരുമിച്ച് ചിന്തിക്കേണ്ടതാണ്.<br /><br />ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന ഒരു കുട്ടി, അഞ്ചുവയസ് മുതല്‍ പതിനേഴുവയസു വരെ എന്ന അവന്റെ മാനസിക വളര്‍ച്ചയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മറന്നുകൂടാ. ഓരോ ഏജ് ഗ്രൂപ്പിനും വഹിക്കാവുന്നതാവണം ഓരോപ്രത്യേക ക്ലാസിലേയും <strong>പാഠഭാഗങ്ങള്‍ ഒന്നായി നോക്കുമ്പോള്‍ </strong>.<br /><br />2. നമ്മുടെ നിലവിലെ വിദ്യാഭ്യാസ സംബ്രദായത്തിന്റെ ഏറ്റവും വലിയ ന്യൂനതയായി എനിക്കു തോന്നിയിട്ടുള്ളത് ഈ പരസ്പര കോര്‍ഡിനേഷന്‍ ഇല്ലാത്ത പുസ്തക നിര്‍മ്മാണമാണ്. സി.ബി.എസ്.സി യില്‍ ഒരു കോമണ്‍ പബ്ലിഷറോ, കോമണ്‍ പരീക്ഷാ ചോദ്യമോ (ഹൈസ്കൂള്‍ വരെ) ഇല്ല. ഒരു പാടുപബ്ലിഷേഴ്സ്. ഓരോ പുസ്തക എഴുത്തുകാരും അവരവരുടെ പ്രാവീണ്യം അതിലേക്ക് പകര്‍ത്താന്‍ മാത്രമേ ശ്രമിക്കുന്നുള്ളൂ. <strong>മൊത്തമായി നോക്കുമ്പോള്‍</strong> (as a whole) ഒരു ക്ലാസിലെ സബജക്റ്റ് മുഴുവന്‍ അവര്‍ കണക്കാക്കുന്നതായി തോന്നുന്നില്ല. അതുകൊണ്ട് ഒരു ക്ലാസിലെ പഠനഭാരവും (ഒപ്പം പുസ്തകഭാരവും) ഒന്നായി വര്‍ദ്ധിച്ച് കുട്ടികള്‍ക്ക് വഹിക്കാവുന്നതിലും അധികമായിപ്പോകുന്നു.<br /><br />സ്കൂളുകള്‍ അവരവര്‍ക്കിഷ്ടമുള്ള പബ്ലിഷറുടെ ബുക്കുകള്‍ എടുക്കുന്നു. ഭൂരിപക്ഷം വരുന്ന രക്ഷകര്‍ത്താക്കളും <em>“ ഓ... ഇന്ന സ്കൂളില്‍ എല്ലാ വിഷയങ്ങള്‍ക്കും നല്ല സ്റ്റാന്റ്ഡാര്ഡാ. ബുക്കുകളെല്ലാം നല്ല ടഫ്”</em> എന്ന അഭിപ്രായമുള്ളവരും. എന്നുവച്ചാല്‍ <strong>കൂടുതല്‍ ടഫ് = കൂടുതല്‍ സ്റ്റാന്‍ഡേര്‍ഡ്</strong>.. എന്ന വിചിത്ര ചിന്താഗതി!!<br /><br />3. പ്രൈമറിക്ലാസുകളില്‍ തന്നെ കുട്ടികളെ നാലുഭാഷകള്‍ (ഇവിടെ ഗള്‍ഫില്‍ - ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്) പഠിപ്പിക്കുന്നത് അവരുടെ ബുദ്ധി വളരാനല്ല, മുരടിക്കാനേ ഉപകരിക്കൂ. പഠനമാധ്യമം ഏതുഭാഷയാണോ അതില്‍ മാത്രം കുട്ടി പ്രൈമറിയില്‍ പ്രാവീണ്യം നേടട്ടെ. പിന്നീട് പോരെ ബാക്കി ഭാഷകള്‍? അപ്പര്‍ പ്രൈമറിയില്‍ മറ്റുഭാഷകള്‍ക്ക് സമയം കണ്ടെത്താമല്ലോ?<br /><br />പന്ത്രണ്ടുവര്‍ഷത്തിനിടയില്‍ ഈ ഭാഷകള്‍ക്കുവേണ്ടി ഇഷ്ടം പോലെ സമയം കണ്ടെത്താമല്ലോ.ഭാഷ എന്നത് medium of communication എന്ന ഒരു ലക്ഷ്യത്തോടെ മാത്രം പഠിപ്പിച്ചാല്‍ വലിയൊരളവു വരെ അത് ഭാരമാകുന്നത് തടയാം.<br /><br />5. ഭാഷാപഠനത്തിനുവേണ്ടി പഠനസമയത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടുപോകുന്നു. ഇതിനെ ഒരു നഷ്ടം എന്നുവിളിക്കുവാന്‍ തന്നെയാണ് എനിക്കിഷ്ടം. മൂന്നിലേയും നാലിലേയും മറ്റും സി.ബി.എസ്.സി ഹിന്ദി ടെക്സ്റ്റ് ബുക്കുകള്‍ കണ്ടാല്‍ അത് ആ പ്രായത്തിലെ ഒരു കുട്ടിക്ക് ദഹിക്കുവാന്‍ (ഹിന്ദി അവന്റെ മാതൃഭാഷയാണെങ്കില്‍ കൂടി) വളരെ ബുദ്ധിമുട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. ഒരു ഭാഷയിലെ പ്രാവീണ്യം പടിപടിയായി കൊണ്ടുവന്നാല്‍ പോരേ. നാലാം ക്ലാസില്‍ തന്നെ ഹിന്ദിപണ്ഡിറ്റ് ആവണം എന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം?<br /><br />6. ഒരു കുട്ടിയുടെ സ്കൂള്‍ പഠനവേളയില്‍, പഠനമാദ്യമ ഭാഷകഴിഞ്ഞാല് ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് സയന്‍സിനും കണക്കിനും ആണെന്ന് ഞാന്‍ കരുതുന്നു. <strong>ഈ രണ്ടു സബ്ജക്റ്റുകളിലെയും സി.ബി.എസ്.സി പുസ്തകങ്ങളെപ്പറ്റി എനിക്ക് പരാതിയില്ല - ഏജ് ഗ്രൂപ്പിനനുസരിച്ചാണോ പോക്ക് എന്നു സംശയമുണ്ടെങ്കിലും.</strong> എങ്കിലും കേരളസിലബസിലെ സയന്‍സ് പാഠപ്പുസ്തകങ്ങളെപ്പോലെ കൂടുതല്‍ ഇന്ററാക്റ്റീവ് - പഠിപ്പിക്കുന്നത് പ്രോജക്ടുകളിലൂടെ നല്ലവണ്ണം മനസ്സിലാക്കുന്ന രീതി - ആയാല്‍ കൊള്ളാമെന്ന് അഭിപ്രായമുണ്ട്. അതുപോലെ പഠനശേഷം വ്യക്തമായ ഒരു ലക്ഷ്യത്തിലേക്ക് (ഡോക്ടര്‍ എഞ്ചിനീയര്‍ എന്ന പരമ്പരാഗത ലക്ഷ്യങ്ങള്‍ മാത്രമല്ല) കുട്ടിയെ എത്തിക്കുവാനും, അവന്റെ / അവളുടെ കഴിവുകള്‍ കണ്ടുപിടിക്കുവാനും, ആ കഴിവനുസരിച്ച് തിരിച്ചുവിടുവാനും ശേഷിയുള്ളതാവണം വിദ്യാഭ്യാസസംബ്രദായം.<br /><br />7. ഭൂരിഭാഗം സി.ബി.എസ്.സി കുട്ടികള്‍ പരീക്ഷയ്ക്കുവേണ്ടിയാണ് പഠിക്കുന്നത്. കാണാതെ പഠിത്തം. പരീക്ഷകഴിഞ്ഞ് മാര്‍ക്ക് കിട്ടിയാല്‍ ഇങ്ങനെയുള്ള കുട്ടികള്പഠിച്ചത് മറന്നുപോകുന്നു! പുസ്തകങ്ങളിലേയും പഠിപ്പിക്കലുകളീലേയും അശാസ്ത്രീയതയ്ക്ക് ഒരു ഉദാഹരണം പറയാം. എന്റെ കുട്ടി കഴിഞ്ഞയാഴ്ച കമ്പ്യൂട്ടര്‍ എജ്യൂകേഷന്റെ ഒരു ചോദ്യവും ഉത്തരവും ടീച്ചര്‍ നോട്ടു കൊടുത്തത് പഠിക്കുന്നതു കേട്ടു.<br /><br />Q: How to start a computer?<br /><br />A: Switch on the main power socket on the wall. Then switch on the UPS. Afte that, switch on the power switch on the CPU and the moitor.<br /><br />എന്റെ ചോദ്യം ഇതാണ്, ഈ കാര്യം പ്രാക്ടിക്കലായി ചെയ്യാന്‍ പഠിപ്പിച്ചാല്‍ പോരേ? ഇത് ഒരു കുട്ടി കാണാതെ പഠിച്ച് എഴുതേണ്ട കാര്യമാണോ? പരീക്ഷയ്ക്ക് ഒരു Descriptive രീതിയില്‍ എഴുതേണ്ട ചോദ്യമായി ഇത് വരേണ്ട കാര്യമുണ്ടോ? കാണാതെ പഠിപ്പിക്കുന്നതിനേക്കാള്‍ നല്ലതല്ലേ പ്രാക്ടിക്കലായി പഠിപ്പിക്കുന്നത്.<br /><br />ഇതേ ചോദ്യം എന്റെ നാലുവയസുള്ള കുട്ടിയോട് ചോദിച്ചപ്പോള്‍ അവന് കമ്പ്യൂട്ടര്‍ ഓണാക്കി ഒരു ഗെയിം എടുത്ത് കാണിച്ചുതന്നു. കാണാതെ പഠിക്കാതെ ഒരു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ ഒരു കുട്ടിക്ക് സാധിക്കില്ലേ? സാധിക്കും.<br /><br />ചോദ്യങ്ങള്‍ വീണ്ടും ഉണ്ടായിരുന്നു. How do you perform Cut and Paste in Note pad? How do you open a doucment in Note pad?<br /><br />പരീക്ഷാ സംബ്രദായം എപ്പോഴും, എല്ലാ സബ്ജക്ടിനും കാണാതെ പഠിപ്പിച്ച് വിശദമായി എഴുതേണ്ട രീതിയില്‍ തന്നെ ആവണം എന്ന് എന്താണിത്ര നിര്‍ബന്ധം? പ്രാക്ടിക്കലായചെയ്തു പഠിക്കേണ്ട ഭാഗങ്ങള്‍ പ്രാക്ടിക്കലായി പഠിക്കട്ടെ. പരീക്ഷകള്‍, പ്രായോഗികതയുടെ<br />അടിസ്ഥാനത്തില്‍ Objective questions and answers, oral , descriptive method, practical method ഇങ്ങനെ തരംതിരിക്കാമല്ലോ?<br /><br />8. അശാസ്ത്രീയമായി കൈകാര്യം ചെയ്തിരിക്കുന്ന മറ്റൊരു വിഷയമാണ് സോഷ്യല്‍ സ്റ്റഡിസ്; സമയം കൊല്ലിയും. നാലിലെ കുട്ടിപഠിക്കുന്ന പാഠഭാഗങ്ങളൊക്കെ ഞാനൊന്നു മറിച്ചു നോക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മണ്ണുകള്‍, കൃഷിരീതികള്‍, ആഘോഷങ്ങള്‍...ഇനി കുറേയങ്ങോട്ടുകഴിഞ്ഞാല് ചരിത്രം വരും. രാജക്കന്മാരുടെ പടയോട്ടങ്ങളും, യുദ്ധങ്ങളും അവയുടെ വര്‍ഷങ്ങളും.... ! എന്തിനാണ് ഇങ്ങനെ നമ്മള് പാവം കുട്ടികളെ കൊല്ലാക്കൊല ചെയ്യിക്കുന്നത്?<br /><br /><span style="FONT-WEIGHT: bold">ഏറ്റവും ആവശ്യമുള്ളത്ര ചരിത്രം</span> പഠിക്കേണ്ടത് ആവശ്യം തന്നെ. പക്ഷേ നാലാം ക്ലാസിലെ കുട്ടി <span style="FONT-WEIGHT: bold; FONT-STYLE: italic">ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ മണ്ണുകളെപ്പറ്റി </span>അടുത്തവര്‍ഷം ഓര്‍ത്തിരിക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല!! ജിയോഗ്രഫിയും ഹിസ്റ്ററിയും കൂടെ മിക്സാക്കാതിരുന്നാല് ഇത് വളരെ ലളിതമായി കൈകാര്യം ചെയ്തുകൂടെ?<br /><br />ഹൈസ്കൂള്‍ ക്ലാസുകളില്‍ ചരിത്ര പാഠങ്ങള്‍ ഭാഷാ പുസ്തകങ്ങളുമായി ചേര്‍ത്ത് സംവിധാനം ചെയ്യുവാന്‍ സാധിക്കില്ലേ. ചരിത്രവും പഠിക്കും, ഒപ്പം ഭാഷകൈകാര്യം ചെയ്യുവാനുള്ള കഴിവും നന്നാവും - ഒരു അഭിപ്രായം മാത്രം!<br /><br />9. വിദേശങ്ങളിലുള്ള (ഗള്‍ഫില്‍ അല്ല) സുഹൃത്തുക്കള്‍ പറയുന്നതു കേട്ടിട്ടുണ്ട് അവിടൊക്കെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകുവാന്‍ വളരെ ഉത്സാഹമാണ്, പഠിപ്പിക്കുന്ന കാര്യങ്ങള്‍ അവര്‍ അവിടെത്തന്നെ പഠിച്ച് മനസ്സില്‍ റിക്കോര്‍ഡ് ചെയ്താണ് വരുന്നതെന്ന്. നമ്മുടെ കുട്ടികള്‍ക്കോ.. സ്കൂള്‍ എന്നാല്‍ ഒരു ബര്‍ഡന്‍! പഠിത്തം കഴിഞ്ഞു വന്നാലും പലര്‍ക്കും ട്യൂഷന്! അവധിയെന്നു കേട്ടാല്‍ “ഹായ്..... എന്തോരു സന്തോഷം !!<br /><br />10. ഇന്ത്യയിലെ വിദ്യാഭാസ സംബ്രദായം സ്കൂളീല്‍ മാത്രമല്ല, യൂണിവേഴ്സിറ്റികളിലും മാറ്റേണ്ട കാലം എന്നേ കഴിഞ്ഞൂ. നമ്മുടെ യൂണിവേഴ്സിറ്റികളിലെ ഡിഗ്രികള്‍ നോക്കൂ. ഒരു തൊഴിലിനായി യാതൊരു പ്രയോജനവുമില്ലാത്തവ എത്രയെണ്ണം? ബ്രിട്ടീഷുകാര്‍ പോലും അവരുടെ പഠനരീതികള്‍ മാറ്റിക്കഴിഞ്ഞിട്ടും നമ്മളിപ്പോഴും അന്നത്തെ സംബ്രദായവുമായി കഴിയുന്നു. ആര്‍ട്ട്സ് ഡിഗ്രികഴിഞ്ഞിറങ്ങുന്നവര്ക്കു തന്നെ ഒരു ഡിഗ്രികൈയ്യിലുണ്ടെന്നല്ലാതെ, നമ്മുടെ നാട്ടിലെങ്കിലും ഒരു തൊഴിലിന് അവ ഉതകുന്നുണ്ടോ? അതുകൊണ്ടാണ് ഞാന്‍ പറയുന്നത് നമ്മുടെ സിലബസുകള്‍ അപ്രായോഗികം എന്ന്. ശരിക്കും പറഞ്ഞാല്‍ ഒരു പുനര്‍വിചിന്തനം ആവശ്യമുള്ള ഒന്ന്.<br /><br />11. കുട്ടികള്‍ പടീപടിയായി, അവര്‍ക്ക് ജീവിതത്തില്‍ പ്രയോജനപെടുന്ന രീതിയില്‍ പഠിച്ചു വളരട്ടെ. ചരിത്രവും സാഹിത്യവും വിശദമായി പഠിച്ചു അതില്‍ വിശാരദരാകുവാന് ആഗ്രഹമുള്ളവര്‍ സ്കൂള്‍ പഠനത്തിനു ശേഷം അത് പഠിക്കട്ടെ. എന്തിനു മറ്റുള്ളവരെക്കൂടീ (അതിന്റെ വിശദമായ പഠനത്തിന്) അതിനു നിര്‍ബന്ധിക്കുന്നു? (ഞാന്‍ ഇവിടെ ഉദ്ദേശിച്ചത്, ഭാഷയിലെ സാഹിത്യരചനമുതലായ മേഖലകളാണ്. ഭാഷയുടെ അടിസ്ഥാന രീതികളല്ല)<br /><br />12. ഞാന്‍ പത്താംക്ലാസുവരെയും മലയാളം മീഡിയം കേരള സിലബസില്‍ പഠിച്ച ആളാണ്. ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങീയത് നാലിലും, ഹിന്ദി അഞ്ചിലും ആയിരുന്നു. ഇപ്പോള്‍, ഈ രണ്ടുഭാഷകളും കൈകാര്യം ചെയ്യുവാന്‍ എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല.<br /><br />13. കേരള സിലബസിലെ പാഠപ്പുസ്തകങ്ങളൊക്കെ ഞാന്‍ അവധിക്കാലങ്ങളില്‍ നാട്ടിലെത്തുമ്പോള്‍ നോക്കാറുണ്ട്. ഞാന്‍ പഠിച്ചിരുന്ന കാലഘട്ടത്തേക്കാള്‍ അവയൊക്കെ നന്നായിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു. എന്റെ വീടിനടുത്ത് (ഗ്രാമപ്രദേശമാണ്) ഉള്ള മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ എത്രഭംഗിയായാണ് അതിലെ സയന്‍സ്, കണക്ക്, പഠിത്തകാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് എന്ന് പലപ്പോഴും ഞാന്‍ അത്ഭുതത്തോടെ നോക്കിയിട്ടുണ്ട്. അത് ആ പുസ്തകത്തിന്റെ പുതിയ പഠന / അവതരണ രീതികൊണ്ടാണെന്ന് തോന്നുന്നു. ഈ കാര്യത്തില്‍, ബൂലോകത്തിലുള്ള കരീപ്പാറ സുനില്‍ മാഷിനെപ്പോലെയുള്ള സ്കൂള്‍ അദ്ധ്യാപകര്‍ ഇവിടെ അഭിപ്രായം പങ്കുവച്ചെങ്കില് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാമായിരുന്നു.അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com5tag:blogger.com,1999:blog-265369741022009764.post-14718587007567527282008-11-28T11:25:00.004+05:302008-11-28T14:52:57.592+05:30കാഷ്വാല്റ്റികള് ആഘോഷമാക്കുന്ന മാധ്യമസംസ്കാരംഇന്നലെ ബോംബെയില്‍ നടന്ന ഭീകരാക്രമണദൃശ്യങ്ങള് വാര്‍ത്തകള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ പെട്ടന്നു മനസ്സില്തട്ടിയ ഒരു ദൃശ്യം - ഒരു യുവാവ് കൈപ്പത്തിയില്‍ വെടിയേറ്റ് ചോരയൊലിപ്പിച്ച്, അലറിക്കരഞ്ഞുകൊണ്ട് ഓടുന്നു. അതിനു പുറകേ ചേസ് ചെയ്യുന്ന ക്യാമറ, ആരുടേയോ ഒരു കൈമുന്നിലേക്ക് നീണ്ടുചെന്ന് യുവാവിന്റെ തോളില്‍ പിടിച്ച് ബലമായി ആ വെടിയേറ്റ കൈ ക്യാമറയുടെ മുന്നിലേക്ക് പിടിച്ചുവച്ച് ക്ലോസ്അപ് കാണിക്കുന്നു! ഒരുപക്ഷേ മത്സരം മുറുകുന്ന ഇന്ത്യന്‍ ടി.വി ചാനലുകള്‍ക്കിടയില്‍ നിന്നു മാത്രമേ ഇത്തരം ദൃശ്യങ്ങള്‍ ലൈവായി നമുക്ക് കാണുവാന്‍ സാധിക്കൂ.അപകടങ്ങളും ആഘോഷമാക്കുന്ന മാധ്യമങ്ങള്‍. <br /><br />അതിനും രണ്ടുദിവസം മുമ്പ് അഭയകേസിനിടെ ആത്മഹത്യചെയ്ത അഗസ്റ്റിന്റെ, കുട്ടിക്കാട്ടില് കിടക്കുന്ന മൃതദേഹം തത്സമയം നമ്മള് ടി.വിയില്‍ കണ്ടതാണ്. യാതൊരു എഡിറ്റിംഗും ഇല്ലാതെ കാട്ടില്‍ അദ്ദേഹം മരിച്ചുകിടക്കുന്നതും, നുരയും പതയും വരുന്ന വായും, മുറിച്ച കൈത്തണ്ടയും, ചോരയില്‍ കുതിര്‍ന്ന പുല്ലും, ചാനലുകള്‍ ക്ലോസപ്പില്‍ തന്നെ കാണിച്ചു! കുട്ടികളും മുതിര്‍ന്നവരും ഒക്കെ ഒന്നിച്ചിരുന്നു കാണുന്ന ന്യൂസ് ചാനലുകളിലാണ് ഈ പ്രവര്‍ത്തി എന്നോര്‍ക്കണം. <br /><br />കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്ക്കിടയിലും നാം കണ്ടതാണ് പഴങ്ങള്‍ വെട്ടിപ്പൂളീ ഇട്ടിരിക്കുന്നതുപോലെ മനുഷ്യശരീരം മുറിച്ചിട്ടിരിക്കുന്ന ദൃശ്യങ്ങള്‍! ബന്ധപ്പെട്ടവര്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഈ ടി.വി ചാനലുകള്‍ പോസ്റ്റുമോര്‍ട്ടങ്ങള്‍ പോലും ലൈവായി കാണിക്കുവാന്‍ മടിക്കുമായിരുന്നില്ല എന്നതിന് ഒരു സംശയവും വേണ്ട. <br /><br />തൃശൂര്‍ പ്രസ്ക്ലബില്‍ വച്ച എം.എന്‍. വിജയന് മാഷ് കുഴഞ്ഞുവീണ് മരിക്കുന്നതും ലൈവായി കാണുവാന്‍ മലയാളികള്‍ക്ക് ചാനലുകള്‍ അവസരമൊരുക്കിയത് മറക്കാറായിട്ടില്ല. നമ്മൂടെ നാട്ടിലെ ദൃശ്യമാധ്യമങ്ങള്‍ക്ക് വ്യക്തമായ പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടാക്കുവാനുള്ള കാലം എന്നേ അതിക്രമിച്ചു. പ്രേക്ഷരില്‍ എന്തൊക്കെ ദൃശ്യങ്ങള്‍ എത്തിക്കാം, എന്തൊക്കെ എത്തിക്കരുത് എന്നതില്‍ ലോകത്തെ പ്രമുഖ വാര്ത്താമാധ്യമങ്ങള്ക്കൊക്കെയും വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ട് എന്നത് ബിബിസി, സി.എന്‍.എന്‍ തുടങ്ങിയവയുടെ ന്യൂസ് ബുള്ളറ്റിനുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. ഒരു ഫോട്ടോയേക്കാള്‍ അതുകാണുന്നവരുടെ മനസ്സില്‍ വലിയ പ്രതികരണങ്ങള്‍ / ഇംപാക്റ്റ് ഉണ്ടാക്കുന്നവയാണ് വീഡിയോ ചീത്രങ്ങള്‍. <br /><br />കൊച്ചുകുട്ടികളുടെ മനസിനെ ഇങ്ങനെയുള്ള ദൃശ്യങ്ങള്‍ എങ്ങനെയാണ് ബാധിക്കുക എന്ന് ആരും ചിന്തിക്കുന്നുപോലുമില്ല. മുതിര്‍ന്നവരിലും ഇതൊക്കെ പച്ചയ്ക്കുപച്ച കാണുവാന്‍ താല്പര്യമില്ലാത്തവരുണ്ട്. ഇന്റര്‍നെറ്റില്‍ വെബ് പേജുകളില്‍ പോലും ഗ്രാഫിക്കല്‍ ഇമേജുകള്‍ ഡിസ്പേയില്‍ വരുന്നതിനു മുമ്പ് ഒരു വാണിഗ് മെസേജ് നല്‍കാറുണ്ട്. കുറഞ്ഞത് അത്രയ്ക്കുള്ളൊരു വാണിംഗ് എങ്കിലും നല്കുവാന് നമ്മുടെ ചാനലുകള്‍ തയ്യാറാവണം.കുറേവര്ഷങ്ങള്ക്ക് മുമ്പ് തനിനിറം എന്നപേരില്‍ ഒരു മലായാളപത്രം ഉണ്ടായിരുന്നു, തൂങ്ങിമരിച്ചവരുടെ ചിത്രങ്ങളും (തൂങ്ങിനില്‍ക്കുന്ന നിലയില്‍) റെയില്‍വേ ട്രാക്കില്‍ അരഞ്ഞു കിടക്കുന്ന മൃതദേഹങ്ങളും മറ്റുമായിരുന്നു അവരുടെ ഫ്രണ്ട് പേജ് ചിത്രങ്ങള്‍. <br /><br />ദുഃഖിച്ചിരിക്കുന്നവരോടും പൊട്ടിക്കരയുന്നവരോടും വിചിത്രചോദ്യങ്ങളുമായി ഇന്റര്‍വ്യൂ നടത്തുക, ശവശരീരങ്ങള്‍ ക്യാമറകൊണ്ട് “ഉഴിയുക” തുടങ്ങിയ മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രൂരവിനോദങ്ങളും ചാനലുകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പത്രസ്വാതന്ത്ര്യം എന്നത് എന്തും ഏതും ഫോട്ടോയിലൂടെയും വീഡീയോയിലൂടെയും കാണിക്കുവാനുള്ള ലൈസന്‍സായി എടുക്കാതെയിരിക്കുവാനുള്ള വിവേകം ഈ മാധ്യമങ്ങള്ക്കുണ്ടായെങ്കില്.അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.com17